വിശ്വാസികളെ വെല്ലുവിളിച്ചു യുവതികള്‍ മലകയറിയത് ശരിയല്ല ; പി.കെ. ശ്രീമതി

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചത് വിശ്വാസത്തിന്റെ ഭാഗമായല്ല,മറിച്ച് വിശ്വാസികളെ വെല്ലുവിളിക്കാനാണെന്ന വിമര്‍ശനവുമായി സി.പി.എം നേതാവ് പി.കെ. ശ്രീമതി. ശബരിമലയില്‍ കയറിയ സ്ത്രീകളുടെ ഭക്തി എന്നത് പ്രധാന ഘടകമാണ്.ശബരിമലയില്‍ പോവുന്നത് വിശ്വാസത്തിന്റെ പുറത്താകണം.എന്നാല്‍ വെല്ലുവിളിക്കാന്‍ പോവുന്നത് സമൂഹം അംഗീകരിക്കില്ല.ശബരിമലയില്‍ അങ്ങനെയല്ല ചെയ്യേണ്ടിയിരുന്നത്.സമൂഹം അംഗീകരിക്കാത്ത വേഷത്തില്‍ കയറിയത് വെല്ലുവിളിച്ചാണ്.അത് ഭക്തജനങ്ങളോടും അയ്യപ്പനോടും നടത്തിയ വെല്ലുവിളിയാണ്.വിശ്വാസികളുടെ വികാരം സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.വിശ്വാസികളോട് യുദ്ധപ്രഖ്യാപനം നടത്താന്‍ പറ്റില്ല.അത് അവരുടെഅവകാശമാണെന്നും പി.കെ. ശ്രീമതി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാന്‍ പറ്റുമെന്ന് സുപ്രീംകോടതി വിധി വന്നപ്പോള്‍ കയറാന്‍ താല്പര്യമുള്ളവര്‍ക്കൊപ്പമാണ് പാര്‍ട്ടി നിന്നത്.മുന്‍പ് പറഞ്ഞ നയത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടുപോയിട്ടില്ല.ശബരിമലയില്‍ കയറാന്‍ താല്പര്യമുള്ളവര്‍ കയറിക്കോട്ടെ ആരും നിര്‍ബന്ധിക്കുന്നില്ല.കേരളത്തില്‍ ആരും പോവാന്‍ തയ്യാറല്ല.പോകാന്‍ തയ്യാറാണെന്ന് പറഞ്ഞു വരുന്നവര്‍ പോയ്‌ക്കോട്ടെ എന്നും പി.കെ. ശ്രീമതി അഭിപ്രായപ്പെട്ടു.
വെറുതെ ട്രൈ ചെയ്തു, കിട്ടിയത് പട്ടുറുമാലില്‍! മനസ്സ് തുറന്ന് ഫാത്തിമത്തൂല്‍ ഫാദിയ

മാപ്പിളപ്പാട്ടിനെ നെഞ്ചോട് ചേര്‍ത്തുവെക്കുന്ന മൊഞ്ചന്മാരുടെയും മൊഞ്ചത്തിമാരുടെയും സ്വപ്നവേദിയാണ് പട്ടുറുമാല്‍.കിട്ടാന്‍ ഭാഗ്യം വേണമെന്ന് കരുതിയിരുന്ന റിയാലിറ്റി ഷോയിലേക്ക് വെറുതെ ഒന്ന് ട്രൈ ചെയ്തതാണ് ഫാത്തിമത്തൂല്‍ഫാദിയ. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പട്ടുറുമാലിലെ ഓഡിഷനെക്കുറിച്ച് കേള്‍ക്കുന്നത്. ഈ വിവരം അറിയിച്ചതും പാട്ടുപാടാന്‍ പ്രോത്സാഹിപ്പിച്ചതും ഉമ്മയാണ്. ഓഡിഷനിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ മൂന്ന് മെലഡിയിലുള്ള പാട്ടുകള്‍ പാടി അയച്ചുകൊടുക്കണം.പാട്ട് റെക്കോര്‍ഡ് ചെയ്തിട്ട് അയച്ചെങ്കിലും മറുപടിയൊന്നും വന്നില്ല.