Author name: sandeeppv.2009@gmail.com

Uncategorized

ജിഎസ്ടി ഭേദഗതിസാധാരണക്കാര്‍ക്ക് നേട്ടമോ??അറിയാം ജിഎസ്ടി യില്‍ വന്ന പുതിയ മാറ്റം!

എന്തൊക്കെയാണ് ജിഎസ്ടി ഭേദഗതി നിയമത്തില്‍ വന്ന മാറ്റം? സാധാരണക്കാര്‍ക്ക് അത് എങ്ങനെയാണ് നേട്ടമാവുന്നത്? മുന്‍പ് ജിഎസ്ടി 4 നികുതി സ്ലാബില്‍ ആയിരുന്നു ഉണ്ടായിരുന്നത്. അത് 5%,12%, 18%, 28% എന്ന കണക്കില്‍ ആയിരുന്നു. ഇത് 5%, 18% എന്നിങ്ങനെ രണ്ടായി കുറച്ചു നിലവില്‍ 12%, 28% നിരക്കുകള്‍ക്ക് ബാധകമായിരുന്ന നികുതി ഇല്ലാതാക്കി. അതായത് സാധാരണക്കാര്‍ക്ക് ഒഴിച്ച്കൂടാനാവാത്ത നിത്യോപയോഗ വസ്തുക്കളായ പാലുല്‍പ്പന്നങ്ങള്‍, സോപ്പ്,ബ്രഷ് തുടങ്ങിയവ വ്യക്തിഗത ആരോഗ്യ ലൈഫ് ഇന്‍ഷുറന്‍സ്,32 ഇഞ്ചിന് മുകളിലുള്ള ടിവികള്‍, മോണിറ്റര്‍,പ്രൊജക്ടര്‍,ഡിഷ് വാഷര്‍വാഷിങ് മെഷീന്‍ എന്നിവ 350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങള്‍,കൃഷി,ചികിത്സ,വസ്ത്രമേഖല,മാര്‍ബിള്‍, ഗ്രാനേറ്റ്, സിമന്റ്‌റ്, കുട്ടികളുടെ നാപ്കിന്‍ ക്ലിനിക്കല്‍ ഡയപ്പര്‍ ഇതിനെല്ലാം വില കുറയും. ആഡംബര വസ്തുക്കള്‍,വാഹനങ്ങള്‍, ലോട്ടറി, ഇലക്ട്രിക് വാഹനങ്ങള്‍, 2,500 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്ത്രങ്ങള്‍,ചെരിപ്പുകള്‍,കാര്‍ബണേറ്റ് പാനീയങ്ങള്‍, മധുരം ചേര്‍ത്തുവരുന്ന ഫ്‌ളേവേഡ് പാനീയങ്ങള്‍ എന്നിവയ്ക്കെല്ലാം വില കൂടും. പാന്‍ മസാല, സിഗരറ്റ്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ തുടങ്ങിയവ ലോട്ടറി മുതലായവയ്ക്ക് മാത്രം ബാധകമായ 40 ശതമാനം പ്രത്യേക നിരക്കുമുണ്ട്. പുതിയ ജിഎസ്ടി ഭേദഗതിയുമായി ബന്ധപ്പെട്ട് പുതുക്കിയ വിലകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Uncategorized

