കോണ്‍ഗ്രസിന് വേണ്ടാത്ത ആളെ പാലക്കാട് ജനതക്ക് കൊടുക്കണോ?കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് ശ്രീജിത്ത് പണിക്കര്‍

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്നുവന്ന പീഡനാരോപണങ്ങളില്‍, കോണ്‍ഗ്രസിന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് രാഷ്ട്രിയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.ഔദ്യോഗിക പരാതിയില്ലാത്തതിനാല്‍ എം.എല്‍.എ സ്ഥാനത്ത് നിന്ന് മാറ്റുന്നില്ല എന്ന് പറയുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്തിനാണ് മാറ്റിയതെന്ന് ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടാത്ത ആളെ പാലക്കാട് ജനതക്ക് കൊടുക്കണോ?എന്ന് അദ്ദേഹം തുറന്നടിച്ചു. ഈ നിലപാട് ജനങ്ങളോടുള്ള കോണ്‍ഗ്രസിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതാണെന്ന് അദ്ദേഹം പറയുന്നു. പീഡനാരോപണങ്ങളെ കുറിച്ച് വി. ഡി. സതീശന്‍ ചോദിച്ചിട്ടില്ല സ്വന്തം ഇഷ്ടപ്രകാരമാണ് രാജിയെന്നാണ് രാഹുല്‍ മാങ്കുട്ടം പറയുന്നത്. ഇതിലൂടെ കോണ്‍ഗ്രസിന് ഇല്ലാത്ത ധാര്‍മികതയും തനിക്കുണ്ടെന്ന് തെളിയിക്കാനാണ് രാഹുല്‍ മാങ്കുട്ടം ശ്രമിക്കുന്നത്.എന്നാല്‍ രാജി വെച്ചത് പാര്‍ട്ടിയുടെ തീരുമാനപ്രകാരം ആണെന്നും ഒരു കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ പ്രസ്താവനയെ തിരുത്താന്‍ ശ്രമിച്ചില്ല എന്നും ശ്രീജിത്ത് ആരോപിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുലിനെതിരെ വി. ഡി. സതീശനോട് പെണ്‍കുട്ടി പരാതി പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങള്‍ അറിഞ്ഞുവെച്ചുകൊണ്ട് ഇങ്ങനെയുള്ള ഒരു വ്യക്തിയെ എന്തുകൊണ്ട് സ്ഥാനാര്‍ഥി ആക്കിയെന്നും ശ്രീജിത്ത് ചോദിക്കുന്നു. ആരോപണം ഉണ്ടായപ്പോള്‍ അത് പൂര്‍ണമായും നിഷേധിക്കുന്ന നിലപാട് രാഹുല്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എംഎല്‍എ സ്ഥാനത്ത് തുടരുന്ന രാഹുല്‍ മാങ്കുട്ടം ഔദ്യോഗിക ആവശ്യത്തിന് വരുന്ന സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടി നീതി നടപ്പിലാക്കി എന്ന ബോധ്യം പൊതുജനങ്ങളില്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നും രാഹുലിന് വേണ്ടി ഞങ്ങളുടെ വിശ്വാസം നഷ്ട്ടപ്പെടുത്തണോ എന്നും അദ്ദേഹം ചോദിക്കുന്നു.

തെരുവുനായ ശല്യം;സർക്കാരിന്റെ നിഷ്‌ക്രിയത്തിന് പിന്നിൽ വാക്സിൻ ലോബിയോ?ബിജു പ്രഭാകർ ഐഎഎസ് പറയുന്നു…..

തെരുവുനായ്ക്കളുടെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾ സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. കേരളം തെരുവുനായ്ക്കളുടെ തട്ടകമായി മാറുമ്പോൾ, ഇവരുടെ പരാക്രമണത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള നിരവധി പേർക്ക് ജീവൻ നഷ്ടമാവുന്ന ദാരുണമായ സാഹചര്യങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഈ വിഷയത്തിൽ ശക്തമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകർ. തെരുവുനായ്ക്കളെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ ഈ വിഷയത്തിൽ നിഷ്‌ക്രിയമാകാൻ കാരണം ശക്തമായ വാക്സിൻ ലോബികളുടെ സ്വാധീനമാണെന്ന് ബിജു പ്രഭകർ ഐഎഎസ് ആരോപിക്കുന്നു. ഈ ലോബികൾ സർക്കാരിൻ്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. അതിനാൽ തെരുവുനായ്ക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും നായകളുടെ എണ്ണം നിയന്ത്രിക്കാൻ ആവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. മനുഷ്യജീവന് വില നൽകിക്കൊണ്ട് തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കുന്നതിൽ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ബിജു പ്രഭാകർ പറയുന്നു.തെരുവുനായ്ക്കളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഒരു ബെഞ്ച് പുറപ്പെടുവിച്ച വിധി പൂർണ്ണമായും പ്രായോഗികമല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഡൽഹി പോലെയുള്ള ജനസാന്ദ്രതയേറിയ നഗരങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റാൻ സ്ഥലമില്ല എന്നതാണ് ഇതിനു കാരണമായി അദ്ദേഹം പറയുന്നത്. എബിസി നിയമം ഉപയോഗിച്ചു തെരുവുനായ ശല്യം നിയന്ത്രിക്കാൻ കഴിയില്ലെന്നും നായ്ക്കളെ മാറ്റി പാർപ്പിക്കാനും അവയെ സംരക്ഷിക്കാനും വലിയ സാമ്പത്തിക ചെലവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.