പിന്നീട് ഒരു മാസം കഴിഞ്ഞപ്പോള്‍ തിരൂരിൽ വെച്ച് നടക്കുന്ന ഫൈനല്‍ ഓഡിഷന് വരണം എന്ന് പറഞ്ഞ് സന്ദേശം വന്നു.അങ്ങനെ ഫൈനല്‍ ഓഡിഷന് പങ്കെടുക്കണം എന്ന ആവേശത്തില്‍ ഫാദിയ പാട്ട് പഠിക്കാന്‍ തുടങ്ങി.കലോത്സവത്തിന് ഒന്നാം സ്ഥാനം കിട്ടിയ പാട്ടായിരുന്നു ഓഡിഷന് പാടിയിരുന്നത്.ഒടുവില്‍ ആ പാട്ട് കൊണ്ടെത്തിച്ചത് പട്ടുറുമാലിന്റെ വേദിയില്‍ ആയിരുന്നു. പട്ടുറുമാല്‍ എന്ന ജനകീയ റിയാലിറ്റി ഷോയില്‍തിളങ്ങിനിന്നിരുന്ന പട്ടുറുമാലിലെ പാട്ടുകാരിക്ക് ഇനി ഒരു ആഗ്രഹം കൂടിയുണ്ട് ബാക്കി. സിനിമയില്‍ പാടണം. പട്ടുറുമാല്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണിപ്പോള്‍ ഫാത്തിമത്തൂല്‍ ഫാദിയ.
വൈബൊരുക്കി എംഎല്‍എ,വടകര ഇനി വൈബ് ഓണ്‍ ഫയര്‍

വടകര മണ്ഡലത്തില്‍ കുട്ടികള്‍ക്കായി വ്യത്യസ്തമായ എന്തെങ്കിലും പദ്ധതി നടപ്പാകണമെന്ന എംഎല്‍എയുടെ ആഗ്രഹത്തില്‍ തെളിഞ്ഞ പദ്ധതിയാണ് ‘വൈബ്’.കെ. കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതി ഇന്ന് കുട്ടികളുടെ വൈബ് ആയി മാറിയിരിക്കുകയാണ്. കുട്ടി വൈബ് മുതല്‍ കലാ പ്രോത്സാഹനം വരെയുള്ള വിവിധ പദ്ധതികള്‍ വൈബിന്റെ കുടക്കീഴിലുണ്ട്. എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കായുള്ള പ്രത്യേക പരിശീലന ക്ലാസുകള്‍,എന്‍.എം.എം.എസ്. പോലുള്ള ദേശീയ പരീക്ഷാ പരിശീലന പരിപാടികള്‍,സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷയായ സി.യു.ഇ.ടി. ട്രെയിനിങ് പ്രോഗ്രാം,എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി ആപ്റ്റിറ്റിയൂഡ് ക്ലാസുകള്‍ എന്നിവയും വൈബൊരുക്കുന്നു. കൂടാതെ, പ്ലസ് വണ്‍ ഏകജാലകപ്രവേശനത്തിനുള്ള അപേക്ഷാ രീതികളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രത്യേക ക്ലാസുകള്‍ നല്‍കുന്നതിനും എല്ലാ വര്‍ഷവും ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന ചടങ്ങുകളും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി പ്രത്യേക വേദിയൊരുക്കാനും വൈബിലൂടെ സാധിച്ചിട്ടുണ്ട്. ഇങ്ങനെ നിരവധി പദ്ധതികള്‍ വൈബിലൂടെ കുട്ടികള്‍ക്ക് മുന്നില്‍ എത്തിക്കഴിഞ്ഞു.ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ മികച്ച വൈബുള്ള സംഘാടകരാണുള്ളത്.സംഘാടകര്‍ ചേര്‍ന്നുള്ള കൂട്ടായ ആലോചനയിലൂടെ ഇന്ന് വ്യത്യസ്തമായ പദ്ധതികളാണ് ഇതിലൂടെ നടപ്പിലാക്കി വരുന്നത്.