ഇവിടെ ഗസലാണ് പ്രണയം..കാരണം അവിടെയുണ്ട് ടീം ഹാര്‍ട്ട് കോര്‍ മെഹദി ഹസന്‍…

സൂഫി ഗ്രാമമായ താഴെ അങ്ങാടിയില്‍ ഒന്ന് രണ്ട് പേരുണ്ട് അവിടെ… ‘ടീം ഹാര്‍ട്ട് കോര്‍ മെഹദി ഹസന്‍’അവിടെ പോയി ആ ഗസല്‍ ഒന്ന് കേള്‍ക്കണം…ഗസല്‍ ഇതിഹാസം ഷഹബാസ് അമന്‍ ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്.ഗസലുകളിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ ഷഹബാസ് അമന്‍ സംഗീതത്തിന്റെ അത്യുന്നതങ്ങളിലേക്ക് വളര്‍ന്നുവന്നത് ഇവിടെ നിന്നാണ് എന്നത് മാത്രമല്ല. എം. കുഞ്ഞി മുസ, പി. ടി അബ്ദു റഹ്‌മാന്‍, ഷുക്കൂര്‍ ഭായ,് റഹീംക്ക സൈദപ്പൂ തങ്ങള്‍,എംസിക് തങ്ങള്‍ സിയാഫ് ബാര്‍ദ്വാന്‍ എന്നിവരാണ് അതിന് ഉത്തരവാദികള്‍. കാരണം ഇവര്‍ക്ക് പ്രണയം ഗസലിനോടായിരുന്നു.പതിവായി പാടി പാടിയ പാട്ടൊന്നു കേള്‍ക്കാന്‍ ഓടിയെത്തുകയാണ് ഇവിടെ ഗസല്‍ പ്രേമികള്‍. ഒരു കാലത്ത് ഹിന്ദുസ്ഥാനി സംഗീതം അലയടിച്ച വടകരയുടെ തീരങ്ങളില്‍ ഇന്ന് ഗസല്‍ പെരുമയാണ് ഉയരുന്നത്. മുന്‍പ് ഹിന്ദുസ്ഥാനി സംഗീതത്തിലെ അതികായകര്‍ ഇവിടെസ്ഥിരമായി വരാറുണ്ടായിരുന്നു.അവര്‍ ഒത്തുചേര്‍ന്നിരുന്ന ഒരു ക്യാമ്പ് ആയിരുന്നു താഴെ അങ്ങാടി. സൂഫിസവും ഗസലും ഖവാലിയും ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക് സംഗീതവും ഒരുപോലെ കൊണ്ടുനടന്ന ബാര്‍ദ്വാന്‍ അബ്ദുറഹിമാന്‍ സാഹിബ് എന്ന മഹാപ്രതിഭയുടെ കുടുംബത്തിലെ അംഗമായ സിയാഫ് ബാര്‍ദ്വാനും കൂട്ടരും ഗസലിന്റെ പാതയിലേക്ക് വരാന്‍ ഇവര്‍ക്ക് പ്രചോദനമായതും അന്ന് കണ്ടും കേട്ടും നേടിയ ഇത്തരം സംഗീതാനുഭവങ്ങളാണ്.ഇവര്‍ മാതൃകയാക്കുന്നത് ഗസലുകളുടെ ചക്രവര്‍ത്തിയായ മെഹ്ദി ഹസനെ ആണ്.ഇന്ന് ഗസലിന്റെ പുതുവഴികള്‍ തേടിയുള്ള യാത്രയിലാണ് ടീം ഹാര്‍ട്ട് കോര്‍ മെഹദി ഹസന്‍…

Uncategorized

“ഞങ്ങളിൽ ഒരാളായിരുന്നു ഷഹബാസ് “വടകരയിൽ നിന്നുയർന്ന ഗസൽ ഇതിഹാസം ഷഹബാസ് അമനെ കുറിച്ച് ടീം ഹാർട്ട് കോർ മെഹദി ഹസൻ…

