മലയാള സിനിമയ്ക്ക് ലോകവേദിയില്‍ ചരിത്ര നേട്ടം!അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ‘റോട്ടന്‍ സൊസൈറ്റി’

മലയാള സിനിമാ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടേണ്ട ഒരു അപൂര്‍വ നേട്ടം കൂടി. തികച്ചും പരീക്ഷണാത്മക ശൈലിയില്‍ ഒരുങ്ങിയ ‘റോട്ടന്‍ സൊസൈറ്റി’ എന്ന ചിത്രം ആഗോളതലത്തില്‍ വന്‍ വിജയക്കുതിപ്പ് തുടരുകയാണ്.ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുന്ന ‘ഫൗണ്ട് ഫൂട്ടേജ്’ ഫീച്ചര്‍ ഫിലിം എന്ന റെക്കോര്‍ഡോടെ ചിത്രം പ്രശസ്തമായ അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലെ ഈ വമ്പന്‍ നേട്ടത്തിന് പിന്നാലെ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഫൗണ്ട് ഫൂട്ടേജ് ചിത്രങ്ങള്‍ക്കായി ആഗോളതലത്തില്‍ ശ്രദ്ധേയരായ പ്രമുഖ അമേരിക്കന്‍ ഒ.ടി.ടി. വിതരണ കമ്പനിയായ ‘പി.ഒ.വി. ഹൊറര്‍’ വഴി ജൂലൈ 19-ന് ചിത്രം റിലീസ് ചെയ്യും. എസ്.എസ്. ജിഷ്ണു ദേവ് രചനയും സംവിധാനവും നിര്‍വഹിച്ച ‘റോട്ടന്‍ സൊസൈറ്റി’ ഒരു പക്കാ സോഷ്യല്‍ സറ്റയര്‍-ത്രില്ലര്‍ ചിത്രമാണ്. മലയാള സിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ‘ഫൗണ്ട് ഫൂട്ടേജ്’ ശൈലിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.അപ്രത്യക്ഷനാകുന്ന ഒരു വാര്‍ത്താ റിപ്പോര്‍ട്ടറെയും അയാളുടെ ഡിജിറ്റല്‍ ക്യാമറയെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.രാഷ്ട്രീയ ഗൂഢാലോചനകളും ഒരു കൊലപാതകവും റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ ക്യാമറ യാദൃച്ഛികമായി ഒരു ഭ്രാന്തന്റെ കൈകളില്‍ അകപ്പെടുന്നു.തുടര്‍ന്ന് ആ ഭ്രാന്തന്‍ കഥാപാത്രത്തിന്റെ ക്യാമറക്കണ്ണിലൂടെയാണ് അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെയും, അധികാര വര്‍ഗത്തിന്റെ രാഷ്ട്രീയ നാടകങ്ങളെയും മൂര്‍ച്ചയേറിയ വിമര്‍ശനങ്ങളോടെ സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നത്. വലിയ ലൈറ്റിംഗ് സംവിധാനങ്ങളോ സ്ഥിരം സിനിമാറ്റിക് ഫോര്‍മുലകളോ ഇല്ലാതെ തികച്ചും ‘റോ’ ആയാണ് ഇതിലെ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരമില്ലാതെ, സ്വാഭാവിക ശബ്ദങ്ങള്‍ക്കാണ് സിനിമയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വരാഹ ഫിലിംസിന്റെ ബാനറില്‍ ജിനു സെലിന്‍, സ്‌നേഹല്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈന്‍ ഡാനിയേല്‍, ജലതാ ഭാസ്‌കരന്‍ എന്നിവരാണ് കോ-പ്രൊഡ്യൂസര്‍മാര്‍. ടി. സുനില്‍ പുന്നക്കാട്, പ്രിന്‍സ് ജോണ്‍സണ്‍, സ്‌നേഹല്‍ റാവു, ആരാധ്യ, മാനസപ്രഭു, ഗൗതം എസ്. കുമാര്‍, ജിനു സെലിന്‍, അഭിഷേക് ശ്രീകുമാര്‍, ആറ്റുകാല്‍ രമേശ്, ശിവപ്രസാദ് ജി, സുരേഷ് കുമാര്‍ തുടങ്ങി ഒരു വലിയ പുതുമുഖ-താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ ജൂലൈ റിലീസുകള്‍! പൃഥ്വിരാജ് മുതല്‍ ക്രിസ്റ്റഫര്‍ നോളന്‍ വരെ; കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങളുടെ ലിസ്റ്റിതാ…