സനാതന ധര്‍മ്മത്തിന്റെ പൈതൃകം പേറാൻ ഒരാശ്രമം..ആത്മീയതയുടെ പുതു വഴികള്‍ താണ്ടി ഡോ. നസ്രത്ത് ജഹാന്‍

സനാതന ധര്‍മ്മത്തിന്റെ പൈതൃകം പേറാൻ ഒരാശ്രമം..ആത്മീയതയുടെ പുതു വഴികള്‍ താണ്ടി ഡോ. നുസ്രത്ത് ജഹാന്‍ 25 വര്‍ഷമായുള്ള ഏവിയേഷന്‍ ജോലി ഉപേക്ഷിച്ച് നുസ്രത്ത് ജഹാന്‍ കടന്നുവന്നത് ആത്മീയതയുടെ പാതയിലേക്കായിരുന്നു. ആ യാത്രയിലൂടെ ഇന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തേടുന്നവര്‍ക്കായി തുറന്നുവെച്ച, കാലാതീതമായ ജ്ഞാനത്തിന്റെ ഒരു ആശ്രമകേന്ദ്രം ഒരുക്കിയാണ്. ഒരു മുസ്ലിം യുവതി എയര്‍ലൈനില്‍ ജോലി ചെയ്യുക എന്ന് പറയുന്നത് പ്രശ്‌നമായിരുന്ന കാലം. ആ വെല്ലുവിളി അതിജീവിച്ചു 25 വര്‍ഷമാണ് നുസ്രത്ത് ജഹാന്‍ ഏവിയേഷനില്‍ ജോലിചെയ്തിരുന്നത്.അവിടെ നിന്നും കണ്ടും കേട്ടും നേടിയ അനുഭവങ്ങളും ഒരു കൗതുകത്തോടൊപ്പം ഫോറിന്‍ ഡിഗ്രി എടുക്കണം എന്ന ആഗ്രഹവും ചേര്‍ന്നപ്പോള്‍ ഏവിയേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് പഠിച്ചിറങ്ങിയതാണ്നുസ്രത്ത് ജഹാന്‍.പിന്നീട് ജോലി നേടിയ നുസ്രത്ത് ജഹാന്‍ ഒടുവില്‍ ജോലി ഉപേക്ഷിച്ച് ആത്മീയതയുടെ പാതയിലേക്ക് വരികയായിരുന്നു. ആത്മീയതയെ അറിയാനും മതങ്ങളുടെ കെട്ടുപാടില്ലാതെ മനുഷ്യന് ജീവിക്കാനും പഠിക്കാനും ജീവിതം ആഘോഷിക്കാനുമുള്ള ഒരു സ്ഥലമാണ് വേദ വിജ്ഞാന സൂര്യ വംശി ആശ്രമം.ദൈവത്തിനെ കാണാന്‍ കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ നമ്മളാണ് ദൈവം എന്ന് തിരിച്ചറിഞ്ഞവരുണ്ട്, അങ്ങനെയുള്ള ആചാര്യന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും ദക്ഷിണേന്ത്യയില്‍ വന്ന് താമസിക്കാനും അവര്‍ക്ക് മറ്റുള്ളവരിലേക്ക് ഇത് പകര്‍ന്നു കൊടുക്കാനും എല്ലാ സൗകര്യങ്ങളും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരിടമാണ് വേദ വിജ്ഞാന സൂര്യ വംശി ആശ്രമം. ഭാരതത്തിന്റെ സംസ്‌കാരങ്ങളും സനാതന ധര്‍മ്മവും ഇനി വരും തലമുറയ്ക്കുകൂടി അറിഞ്ഞും പറഞ്ഞും കൊടുക്കാനുള്ള ദൗത്യത്തിനൊരുങ്ങുകയാണ് ഈ ആശ്രമം. 