ഗസൽ ഗാനങ്ങളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച ഷഹബാസ് അമൻ സംഗീതത്തിന്റെ അത്യുന്നതങ്ങളിലേക്ക് വളർന്നുവന്നത് ഇവിടെ നിന്നാണ്. ഒരു കാലത്ത് ഹിന്ദുസ്ഥാനി സംഗീതവുംഇന്ന് ഗസൽ പെരുമയും നിറഞ്ഞു നിൽക്കുന്ന താഴെ അങ്ങാടി.കുറച്ചു പേരുണ്ട് അവിടെ..വടകരയുടെ തീരങ്ങളിൽ ഗസൽ ഗാനം തീർത്ത്‌“ടീം ഹാർട്ട്‌ കോർ മെഹ്‌ദി ഹസൻ”. അവരിൽ ഒരാളായിരുന്നു ഷഹബാസ് അമൻ. എം. കുഞ്ഞി മുസ, പി.ടി. അബ്ദുറഹ്മാൻ, ഷുക്കൂർ ഭായ്, റഹീംക്ക, സൈദപ്പൂ തങ്ങൾ, എം.സി.കെ തങ്ങൾ, സിയാഫ് ബാർദ്വാൻ എന്നിവർക്കൊപ്പം ഷഹബാസ് അമനും ഈ സംഘത്തിലെ സജീവ സാന്നിധ്യമായിരുന്നു. ഈ ഗസൽ കൂട്ടായ്മയുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച് ഷഹബാസ് അമൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഷഹബാസിനെ കുറിച്ച് ടീം ഹാർട്ട് കോർ മെഹ്ദി ഹസൻ ഒരേ സ്വരത്തിൽ പറയുന്നു “ഞങ്ങളിൽ ഒരാൾ ആയിരുന്നു ഷഹബാസ് “ഒരു കാലഘട്ടത്തിൽ ഷഹബാസ് അമനും ഞങ്ങളും ഒന്നുതന്നെ ആയിരുന്നു, ഇവിടെ വന്ന് ഷഹബാസും പരിപാടികളിൽപങ്കെടുത്തിരുന്നെന്നും അവർ ഓർമിക്കുന്നു.തങ്ങളിൽ ഒരാൾ ഇന്ന് സംഗീതത്തിന്റെ അത്യുന്നതിയിൽ എത്തിയതിന്റെ അഭിമാനത്തിലും ചാരിതാർത്ഥ്യത്തിലുമാണ് ഈ കൂട്ടായ്മ. വർഷങ്ങൾക്ക് മുൻപ് ഇവിടെ ഹിന്ദുസ്ഥാനി സംഗീതത്തിലെ അതികായകർ സംഗീത ക്യാമ്പുകൾ നടത്തിയിരുന്നു. അങ്ങനെ കണ്ടും കേട്ടും നേടിയ അറിവും പ്രചോദനവും ഉൾക്കൊണ്ടാണ് “ടീം ഹാർട്ട് കോർ മെഹദി ഹസൻ” ഗസലിന്റെ പാതയിലേക്ക് കടന്നുവന്നത്. ഒരു കാലത്ത് ഹിന്ദുസ്ഥാനി സംഗീതം അലയടിച്ച വടകരയിലെ തീരങ്ങളിൽ ഇന്ന് ഉയർന്നു കേൾക്കാം ഈ ഗസൽ പെരുമ.

