ഒരുങ്ങുന്നു മൂന്ന് നയൻതാര ചിത്രങ്ങൾ; റിലീസ് കാത്ത് ആരാധകർ

തുടർച്ചയായി മൂന്ന് ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് നയൻതാര. ആദ്യം തിയേറ്ററിലെത്തുന്നത് കെവിൻ നായകനാകുന്ന ‘ഹായ്’. വിഷ്ണു ഇടവന സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രം ഓഗസ്റ്റ് 28ന് റിലീസ് ചെയ്യും. യഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ ആണ് മറ്റൊരു പ്രധാന റിലീസ്. നയൻതാര ‘ഗംഗ’യായി എത്തുന്ന ചിത്രം ഓഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തും.കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി നിരവധി ഭാഷകളിലും റിലീസ് ചെയ്യും. ഇതിനുപുറമെ ‘മണ്ണാങ്കട്ടി സിൻസ് 1960’ എന്ന ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള നയൻതാരയുടെ ഒരു ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ക്യാമറാ ലെൻസിലൂടെ നോക്കുന്ന താരത്തിന്റെ ചിത്രം ആരാധകരിൽ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചിരുന്നു. മൂന്ന് ചിത്രങ്ങൾ, മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങൾ… നയൻതാരയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
വിസ്മയിപ്പിച്ച് ‘തുടക്കം’; കളക്ഷൻ കണക്കുകൾ പുറത്ത്

വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം ഗംഭീരമാക്കുകയാണ് ‘തുടക്കം’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയും ശ്രദ്ധേയമാണ്. ആഗോളതലത്തിൽ ചിത്രം ഇതുവരെ 26.82 കോടി രൂപ നേടിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘2018’ന് ശേഷം ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘തുടക്ക’ത്തിനുണ്ട്. ഒരു കൊച്ചു കുടുംബചിത്രമെന്ന വിശേഷണത്തിൽ ഒതുങ്ങുന്നതല്ല ‘തുടക്കം’ എന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വിസ്മയയുടെ അരങ്ങേറ്റവും ചിത്രത്തിന്റെ പ്രമേയവും ഒരുപോലെ ചർച്ചയാകുമ്പോൾ ബോക്സ് ഓഫീസിലും കുതിപ്പ് തുടരുകയാണ്.
താലിബാൻ ഭരണം; 24 ലക്ഷം പെൺകുട്ടികൾക്ക് പഠനം അന്യമായി

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഏകദേശം 24 ലക്ഷം പെൺകുട്ടികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായതായി യുനെസ്കോ റിപ്പോർട്ട്. താലിബാൻ അധികാരത്തിലെത്തിയിട്ട് അഞ്ച് വർഷത്തോടടുക്കുമ്പോഴുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. പെൺകുട്ടികളെയും സ്ത്രീകളെയും വിദ്യാഭ്യാസത്തിൽ നിന്ന് ഔദ്യോഗികമായി വിലക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്താനെന്നും യുനെസ്കോ ചൂണ്ടിക്കാട്ടുന്നു.2021 ഓഗസ്റ്റ് 15 നാണ് രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധത്തിന് ശേഷം യുഎസും നാറ്റോ സേനയും പിന്മാറിയതിനു പിന്നാലെ താലിബാൻ പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനും നിയന്ത്രണം ഏർപ്പെടുത്തി. ഇതോടൊപ്പം സ്ത്രീകളുടെ തൊഴിൽ, പൊതുജീവിതം എന്നിവയിലും കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു.സ്ത്രീകളുടെയും കുട്ടികളുടെയും മൌലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് തുടരുന്ന നിയന്ത്രണങ്ങളെന്ന് യുനസ്കോ വിലയിരുത്തി. സെക്കന്ററി, ഉന്നതവിദ്യാഭ്യാസം എന്നിവ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഉപാധികളില്ലാതെ പുനസ്ഥാപിക്കണമെന്നും യുനസ്കോ താലിബാൻ അധികൃതരോട് ആവശ്യപ്പെട്ടു.