25 വര്‍ഷമായുള്ള ഏവിയേഷന്‍ ജോലി ഉപേക്ഷിച്ച് നുസ്രത്ത്ജഹാന്‍ കടന്നുവന്നത് ആത്മീയതയുടെ പാതയിലേക്കായിരുന്നു. ആ യാത്രയിലൂടെ ഇന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തേടുന്നവര്‍ക്കായി തുറന്നുവെച്ച, കാലാതീതമായ ജ്ഞാനത്തിന്റെ ഒരു ആശ്രമകേന്ദ്രം ഒരുക്കിയാണ്. ഒരു മുസ്ലിം യുവതി എയര്‍ലൈനില്‍ ജോലി ചെയ്യുക എന്ന് പറയുന്നത് പ്രശ്‌നമായിരുന്ന കാലം. ആ വെല്ലുവിളി അതിജീവിച്ചു 25 വര്‍ഷമാണ് നസ്രത്ത് ജഹാന്‍ ഏവിയേഷനില്‍ ജോലിചെയ്തിരുന്നത്.അവിടെ നിന്നും കണ്ടും കേട്ടും നേടിയ അനുഭവങ്ങളും ഒരു കൗതുകത്തോടൊപ്പം ഫോറിന്‍ ഡിഗ്രി എടുക്കണം എന്ന ആഗ്രഹവും ചേര്‍ന്നപ്പോള്‍ ഏവിയേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് പഠിച്ചിറങ്ങിയതാണ് നസ്രത്ത് ജഹാന്‍.പിന്നീട് ജോലി നേടിയ നുസ്രത്ത്ജഹാന്‍ ഒടുവില്‍ ജോലി ഉപേക്ഷിച്ച് ആത്മീയതയുടെ പാതയിലേക്ക് വരികയായിരുന്നു. ആത്മീയതയെ അറിയാനും മതങ്ങളുടെ കെട്ടുപാടില്ലാതെ മനുഷ്യന് ജീവിക്കാനും പഠിക്കാനും ജീവിതം ആഘോഷിക്കാനുമുള്ള ഒരു സ്ഥലമാണ് വേദ വിജ്ഞാന സൂര്യ വംശി ആശ്രമം.ദൈവത്തിനെ കാണാന്‍ കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ നമ്മളാണ് ദൈവം എന്ന് തിരിച്ചറിഞ്ഞവരുണ്ട്, അങ്ങനെയുള്ള ആചാര്യന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും ദക്ഷിണേന്ത്യയില്‍ വന്ന് താമസിക്കാനും അവര്‍ക്ക് മറ്റുള്ളവരിലേക്ക് ഇത് പകര്‍ന്നു കൊടുക്കാനും എല്ലാ സൗകര്യങ്ങളും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരിടമാണ് വേദ വിജ്ഞാന സൂര്യ വംശി ആശ്രമം. ഭാരതത്തിന്റെ സംസ്‌കാരങ്ങളും സനാതന ധര്‍മ്മവും ഇനി വരും തലമുറയ്ക്കുകൂടി അറിഞ്ഞും പറഞ്ഞും കൊടുക്കാനുള്ള ദൗത്യത്തിനൊരുങ്ങുകയാണ് ഈ ആശ്രമം.