Uncategorized

മലയാളികൾ വിഡ്ഢികളും കഴുതകളുമാണ് ; സന്തോഷ്‌ പണ്ഡിറ്റ്‌

സ്വന്തം നിലപാടുകളിലൂടെസോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാ വിഷയമാകാറുള്ള വ്യക്തിയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പലപ്പോഴും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. പുറമെ പ്രബുദ്ധരെന്നു പറയുന്നെങ്കിലും രാഷ്ട്രീയമായി മലയാളികൾ വിഡ്ഢികളും കഴുതകളുമാണെന്നാണ് സന്തോഷ്‌ പണ്ഡിറ്റ്‌ അഭിപ്രായപ്പെടുന്നത്.മലയാളികളുടെ രാഷ്ട്രീയസമീപനംമുൻനിർത്തിയാണ് അദ്ദേഹം ഈ അഭിപ്രായം മുന്നോട്ട് വെച്ചത്. കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് പാർട്ടികളെ മാറി മാറി തിരഞ്ഞെടുക്കുന്ന രീതിയാണ്കേരളത്തിലുള്ളത് എന്നതാണ് പ്രധാന വിമർശനം. കോൺഗ്രസ്‌ ഭരണ പരാജയമായാൽകമ്മ്യൂണിസ്റ്റിന് വോട്ടു കൊടുക്കും. ഈ രീതിയിലാണ് ഇവിടെ ഭരണം മുന്നോട്ട് പോവുന്നത്. എന്നാൽ ബാംഗാളിലും ഡൽഹിയിലും വിവിധ പാർട്ടികൾക്ക് ഭരണം കൈമാറുന്നുണ്ട്. പക്ഷേകേരളത്തിലും തമിഴ്നാട്ടിലും രണ്ട് പാർട്ടികൾ മാത്രമാണ് അധികാരത്തിൽ വരുന്നതതെന്നുംമലയാളികൾക്ക് ഷോർട്ട് ടൈം മെമ്മറി ആണുള്ളതെന്നുംസന്തോഷ് പണ്ഡിറ്റ്‌ പറയുന്നു.

Uncategorized

ദളപതി വിജയിയുടെ രാഷ്ട്രീയ ഭാവി പ്രവചിച്ച് സന്തോഷ്‌ പണ്ഡിറ്റ്‌!

തനത് ശൈലിയിലൂടെയുംഅഭിപ്രായ പ്രകടനങ്ങളിലൂടെയും ഏറെ വിമർശകരെയും ഒപ്പം ആരാധകരെയും സ്വന്തമാക്കിയ താരമാണ് സന്തോഷ്‌ പണ്ഡിറ്റ്.സിനിമാനടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകൾതമിഴ് രാഷ്‌ട്രിയത്തിൽ ഏറെ കോളിളക്കംസൃഷ്ടിച്ചതാണ്.ഇപ്പോൾ വിജയിയുടെ രാഷ്ട്രീയ ഭാവി എന്താകും എന്നതിനെക്കുറിച്ചുള്ള സന്തോഷ്‌ പണ്ഡിറ്റിന്റെ ദീർഘദർശനമാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്. തമിഴ്നാട്ടിൽ സിനിമാതാരങ്ങൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യം മുൻനിർത്തിയാണെന്ന് അദ്ദേഹം പറയുന്നു.വിജയ് ഇത്തരത്തിൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നആളാണെന്നും അതിനായുള്ള മുന്നൊരുക്കങ്ങൾ അദ്ദേഹം നടത്തി കഴിഞ്ഞെന്നും സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നു. മുഖ്യമന്ത്രിയാവുന്നതിനായിബുദ്ധിപരമായ നീക്കം നടത്തിയ വ്യക്തിയാണ് വിജയ്.വിജയിയെ സ്വന്തം പാർട്ടിക്കളിലേക്ക് സ്വാഗതം ചെയ്യാൻ ബിജെപിയും ഡിഎംകെയുംഎഐഎഡിഎംകെയും തയ്യാറാണ്.എന്നാൽ വർഷങ്ങളായി രാഷ്ട്രീയ പശ്ചാതലമുള്ള നിരവധി നേതാക്കൾ ഈ പാർട്ടികളിലുണ്ട് അതിനാൽഈ പാർട്ടികളിൽ നിന്നുകൊണ്ട് വിജയ്ക്ക് മുഖ്യമന്ത്രിയാവാൻ കഴിയില്ല എന്ന് സന്തോഷ്‌ പണ്ഡിറ്റ്‌ ചൂണ്ടികാട്ടുന്നു.അതുകൊണ്ട് വിജയ് സ്വാതന്ത്ര സ്ഥാനാർഥികളെ ഇലക്ഷന് നിർത്തി അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നു.ഇങ്ങനെ 132 സ്ഥാനാർഥികളെ വിജയ് ജയിപ്പിച്ചു.ഇതിലൂടെഒരു പാർട്ടിയുടെയും പേരിലല്ലാതെ നിന്നുകൊണ്ട് എത്ര വോട്ടു കിട്ടും എന്ന് വിജയ് ഒരു ധാരണ ഉണ്ടാക്കിയെടുത്തു.തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വിജയിയുടെ പാർട്ടിക്ക് 14 സീറ്റ് വരെ കിട്ടാൻ സാധ്യതയുള്ളൂ എന്നാൽ രണ്ടാം തവണ മത്സരിച്ചാൽ വിജയിക്ക് ജയിക്കാനുള്ള സാധ്യത കാണുന്നുണ്ടെന്നും സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നു. നിലവിൽ തമിഴ്നാട്ടിൽ എഐഎഡിഎംകെ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് അതിനാൽ ഡിഎംകെ കഴിഞ്ഞാൽ വിജയിയുടെ പാർട്ടിക്ക് സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Uncategorized