സിനിമാ പ്രേമികള്‍ക്ക് ആവേശത്തിന്റെ പെരുമഴക്കാലം സമ്മാനിച്ചുകൊണ്ട് 2026 ജൂലൈ മാസം കേരള ബോക്‌സ് ഓഫീസില്‍ വന്‍ റിലീസുകളാണ് ഒരുങ്ങുന്നത്. ഈ മാസമെത്തുന്ന ചിത്രങ്ങളിതാ… 11.’ലർക്ക്’എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ലർക്ക്’ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ തിഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകളും കരസ്ഥമാക്കിട്ടുണ്ട്. ബിജു സോപാനം,മഞ്ജുപിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്‌മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്‌മി, ബീനാ സജി കുമാർ, തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജൂലൈ 24-ന് ‘ലർക്ക്’ തിയേറ്ററുകളിലെത്തും.
ആരാധകർക്ക് രഹസ്യഗാനവുമായി ജാക്കി ചാൻ..മരണശേഷംമാത്രം പ്ലേ ചെയ്യപ്പെടാൻ വേണ്ടി ഒരു പാട്ട് നിർമ്മിക്കും…

ലോകമെമ്പാടുമുള്ള ആരാധകരെ ഒരുപോലെ ആവേശം കൊള്ളിച്ച ആക്ഷൻ ഐക്കൺ ജാക്കി ചാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇത്തവണ ഒരു തകർപ്പൻ ആക്ഷൻ സ്റ്റണ്ടിന്റെ പേരിലല്ല താരം ചർച്ചയാകുന്നത്, മറിച്ച് അദ്ദേഹം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഒരു ‘മരണാനന്തര’ ഗാനത്തിന്റെ പേരിലാണ്.തന്റെ മരണശേഷം മാത്രം ലോകം കേൾക്കേണ്ട ഒന്നായി ജാക്കി ചാൻ ഒരു പ്രത്യേക ഗാനം റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.തന്റെ പ്രിയപ്പെട്ടവർക്കും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വരുന്ന ആരാധകർക്കും വേണ്ടിയുള്ള ഒരു വിടവാങ്ങൽ സന്ദേശമാണ് ഈ ഗാനം. താൻ ഈ ലോകത്തോട് വിടപറയുന്ന ദിവസം മാത്രമേ ഈ ഗാനം പരസ്യമായി പ്ലേ ചെയ്യാൻ പാടുള്ളൂ എന്ന കർശന നിർദേശത്തോടെയാണ് ജാക്കി ചാൻ ഇത് സൂക്ഷിച്ചിരിക്കുന്നത്. “ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ നമ്മൾ ജീവിച്ചിരിക്കുമ്പോൾ പറയുന്നതിനേക്കാൾ ഭംഗി, നമ്മൾ ഇല്ലാത്തപ്പോൾ ഓർമ്മിക്കപ്പെടുന്നതിലാണ്…” എന്ന് മുൻപ് ജാക്കി ചാൻ തന്റെ സംഗീത ആൽബങ്ങളുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നു. പലർക്കും ജാക്കി ചാൻ ഒരു ആക്ഷൻ താരം മാത്രമായിരിക്കാം, എന്നാൽ അദ്ദേഹം മികച്ചൊരു ഗായകൻ കൂടിയാണ് എന്നത് അധികം അറിയപ്പെടാത്ത