ശബരിമല സ്വർണക്കടത്ത് ഇ.ഡി അന്വേഷിക്കണം; കെ. സുരേന്ദ്രൻ

ശബരിമലസ്വർണക്കൊള്ള കേസിൽ ഇ. ഡി അന്വേഷണം ആവശ്യമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എഫ് ഐ.ആർ ഇട്ട കേസിൽ സാമ്പത്തിക കുറ്റങ്ങൾ അധികമായി വന്നാൽ ഇ. ഡിക്ക് അന്വേഷിക്കാൻ പറ്റും.എന്നാൽ അന്വേഷണം തടസ്സപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്.ഇപ്പോൾ ലോക്കൽ ബോഡി ഇലക്ഷൻ ആയതുകൊണ്ടാവും ചോദ്യം ചെയ്യാത്തത്.അതിനാൽ ഉടൻ ഇ.ഡി അന്വേഷണം ആവശ്യ മാണെന്നും അദ്ദേഹം അഭിപ്രായപെട്ടു പാർട്ടിയുടെ മുതിർന്ന നേതാക്കൾ സ്വർണം ചെമ്പാക്കണമെന്ന് തീരുമാനിച്ചാൽ, ദേവസ്വം മന്ത്രിയുടെ അറിവോടെയല്ലാതെ അത് സംഭവിക്കില്ല. കേസിൽ അറസ്റ്റിലായ പോറ്റി മുതൽ പത്മകുമാർ വരെ, മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് എതിരെ മൊഴി നൽകിയിട്ടുണ്ട്.മൊഴികൾ അനുസരിച്ച് കടകംപള്ളിയെ ചോദ്യം ചെയ്യാതിരിക്കാൻ അന്വേഷണ ഏജൻസിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഇടപെട്ട് ദേവസ്വം ബോർഡുകളുടെ കീഴിലുള്ള അമ്പലങ്ങളിൽ ഒരു ഓഡിറ്റ് നടത്താൻ ഉത്തരവിട്ടാൽ, പല ക്ഷേത്രങ്ങളിലും വലിയ തോതിലുള്ള നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് കണ്ടെത്താനാവും.വിശ്വാസത്തിനെതിരായ നവോത്ഥാനത്തിൻ്റെ ഭാഗമായി സ്ത്രീകളെ ശബരിമലയിൽ കയറ്റാനുള്ള തീരുമാനം എടുത്ത അതേ സമയത്തുതന്നെയാണ് സ്വർണക്കൊള്ളയും നടന്നതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.വിശ്വാസം തകർക്കുക ക്ഷേത്രങ്ങൾ കൊള്ളയടിക്കുക എന്ന തീരുമാനം വർഷങ്ങൾക്ക് മുൻപ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറിഡിയം സ്‌കാം;ഡീലൊരുക്കി വന്‍ തട്ടിപ്പ് സംഘം

ഇറിഡിയം എന്ന് കേള്‍ക്കുമ്പോള്‍ കണ്ണ് മഞ്ഞളിച്ചു കോടികളുണ്ടാക്കാന്‍ എടുത്തുചാടിയാല്‍ വരുന്നത് ലക്ഷങ്ങളുടെ നഷ്ടം. ഇതിന് പിന്നില്‍ ഇന്ത്യയിലും വിദേശത്തുമായി ഒരു വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. പണം നല്‍കിയാല്‍ അത് ഇരട്ടിയാക്കി തരുമെന്ന് പറഞ്ഞു ബന്ധപ്പെടുന്നതാണ് ആദ്യപടി. പിന്നീട് ഡീല്‍ ഉറപ്പിക്കുന്നതിനായി ചില ബ്രോക്കര്‍മാരെയും ശാസ്ത്രജ്ഞരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തുന്നു.ശേഷം ഇറിഡിയമാണെന്ന് പറഞ്ഞുകൊണ്ട് ചില വസ്തുക്കള്‍ കാണിക്കുന്നു.എന്നാല്‍ ഇറിഡിയമാണ്,തുറന്ന്‌നോക്കിയാല്‍ റേഡിയേഷന്‍ ഉണ്ടാകുമെന്ന് പറഞ്ഞ് അതിനു പോലും ആളുകളെ അനുവദിക്കുകയില്ല. റിസര്‍വ് ബാങ്കിന്റെ രേഖകള്‍ വരെ തട്ടിപ്പ് സംഘം വ്യാജമായി സൃഷ്ടിക്കുന്നു. ഇങ്ങനെ സൃഷ്ടിക്കുന്ന രേഖകള്‍ കാണിച്ചാണ് ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നത്.പിന്നീട് ഘട്ടം ഘട്ടമായി പണം അയക്കാന്‍ ആവശ്യപ്പെടുകയും,പിന്നീട് വിദേശ ബാങ്കുകളില്‍ പണം ഇരട്ടിയായി തിരികെ നല്‍കിയെന്നു പറഞ്ഞ് രേഖകളും കാണിക്കുന്നു. പിന്നീട് ഈ പണം റിസര്‍വ് ബാങ്കിലൂടെ മാത്രമേ ലഭിക്കൂ അതിന് ചില നടപടിക്രമങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കുന്നു.ലക്ഷങ്ങള്‍ നല്‍കി ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പണം ലഭിക്കുകയുള്ളു എന്ന് പറയുന്നു. ഇത് വിശ്വസിച്ച് ലക്ഷങ്ങള്‍ കൊടുക്കുന്നവരാണ് തട്ടിപ്പിന് ഇരയാവുന്നത്. ഇറിഡിയം തട്ടിപ്പ് സംഘം 2011 മുതലാണ് ഇന്ത്യയില്‍ സജീവമാവുന്നത്.കേരളത്തില്‍ കൊച്ചിയിലാണ് ഈ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ് വന്നത്.ഇന്ന് ഇന്ത്യയില്‍ മാത്രം ലക്ഷക്കണക്കിന് ആളുകളാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്.