പേര് ‘കൊച്ചിൻ’, നാട് ‘വടകര’അറിയാം കൊച്ചിൻ ഷമീർ ആയതിന്റെ പിന്നാമ്പുറങ്ങൾ…

മലയാള മാപ്പിളപ്പാട്ടിന്റെ ഗാനശാഖയെടുത്താൽ അവഗണിക്കാൻ കഴിയാത്ത കലാകാരനാണ് കൊച്ചിൻ ഷമീർ. ഗാനരചയിതാവ്,സംഗീത സംവിധായകൻ, ഗായകൻ,എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ഷമീർതൊണ്ണൂറുകളിലാണ് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായത്.എൻ കുട്ടി തത്തമ്മ, നോവുന്നള്ളാ, ഇഷാമുല്ല മലർ, കണ്ണു നനഞ്ഞു കുതിർന്നു ഞാൻ… തുടങ്ങിയ മാപ്പിളപ്പാട്ടുകളിലൂടെയാണ് അദ്ദേഹം ജനപ്രിയനായത്. വടകരക്കാരനായ ഷമീറിൻ്റെ പേരിലെ ‘കൊച്ചിൻ’ പലർക്കും കൗതുകമുണർത്തുന്ന ഒന്നാണ്. പലപ്പോഴും ആളുകൾ ചോദിക്കാറുണ്ട്, “എന്താ ഈ പേര് വന്നത്?” അതിന് പിന്നിലൊരു കാരണമുണ്ട്.തന്റെ വല്യപ്പയുടെ ആഗ്രഹമായിരുന്നുഅതെന്ന് മനസ്സ് തുറന്നിരിക്കുകയാണ് ഷമീർ . കലാജീവിതത്തിന് അടിത്തറ പാകിയതും വഴിത്തിരിവായതും വട്ടപ്പാട്ട് കലാകാരനായ വല്യപ്പയാണ്.ഷമീറിന്റെ കുടുംബ വേരുകൾ കൊച്ചിയിലാണ് ഉള്ളത്.“പേരിന് മുന്നിൽകൊച്ചിൻ എന്നുണ്ടാവണം അത് വല്യപ്പയുടെ ആഗ്രഹമായിരുന്നു എന്ന് കൊച്ചിൻ ഷമീർ പറയുന്നു.മാപ്പിളപാട്ട് രംഗത്ത് കടന്നു വരുമ്പോൾ ഏറ്റവും സ്നേഹവും പിന്തുണയുംനൽകിയത്വല്യപ്പയായിരുന്നെന്നും അദ്ദേഹം ഓർമ്മിക്കുന്നു.സംഗീതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചനിരവധി പ്രതിഭകളുടെ വഴികാട്ടിയായ ഷമീറിൻ്റെ മനസ്സിൽ, ഇനി ഒരു സിനിമയാണ് മോഹം.സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള ആ യാത്രയിലാണ് വടകരയുടെ സ്വന്തം ഹബീബി കൊച്ചിൻ ഷമീർ….