ഒരു കാര്യമാണ്. ഒട്ടനവധി ചൈനീസ് ആൽബങ്ങളും, തന്റെ തന്നെ ഹിറ്റ് ചിത്രങ്ങളായ ‘റഷ് അവർ’ , ‘പോലീസ് സ്റ്റോറി’ , ‘ദി മിത്ത്’ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുള്ള ജാക്കി ചാൻ, തന്റെ വിടവാങ്ങൽ ഗാനത്തിലും ഏറെ വികാരഭരിതമായ ഈണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം. ‘വിടവാങ്ങൽ ഗാനം’ എന്നവാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.“തങ്ങളുടെ പ്രിയ താരം എന്നും ആരോഗ്യത്തോടെ ജീവിച്ചിരിക്കാനാണ് ആഗ്രഹിക്കുന്നത്, ഈ ഗാനം കേൾക്കേണ്ടി വരുന്ന ആ ദിവസം ഒട്ടും ചിന്തിക്കാൻ പോലും വയ്യ,” എന്നാണ് ഭൂരിഭാഗം ആരാധകരും കുറിക്കുന്നത്.എന്നാൽ മരണത്തെപ്പോലും ഇത്രയും പോസിറ്റീവായി കണ്ട്, ആരാധകർക്കായി ഒരു സർപ്രൈസ് ഒരുക്കിവെച്ച ജാക്കി ചാന്റെ മനോഭാവത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്ത് വരുന്നത്.എന്തായാലും തലമുറകളെ ആയോധനകല കൊണ്ടും തമാശകൾ കൊണ്ടും വിസ്മയിപ്പിച്ച ജാക്കി ചാന്റെ ഈ ‘രഹസ്യ ഗാനം’ അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ അത്ഭുതമുണർത്തുന്ന ഒരു രഹസ്യമായി തുടരുകയാണ്…
ചിത്രങ്ങള്‍ വെച്ച് വ്യാജ പ്രചരണം,വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കുക; പ്രകമ്പന’ത്തിന്റെ തട്ടിപ്പിനെതിരെ സംവിധായകന്‍

പ്രകമ്പനം സിനിമയുടെ ഡയറക്ഷന്‍ ടീമിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് നടക്കുന്ന തട്ടിപ്പിനെതിരെ വിജേഷ് പാണത്തൂര്‍ രംഗത്ത്. പ്രകമ്പനം സിനിമയുടെ പേരില്‍ ആരെങ്കിലും താന്‍ സംവിധാനം ചെയ്യുന്ന മറ്റു പ്രൊജക്റ്റ്കളില്‍ അഭിനയിക്കാനോ ജോലിയോ വാഗ്ദാനം ചെയ്താല്‍ ജാഗ്രത പാലിക്കണമെന്നാണ് വിജേഷ് അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകന്റെ മുന്നറിയിപ്പ്. അടുത്തിടെ ചിലര്‍ പ്രകമ്പനം സിനിമയുടെ ഡയറക്ഷന്‍ ടീമിലോ കാസ്റ്റിംഗിലോ പ്രവര്‍ത്തിച്ചുവെന്ന് തെറ്റായ രീതിയില്‍ അവകാശപ്പെടുകയും വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അത് ഞങ്ങളുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തിരുന്നു. ഇത്തരം അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്.അതുകൊണ്ട്, പ്രകമ്പനം സിനിമയുടെ പേരില്‍ ആരെങ്കിലും ഞാന്‍ സംവിധാനം ചെയ്യുന്ന മറ്റു പ്രൊജക്റ്റ്കളുടെ ഭാഗമായി അഭിനയിക്കാനോ ജോലി ചെയ്യാനോ ഉള്ള അവസരങ്ങൾ വാഗ്ദാനം ചെയ്താല്‍ ദയവായി ജാഗ്രത പാലിക്കുക. ഞങ്ങളുടെ ഔദ്യോഗിക ടീം അംഗങ്ങളില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രമേ മുഖവിലക്കെടുക്കാവു എന്നും വിജേഷ് പാണത്തൂര്‍ കുറിച്ചു.