വ്യത്യസ്തനാണ് വടകരയുടെ പ്രേമേട്ടന്‍

നാട് ഓടുമ്പോള്‍ നടുവേ ഓടണം എന്ന പൊതുധാരണയെ തിരുത്തിക്കുറിച്ചുകൊണ്ട് ജീവിക്കുന്ന അതുല്യകലാകാരനാണ് പ്രേം കുമാര്‍ വടകര.തന്റെ ജീവിതരീതിയിലൂടെയും സംഗീതത്തിലൂടെയും വ്യത്യസ്തനും നാട്ടുകാര്‍ക്ക് പ്രിയങ്കരനുമാണ് സംഗീത അധ്യാപകന്‍ കൂടിയായ പ്രേം കുമാര്‍. ഒരു ദിവസം 25 പേര്‍ക്കെങ്കിലും പേന നല്‍കുന്ന മനുഷ്യന്‍, ആരെങ്കിലും മരിച്ചാല്‍ അവരുടെ ചരമ പേജുകള്‍ പോലും നോട്ടുബുക്കില്‍ ഒട്ടിച്ച് സൂക്ഷിക്കുന്ന,പരിചയക്കാരുടെ വിശേഷദിനങ്ങളും സാധാരണ ദിനങ്ങളും പോലും കൃത്യമായി ഓര്‍ത്തുവയ്ക്കുന്ന, ഈ കാലഘട്ടത്തില്‍ വാട്‌സാപ്പ് ഉപയോഗിക്കാതെ ബന്ധങ്ങള്‍ പരിപാലിക്കുന്ന അതുല്യമായ ശീലങ്ങള്‍ അദ്ദേഹത്തിനുണ്ട്. നൂറുകണക്കിന് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ പ്രേം കുമാര്‍ അത്രത്തോളം ഗാനങ്ങള്‍ വേദികളില്‍ പാടി കൈയ്യടി നേടിയ കലാകാരനാണ്. 1995 മുതല്‍ 20 വര്‍ഷം വടകരയിലെ സ്‌കൂള്‍ കലോത്സവങ്ങളില്‍ സമ്മാനാര്‍ഹമായ ഗാനങ്ങളില്‍ ഏറെയും പ്രേംകുമാറിന്റെതായിരുന്നു. ആകാശവാണിക്ക് വേണ്ടി ഒട്ടേറെ ഗാനങ്ങള്‍ ഒരുക്കിയ പ്രേം കുമാര്‍ ഒട്ടേറെ കുട്ടികള്‍ക്ക് സൗജന്യമായി സംഗീതം പകര്‍ന്നുനല്‍കിയിട്ടുണ്ട്.സംഗീതത്തോട് താല്‍പര്യമുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഗീതം പറഞ്ഞു കൊടുക്കാന്‍ സദാസന്നദ്ധനുമാണ് വടകരയുടെ സ്വന്തം പ്രേമേട്ടന്‍.
