ഒരു പ്രായം കഴിഞ്ഞാല്‍ നായികമാര്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷരാകുന്നോ…?രേവതിയുടെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

ഒരു സമയത്ത് മലയാള സിനിമയില്‍ നായികയായും നര്‍ത്തകിയായും തിളങ്ങിനിന്ന താരമായിരുന്നു രേവതി.ദേവാസുരത്തിലൂടെയും കിലുക്കത്തിലൂടെയും അപ്പൂപ്പന്‍ താടികളിലൂടെയും കൈ നിറയെ ചിത്രങ്ങളായി പറന്നുനടന്നിരുന്ന താരം കുറച്ചുകാലങ്ങളായി സിനിമയില്‍ അത്ര സജീവമായിരുന്നില്ല. എന്നാല്‍ സിനിമയില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് സിനിമയ്ക്ക് പുറത്ത് താരം സജീവമായിരുന്നു. താരസംഘടനയായ എ.എം.എം.എയുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് രേവതി രാജി വെച്ചതും ഈയടുത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, സിനിമാമേഖലയില്‍ പ്രായാധിക്യത്തിന്റെ പേരില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. അടുത്തിടെ സിനിമയില്‍ അഭിനേത്രമാര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് രേവതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിനിമയില്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പ്രധാന്യമുള്ള വേഷങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്ന് പറയുകയാണ് രേവതി.സംവിധായകയെന്ന നിലയില്‍ രണ്ട് ചിത്രം താന്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അഭിനേത്രി എന്ന നിലയില്‍ തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും താരം വ്യക്തമാക്കുന്നു. സാധാരണയായി പറയാറുള്ളത് മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ സിനിമയില്‍ ഒരു അഭിനേത്രിയുടെ ജീവിതം കഴിഞ്ഞു. അതിനുകാരണം അമ്പത് വയസുള്ള ഹീറോയുടെ കൂടെ അഭിനയിക്കാന്‍ ഇരുപത് വയസുള്ള നായികമാരെ മാത്രംആവശ്യപ്പെടുന്നു എന്നതാണ്. തന്നെ പോലുള്ള അഭിനേത്രിമാരെല്ലാം അവരുടെ അമ്മമാരാകുമെന്നും അല്ലെങ്കില്‍ വക്കീലോ ഡോക്ടറോ പോലുള്ള കഥാപാത്രമായി മാറുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഷൂട്ടിങ്ങിനിടെ പ്രാണി കടിച്ചുനടന്‍ ഗുരുതരാവസ്ഥയില്‍

ഷൂട്ടിങ്ങിനിടെ പ്രാണിയുടെ കടിയേറ്റ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയുടെ ഗുരുതരവസ്ഥയില്‍.പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് അപകടം നടന്നത്.തുടര്‍ന്ന് നടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.നിലവില്‍ പശ്ചിമ ബംഗാളിലെ ധാക്കൂരിയയിലെ ഒരു ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ നിരീക്ഷണത്തിലാണ് നടന്‍. ഏത് പ്രാണിയാണ് രാജേഷ് ശര്‍മയെ കടിച്ചതെന്ന് വ്യക്തമായിട്ടില്ല.കടിയേറ്റപ്പോള്‍ ് പ്രശ്നമില്ലെന്ന് തോന്നിയതിനാല്‍ വൈദ്യസഹായം തേടിയിരുന്നില്ല. എന്നാല്‍ ആറ് മണിക്കൂറിനുശേഷം, വലതുകാലില്‍ കടുത്ത വേദനയും വീക്കവും ശ്വാസതടസ്സവും ഉണ്ടാവുകയായിരുന്നു.പീന്നീട് യാത്രയ്ക്കിടെ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജേഷ് ശര്‍മയെ ധാക്കുരിയയിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.നിലവില്‍ താരത്തിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.
12 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം 100 കോടി ക്ലബിലേക്ക്…ബോക്സ് ഓഫിസിൽ സമാന്ത തരംഗം

വെറും 12 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 100 കോടി ക്ലബിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന്റെ കളക്ഷൻ ഗ്രാഫ് താഴോട്ട് പോയിട്ടില്ല.വലിയ ബജറ്റ് ചിത്രങ്ങൾ മാത്രം തിയേറ്ററുകളിൽ വിജയിക്കുന്ന ഇന്നത്തെ കാലത്താണ്, കൃത്യമായ പ്ലാനിങ്ങോടെയും മികച്ച തിരക്കഥയോടെയും എത്തിയ ‘മാ ഇന്റി ബാംഗാരം’ ഈ അദ്ഭുത വിജയം നേടുന്നത്. റിലീസിന് മുന്നേ തന്നെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ ചിത്രത്തിന്റെ നിർമ്മാണച്ചെലവ് അണിയറപ്രവർത്തകർ തിരിച്ചുപിടിച്ചിരുന്നു. അതുകൊണ്ടുതന്നെ തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന ഓരോ രൂപയും ചിത്രത്തിന് വമ്പൻ ലാഭമാണ് സമ്മാനിക്കുന്നത്.തെലുങ്ക് സിനിമാ ചരിത്രത്തിൽ ഒരു വനിതാ കേന്ദ്രീകൃത ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് റെക്കോർഡും ഇപ്പോൾ ‘മാ ഇന്റി ബാംഗാര’ത്തിന്റെ പേരിലാണ്. അങ്ങനെ പ്രേക്ഷകമനസ്സുകൾ കീഴടക്കിയ സാമന്ത രണ്ടാം വരവിൽ വീണ്ടുമൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. സാമന്ത കേന്ദ്രകഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം ‘മാ ഇൻടി ബംഗാരം’ ബോക്‌സ് ഓഫീസിനെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചുകൊണ്ട് മുന്നേറുകയാണ്. കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നിലൂടെയാണ്സാമന്ത ഇപ്പോൾ കടന്നുപോകുന്നത്. ജൂൺ 19-ന് തിയേറ്ററുകളിലെത്തിയ ചിത്രം, ആദ്യ ആഴ്ചയിൽ തന്നെ റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. സാമന്തയുടെ മുൻകാല സോളോ ഹിറ്റുകളായ യൂ-ടേൺ,ഓ ബേബി, യശോദ തുടങ്ങിയ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളെല്ലാം ‘മാ ഇൻടി ബംഗാരം’ ഇതിനോടകം തന്നെ കാറ്റിൽപ്പറത്തിക്കഴിഞ്ഞു.തന്റെ സ്വപ്നപദ്ധതിക്ക് കൈത്താങ്ങായ പ്രേക്ഷകർക്ക് നന്ദി പറയാൻ സാമന്ത മറന്നില്ല. അഭിനയത്തിന് പുറമെ സാമന്ത തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ എന്ന പ്രത്യേകതയുമുണ്ട്. തെന്നിന്ത്യൻ സിനിമാലോകത്ത് വൻ വിജയങ്ങൾ സമ്മാനിച്ച നന്ദിനി റെഡ്ഡി – സാമന്ത കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രമാണിത്. മുൻപ് ഇരുവരും ഒന്നിച്ച ജബർദസ്ത്’ (2013), ഓ! ബേബി'(2019) എന്നീ ചിത്രങ്ങൾ പോലെ തന്നെ ഈ സിനിമയും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. തീയേറ്ററുകളിൽ ചിരിയും ചിന്തയും നിറച്ച് കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറിയ ‘മാ ഇൻടി ബംഗാരം’ വരും ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.