Uncategorized

കോണ്‍ഗ്രസിന് വേണ്ടാത്ത ആളെ പാലക്കാട് ജനതക്ക് കൊടുക്കണോ?കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് ശ്രീജിത്ത് പണിക്കര്‍

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്നുവന്ന പീഡനാരോപണങ്ങളില്‍, കോണ്‍ഗ്രസിന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് രാഷ്ട്രിയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.ഔദ്യോഗിക പരാതിയില്ലാത്തതിനാല്‍ എം.എല്‍.എ സ്ഥാനത്ത് നിന്ന് മാറ്റുന്നില്ല എന്ന് പറയുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്തിനാണ് മാറ്റിയതെന്ന് ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടാത്ത ആളെ പാലക്കാട് ജനതക്ക് കൊടുക്കണോ?എന്ന് അദ്ദേഹം തുറന്നടിച്ചു. ഈ നിലപാട് ജനങ്ങളോടുള്ള കോണ്‍ഗ്രസിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതാണെന്ന് അദ്ദേഹം പറയുന്നു. പീഡനാരോപണങ്ങളെ കുറിച്ച് വി. ഡി. സതീശന്‍ ചോദിച്ചിട്ടില്ല സ്വന്തം ഇഷ്ടപ്രകാരമാണ് രാജിയെന്നാണ് രാഹുല്‍ മാങ്കുട്ടം പറയുന്നത്. ഇതിലൂടെ കോണ്‍ഗ്രസിന് ഇല്ലാത്ത ധാര്‍മികതയും തനിക്കുണ്ടെന്ന് തെളിയിക്കാനാണ് രാഹുല്‍ മാങ്കുട്ടം ശ്രമിക്കുന്നത്.എന്നാല്‍ രാജി വെച്ചത് പാര്‍ട്ടിയുടെ തീരുമാനപ്രകാരം ആണെന്നും ഒരു കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ പ്രസ്താവനയെ തിരുത്താന്‍ ശ്രമിച്ചില്ല എന്നും ശ്രീജിത്ത് ആരോപിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുലിനെതിരെ വി. ഡി. സതീശനോട് പെണ്‍കുട്ടി പരാതി പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങള്‍ അറിഞ്ഞുവെച്ചുകൊണ്ട് ഇങ്ങനെയുള്ള ഒരു വ്യക്തിയെ എന്തുകൊണ്ട് സ്ഥാനാര്‍ഥി ആക്കിയെന്നും ശ്രീജിത്ത് ചോദിക്കുന്നു. ആരോപണം ഉണ്ടായപ്പോള്‍ അത് പൂര്‍ണമായും നിഷേധിക്കുന്ന നിലപാട് രാഹുല്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എംഎല്‍എ സ്ഥാനത്ത് തുടരുന്ന രാഹുല്‍ മാങ്കുട്ടം ഔദ്യോഗിക ആവശ്യത്തിന് വരുന്ന സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടി നീതി നടപ്പിലാക്കി എന്ന ബോധ്യം പൊതുജനങ്ങളില്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നും രാഹുലിന് വേണ്ടി ഞങ്ങളുടെ വിശ്വാസം നഷ്ട്ടപ്പെടുത്തണോ എന്നും അദ്ദേഹം ചോദിക്കുന്നു.

Uncategorized

തെരുവുനായ ശല്യം;സർക്കാരിന്റെ നിഷ്‌ക്രിയത്തിന് പിന്നിൽ വാക്സിൻ ലോബിയോ?ബിജു പ്രഭാകർ ഐഎഎസ് പറയുന്നു…..