സ്‌പൈസസ്, തനി നാടൻ തനിമ ചോരാതെ…

ഭക്ഷണത്തിന് രുചി വേണോ ? അതോ നല്ല ഗുണനിലവാരം മതിയോ? ഇനി സംശയം വേണ്ട മനോജ് പരമേശ്വരത്തും രായിരല്ലൂർ ഗ്രാമത്തിലെ കർഷകരും ചേർന്ന് പുറത്തിറക്കിയ “സ്‌പൈസസിൽ” ഇതെല്ലാമുണ്ട്. രുചിയുടെ പുതിയ വാതായനവുമായി മലയാളി മനസ്സുകൾ കീഴടക്കിയ മസാലക്കൂട്ടുകൾക്ക് ഇന്ന് ആവശ്യക്കാർ എറെയാണ്.അതിന് കാരണം.സ്റ്റാൻഡേർഡ് ലൈഫിനേക്കാൾ കൂടുതൽ, ആളുകൾക്ക് വേണ്ടത് ക്വാളിറ്റി ലൈഫാണ് എന്ന തിരിച്ചറിവാണ്. ഇങ്ങനെ സ്‌പൈസസിന്റെ ഉൽപ്പന്നങ്ങളിലെല്ലാം ഒരു ഫാമിലി ടച്ച് കാണാം. ആളുകളെന്നും സ്വന്തം കുടുംബത്തിന്റെ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തും. അതുപോലെ ഒരു കുടുംബത്തിന്റെ ശ്രദ്ധയും കരുതലും ചേർത്താണ് സ്‌പൈസസിന്റെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. മഞ്ഞൾപൊടി,സാമ്പാർപൊടി,കുരുമുളകുപൊടി, ചിക്കൻ മസാല,രസപ്പൊടി, റാഗി, മീറ്റ് മസാല,പുട്ടുപൊടി, ചുക്ക് എന്നിങ്ങനെ നിരവധി രുചികൂട്ടുകൾ സ്‌പൈസസിന്റെ ഉൽപന്നങ്ങളായി വിപണിയിലുണ്ട്. പ്രാദേശിക കർഷകരിൽ നിന്നും നേരിട്ട് ലഭിക്കുന്നതിന്റെ പരിശുദ്ധി ഒട്ടും ചോരാതെയാണ് സ്‌പൈസസിന്റെ നിർമ്മാണം.കർഷകരുടെ ഉൽപ്പന്നങ്ങൾ പ്രത്യേക ഉൽപ്പന്നങ്ങളായി വേർതിരിച്ചു നിർമ്മിക്കുകയും, കർഷകർക്ക് അതിന്റെ ക്രെഡിറ്റ് നൽകിയുമാണ് സ്‌പൈസസിന്റെ ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിലെത്തുന്നത്. ഇങ്ങനെ ഉപയോക്താക്കൾക്ക് അവർ ഉപയോഗിക്കുന്ന സ്‌പൈസസ് ഉൽപ്പന്നങ്ങൾ ആരാണ് ഉത്പാദിപ്പിച്ചത് എന്നുൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ മനസ്സിലാക്കാം.
കണ്ണൂരിൽ സിപിഎമ്മിനെ തകർത്തത് ഞങ്ങളാണ്; കെ. സുധാകരൻ

ഒരു കാലത്ത് സിപിഎമ്മിന്റെ ചെങ്കോട്ടയായിരുന്ന കണ്ണൂരിൽകമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ സ്വാധീനം നഷ്ടപ്പെട്ടതായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. എതിർക്കേണ്ടിടത്ത് എതിർത്തും വിമർശിക്കേണ്ടിടത്ത് വിമർശിച്ചതുകൊണ്ടുമാണ് സിപിഎം കണ്ണൂരിൽ തകർന്നു പോയത്. സിപിഎമ്മിന്റെ അപ്രമാദിത്വം തകർത്തെറിഞ്ഞെന്നും ഇന്ന് സിപിഎം ഇവിടെയൊരു ശക്തിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു കാലത്ത് സിപിഎമ്മിന്റെ അപ്രമാദിത്വം നിലനിന്നിരുന്ന കണ്ണൂരിലെ അക്രമികളുടെ പാർട്ടിയായിരുന്നു സിപിഎം.അതിന്റെ ഭയപ്പാടിൽ മറ്റ് പാർട്ടികളെല്ലാം പിൻവലിഞ്ഞപ്പോഴുംഞങ്ങൾ അധ്വാനിച്ചാണ് അതൊക്കെ മാറ്റിയെടുത്തത്.