‘കണ്ണപ്പ’ യൂട്യൂബിലേക്ക്..200 കോടി ബജറ്റിലിറങ്ങിയ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചു

വിഷ്ണു മഞ്ചു നായകനായ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരനിരയുമായി എത്തിയ ചിത്രമാണ് കണ്ണപ്പ. 200 കോടി ബജറ്റില്‍ എത്തിയ ചിത്രം പക്ഷെ പ്രതീക്ഷിച്ച കളക്ഷന്‍ നേടിയില്ല.46 കോടിയാണ് കണ്ണപ്പയ്ക്ക് നേടാന്‍ കഴിഞ്ഞത്. ഇപ്പോള്‍ ചിത്രത്തിന്റെ യൂട്യൂബ് സ്ട്രീമ്ംഗ് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ആരംഭിച്ചിരിക്കുകയാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയകണ്ണപ്പയില്‍ ശിവ ഭക്തന്റെ കഥയാണ് പ്രമേയമായിരിക്കുന്നത്.മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഡോ. മോഹന്‍ ബാബു നിര്‍മ്മിച്ച ചിത്രം മുകേഷ് കുമാര്‍ സിങാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് ‘കണ്ണപ്പ’യുടെ ദൃശ്യങ്ങള്‍ക്ക് പിന്നില്‍. സ്റ്റീഫന്‍ ദേവസിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.അര്‍പ്പിത് രങ്ക, ബ്രഹ്‌മാനന്ദന്‍, ശിവ ബാലാജി, ബ്രഹ്‌മാജി, കൗശല്‍ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

കടിച്ചുതൂങ്ങി നിൽക്കാൻ താൽപര്യമില്ല, ഓഡിയോ പുറത്തുവന്നത് വേദനിപ്പിച്ചു’; ‘അമ്മ’ അഡ്ഹോക് കമ്മിറ്റിയിൽനിന്ന് രാജിവെച്ച് രമേശ് പിഷാരടി

താരസംഘടനയായ ‘അമ്മ’യിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രാജിവെച്ച് നടൻ രമേഷ് പിഷാരടി. സംഘടനയുടെ ബൈലോ പ്രകാരം നിലവിൽ അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധ്യതയില്ലെന്ന നടി ശ്വേതാ മേനോന്റെ വാദം ശരിവച്ചതോടെയാണ് കൺവീനറായ രമേഷ് പിഷാരടിക്ക് കോടതി താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയത്.പിന്നാലെയാണ് പിഷാരടിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. സംഘടനയെ കോടതി കയറ്റാൻ തനിക്ക് താല്പര്യമില്ലെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.നടി ശ്വേതാ മേനോനുമായി സംസാരിച്ച ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിലുള്ള കടുത്ത വേദനയും പിഷാരടി പങ്കുവെച്ചു. “അത് ലീക്കായതല്ല, കൃത്യമായി പ്ലാൻ ചെയ്ത് റിലീസ് ചെയ്തതാണ്. ആ ഓഡിയോ ഒന്ന് പരിശോധിച്ചാൽ അത് പുറത്തുവിട്ടത് ആരാണെന്ന് വ്യക്തമാകും. എനിക്ക് വലിയ സൗഹൃദമുണ്ടായിരുന്ന ഒരാളിൽ നിന്നാണ് ഇതൊരുണ്ടായത്,” പിഷാരടി തുറന്നടിച്ചു. തനിക്ക് വേണമെങ്കിൽ കോടതിയിൽ നിയമപോരാട്ടം നടത്താമായിരുന്നെന്നും എന്നാൽ സംഘടനയുടെ നന്മ കരുതി സ്ഥാനത്ത് കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, സംഘടനയിലെ തർക്കങ്ങൾ രൂക്ഷമായതോടെ ഒരു വിഭാഗം നടിമാർ നാളെ അടിയന്തിര വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.