തെരുവുനായ്ക്കളുടെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾ സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. കേരളം തെരുവുനായ്ക്കളുടെ തട്ടകമായി മാറുമ്പോൾ, ഇവരുടെ പരാക്രമണത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള നിരവധി പേർക്ക് ജീവൻ നഷ്ടമാവുന്ന ദാരുണമായ സാഹചര്യങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഈ വിഷയത്തിൽ ശക്തമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകർ. തെരുവുനായ്ക്കളെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ ഈ വിഷയത്തിൽ നിഷ്‌ക്രിയമാകാൻ കാരണം ശക്തമായ വാക്സിൻ ലോബികളുടെ സ്വാധീനമാണെന്ന് ബിജു പ്രഭകർ ഐഎഎസ് ആരോപിക്കുന്നു. ഈ ലോബികൾ സർക്കാരിൻ്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. അതിനാൽ തെരുവുനായ്ക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും നായകളുടെ എണ്ണം നിയന്ത്രിക്കാൻ ആവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. മനുഷ്യജീവന് വില നൽകിക്കൊണ്ട് തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കുന്നതിൽ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ബിജു പ്രഭാകർ പറയുന്നു.തെരുവുനായ്ക്കളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഒരു ബെഞ്ച് പുറപ്പെടുവിച്ച വിധി പൂർണ്ണമായും പ്രായോഗികമല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഡൽഹി പോലെയുള്ള ജനസാന്ദ്രതയേറിയ നഗരങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റാൻ സ്ഥലമില്ല എന്നതാണ് ഇതിനു കാരണമായി അദ്ദേഹം പറയുന്നത്. എബിസി നിയമം ഉപയോഗിച്ചു തെരുവുനായ ശല്യം നിയന്ത്രിക്കാൻ കഴിയില്ലെന്നും നായ്ക്കളെ മാറ്റി പാർപ്പിക്കാനും അവയെ സംരക്ഷിക്കാനും വലിയ സാമ്പത്തിക ചെലവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Uncategorized

‘രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പ് ‘പുറത്തെടുത്തിട്ട് കുടഞ്ഞ് ശ്രീജിത്ത് പണിക്കര്‍