പതിമൂന്ന് തവണ തനിക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്.അതിലെല്ലാം രക്ഷപ്പെട്ടു.അതിന്റെ പ്രതിഫലനം സിപിഎമ്മിനെതളർത്തുന്നതായിരുന്നു. സിപിഎമ്മിനെ ദുർബലമാക്കാനുള്ള പ്രവർത്തനങ്ങളിലെല്ലാം കണ്ണൂരിലെ കോൺഗ്രസുകാർക്ക് ആവേശവും ആത്മവിശ്വാസവും പകർന്നുകൊടുക്കാനുള്ള നേതൃത്വം സ്വന്തം അണികൾക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സിപിഎം ഇവിടെയൊരു ശക്തിയല്ല. സിപിഎമ്മിന്റെ മേഖലകളിലെല്ലാം ഒരുപാട് വോട്ട് കോൺഗ്രസിന് കിട്ടിയിട്ടുണ്ട്.ഇപ്പോൾ പല സ്ഥലങ്ങളും സിപിഎമ്മിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണികളോട് പോലും ആത്മാർഥത ഇല്ലാത്ത പാർട്ടി ; വിമർശനവുമായി കെ. സുധാകരൻ

അണികളോട് പോലും ആത്മാർഥത ഇല്ലാത്ത പാർട്ടിയാണ് സിപിഎം എന്ന വിമർശനവുമായി കെ. സുധാകരൻ.സിപിഎമ്മിന്റെ അകത്തളങ്ങളിൽ പോലും പിണറായി വിജയന്റെ ഭരണത്തോട് പലർക്കും താല്പര്യമില്ല. പാർട്ടി യോഗത്തിൽ പോലും പിണറായി വിജയന്റെ ഇന്നത്തെ പ്രവർത്തന നയങ്ങളെയും തീരുമാനങ്ങളെയും വിമർശിക്കുന്നവരാണുള്ളത്. അതുകൊണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനകത്ത് വോട്ട് ചോരും.അതിനാൽ പിണറായി വിജയന്റെ ഇടതുപക്ഷത്തിന് ഇനി ആരെങ്കിലും വോട്ട് ചെയ്യുമോ?എന്നും കെ. സുധാകരൻ ചോദിക്കുന്നു. കേരളത്തെ ഭരിക്കാൻ കോൺഗ്രസ് അല്ലാതെ മറ്റേത് പാർട്ടിയാണുള്ളത്.ജനാധിപത്യവും മതേതരത്വവും മനസ്സിനകത്ത് കൊണ്ടുനടക്കാൻ മാത്രമല്ല,അത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതാണ് കോൺഗ്രസ്.അതുകൊണ്ട് തന്നെ ജനങ്ങൾ കോൺഗ്രസിന് ഒപ്പമുണ്ട്.കോൺഗ്രസ് കഷ്ടപ്പെടുന്നവരെയും പട്ടിണി കിടക്കുന്നവരെയും സംരക്ഷിക്കുന്നവരാണ്. വീടില്ലാത്തവർക്ക് വീടുണ്ടാക്കി കൊടുക്കുന്നവരാണ്. ചികിത്സയില്ലാത്തവർക്ക് ചികിത്സ നൽകുന്നവരാണ്. ജനങ്ങളുടെ കൂടെ മനസ്സറിഞ്ഞുകൊണ്ട് കൂടെ നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.അന്നും ഇന്നും താനുൾപ്പെടെ അത് ചെയ്യുന്നുണ്ട്.എന്നാൽ സിപിഎമ്മിനകത്ത് അതില്ല.സിപിഎമ്മിന് സഖാക്കളോട് ആത്മാർത്ഥമായ കൂറില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് വിധേനയും പണം ഉണ്ടാക്കുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം അതിന്റെ വക്താക്കളായി സിപിഎം മാറിയെന്ന വിശ്വാസം, സിപിഎമ്മിന്റെ അണികളിൽ 99 ശതമാനം ആളുകൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.