സമകാലിക രാഷ്ട്രീയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പ് ആണെന്ന് തുറന്ന് കാട്ടി ശ്രീജിത്ത് പണിക്കര്‍. സ്ത്രീ പക്ഷമാണെന്ന് വാദിച്ചുകൊണ്ട് ഇരട്ടതാപ്പ് കാണിക്കുന്ന കോണ്‍ഗ്രസിന്റെ മുഖം മൂടി അദ്ദേഹംഅഴിച്ചിടുന്നു. ഇടതുപക്ഷത്തിന്റെ സ്വാതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചു വന്ന മുകേഷ് എംഎല്‍എ ക്ക് നേരെ പീഡനാരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ മാങ്കുട്ടം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. മുകേഷ് എംഎല്‍എയുടെ വീട്ടിലേക്കും ഓഫീസിലേക്കും ആദ്യം മാര്‍ച്ച് നടത്തിയത് യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസുമാണ്. അന്ന് മഹിളാ കോണ്‍ഗ്രസിന്റെ സ്റ്റേറ്റ് അധ്യക്ഷയായ ജെബി മേത്തര്‍ പറഞ്ഞത് ‘ സ്ത്രീ പീഡനകനായ ഒരാള്‍ നിയമസഭയില്‍ ഇരിക്കാന്‍ പാടില്ല എന്നാണ്. ഈ അഭിപ്രായം പറഞ്ഞ ജെബി മേത്തര്‍ രാഹുല്‍ മാങ്കുട്ടത്തിന് നേരെ പീഡനാരോപണം ഉയര്‍ന്നപ്പോള്‍ ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു. മുകേഷിനെ എംഎല്‍എ സ്ഥാനത്ത് നിന്നും മാറ്റുന്നത് വരെ കോണ്‍ഗ്രസ് അടങ്ങില്ല എന്ന് പറഞ്ഞ രാഹുല്‍ സ്വന്തം കേസില്‍ എന്ത് നിലപാട് ആണ് സ്വീകരിച്ചതെന്നും അദ്ദേഹം തുറന്നടിക്കുന്നു. അതിനോടൊപ്പം എമ്പുരാന്‍, കേരള സ്റ്റോറി, എന്നീ സിനിമകളില്‍ ബിജെപിയുടെ ഡബിള്‍ സ്റ്റാന്‍ഡും ശ്രീജിത്ത് പണിക്കര്‍ തുറന്ന് കാട്ടുന്നു. കേരള സ്റ്റോറി രാഷ്ട്രീയ ആയുധമാക്കി പ്രയോഗിച്ച് സിനിമക്ക് പിന്തുണ നല്‍കിയ ബിജെപി, എമ്പുരാന്‍ ഇറങ്ങിയപ്പോള്‍ പ്രകടിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്രം ഭരണഘടന ഉറപ്പ് നല്‍കുന്നതാണ്. എമ്പുരാനില്‍ ഉള്ളത് ഇത്തരത്തിലുള്ള ആവിഷ്‌കാര സ്വാതന്ത്രം മാത്രമാണെന്നും ശ്രീജിത്ത് പണിക്കര്‍ അഭിപ്രായപ്പെടുന്നു. കേരള സ്റ്റോറിയില്‍ പറയുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങുന്നതിനു മുന്‍പ് മുഖ്യമന്ത്രിയും മറ്റ് ഇടതുപക്ഷ നേതാക്കളും സമ്മതിച്ചതാണ്. എന്നാല്‍ കേരള സ്റ്റോറി എന്ന സിനിമ ഇറങ്ങിയപ്പോള്‍ അതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വരുന്നു. സിനിമയുടെ ട്രെയിലറില്‍ ഐഎസില്‍ ചേര്‍ന്നവരുടെ നമ്പര്‍ കൂട്ടി കാണിച്ചു എന്ന് സിനിമയുടെ സംവിധായകന്‍ സമ്മതിച്ചതാണെന്നും അത് ട്രെയിലറില്‍ മാത്രമാണ് കാണിച്ചത്തെന്നും സിനിമയില്‍ അങ്ങനെ ഒരു പരാമര്‍ശം നടത്തിയില്ല എന്നും ശ്രീജിത്ത് പണിക്കര്‍ ചൂണ്ടികാണിക്കുന്നു. സിനിമയിലെ ‘ലൗവ് ജിഹാദ് ‘എന്ന വാക്കിനെക്കാള്‍ പ്രശ്‌നം സിനിമയില്‍ പറയുന്ന കാര്യം ഇവിടെ നടന്നിട്ടുണ്ടോ എന്നതിനാണെന്നും അദ്ദേഹം പറയുന്നു.

Uncategorized

ക്ലൈമാക്സ് ശരിയായില്ല; ചിത്രത്തിന് മാന്ത്രിക സംഗീതത്തിലൂടെജീവൻ നൽകി മോഹൻ സിത്താര

പി. പത്മരാജൻ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇന്നലെ. വാസന്തിയുടെ ജനനം എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സുരേഷ് ഗോപി, ശോഭന, ജയറാം എന്നിവരാണ് മുഖ്യവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രം ഒരു വിങ്ങലോടെയാണ് മലയാളികൾ നെഞ്ചിലേറ്റിയത്. തിരക്കഥയെ പിടിച്ചു നിർത്തുന്നപശ്ചാത്തല സംഗീതവുംസിനിമയുടെ വിജയത്തിന് കട്ടക്ക് നിന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തതിന് ശേഷം, ആ രംഗം ഉദ്ദേശിച്ചത്ര വൈകാരികമായി വന്നില്ലെന്ന് പത്മരാജന് തോന്നി. പശ്ചാത്തല സംഗീതത്തിലൂടെ ക്ലൈമാക്സ് മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം മോഹൻ സിത്താരയോട് ആവശ്യപ്പ…

Scroll to Top