യുദ്ധഭീതിയിലും മാറ്റമില്ല; ഷാജി പാപ്പൻ വരുന്നു!‘ആട് 3’ റിലീസ് തീയതി നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഷാജി പാപ്പന്റെയും ടീമിന്റെയും തിരിച്ചുവരവിന് ഒടുവിൽ തീയതി കുറിച്ചു. മിഥുൻ മാനുവൽ തോമസ് – ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ആട് 3’ മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് ‘ആട് 3’യുടെ റിലീസ് മാറ്റിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ട് നിർമ്മാതാക്കൾ സിനിമയുടെ റിലീസ് തീയതി വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. പ്രഖ്യാപിച്ചതുപോലെ തന്നെ മാർച്ച് 19-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മുൻപത്തെ രണ്ട് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയൊരു ക്യാൻവാസിലാണ് മൂന്നാം ഭാഗം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും നൽകുന്ന സൂചനയനുസരിച്ച് ടൈം ട്രാവൽ പ്രമേയമാക്കിയുള്ള ഒരു ഫാന്റസി കോമഡി ചിത്രമായിരിക്കും ഇത്. “ഭൂതകാലം വർത്തമാനമാകുമ്പോൾ, ഭാവി ഭൂതകാലത്തെ മാറ്റുന്നു” എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്.
ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഇടങ്ങള്‍…

ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെച്ച ജനാധിപത്യവും മതേതരത്വവും സമത്വവും ഏഴര പതിറ്റാണ്ടിപ്പുറവും ഒരു ‘നിറവേറാത്ത വാഗ്ദാനമായി’ അവശേഷിക്കുന്നുണ്ടോ എന്നത് ഇന്നൊരു ഗൗരവതരമായ ചോദ്യമാണ്.കാരണം ഇന്ത്യയുടെ സാമൂഹ്യപരിസ്ഥിതി ഭരണഘടന മൂല്യങ്ങള്‍ക്ക് അനുയോജ്യമായിട്ടാണോ മുന്നോട്ട് പോകുന്നത് എന്ന് പരിശോധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നടത്തേണ്ടിയിരിക്കുന്ന രാഷ്ട്രീയ പ്രക്രിയയാണ്. എന്തുകൊണ്ടാണ് ന്യൂനപക്ഷവും ദളിതരും തീരുമാനങ്ങളെടുക്കുന്ന മണ്ഡലങ്ങളില്‍ അദൃശ്യരും പ്രാതിനിധ്യ രഹിതരും ആയിരിക്കുന്നത് ? അതേ സമയം ജനപ്രിയ വ്യവഹാരങ്ങളില്‍ അവര്‍ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നത് ? ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ രണ്ട് പ്രക്രിയകളിലൊന്ന് , ഭൂരിപക്ഷാധിപത്യത്തിന് അപ്പുറം ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി നിലകൊണ്ട ഗാന്ധിയന്‍ ബോധ്യം. രണ്ട്, ചാതുര്‍വര്‍ണ്യത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാന്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ നയിച്ച വിപ്ലവകരമായ ഭരണഘടനാ നിര്‍മ്മാണം.എന്നാല്‍ ഇന്ത്യയില്‍ ഇത് എത്രമാത്രം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ സാധിച്ചു എന്ന പരിശോധന ഇവിടെ അനിവാര്യമാണ്.നിലവില്‍ സമസ്ത മേഖലകളിലും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും സാന്നിധ്യം അതിശയകരമാം വിധം ശൂന്യമാണ്.അത് തിരിച്ചറിഞ്ഞവരാണ് ഇന്ന് ‘സമദര്‍ശി’യെ മുറുകെ പിടിക്കുന്നത്.
തരംഗമായി ‘തായ് കിഴവി”63 -ാം വയസ്സിൽ ബോക്സ് ഓഫീസ് വിറപ്പിച്ച് രാധിക

സിനിമയിൽ നായകന്മാർക്ക് പ്രായം കൂടുന്തോറും ‘മാസ്’ കൂടുമെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെയിതാ ഒരു നടി തന്റെ 63-ാം വയസ്സിൽ തിയേറ്ററുകളെ പൂരപ്പറമ്പ് ആക്കുകയാണ്.രാധിക ശരത്കുമാർ കേന്ദ്രകഥാപാത്രമായെത്തിയ ‘തായ് കിഴവി’ തമിഴ് സിനിമാ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.വെറും 10 ദിവസത്തിനുള്ളിൽ 50 കോടി രൂപ ആഗോള കളക്ഷൻ നേടിയ ഈ ചിത്രം, വലിയ താരനിരകളില്ലാതെയും ബോക്സ് ഓഫീസിൽ വൻ വിജയം നേടാമെന്ന് തെളിയിച്ചു. 63-ാം വയസ്സിൽ പവുനുത്തായി എന്ന പടുവൃദ്ധയായി രാധിക നടത്തിയ അവിശ്വസനീയമായ മേക്കോവറും പ്രകടനവുമാണ് സിനിമയുടെ പ്രധാന ആകർഷണം. ശിവകാർത്തികേയൻ നിർമ്മിച്ച്, നവാഗതനായ ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലുള്ള രസകരമായ കഥയോടൊപ്പം സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഗൗരവകരമായ സന്ദേശവും പങ്കുവെക്കുന്നു. 2026-ൽ 50 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തായ് കിഴവി.
ലാഭവിഹിതത്തിൽ ഉടക്കി ‘Patriot”വരുമാന തർക്കത്തിൽ തീയേറ്റർ ഉടമകളും നിർമ്മാതാക്കളും

മലയാള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് Patriot. മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത കൊണ്ട് പ്രഖ്യാപന നിമിഷം മുതൽ തന്നെ ഈ സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ റിലീസിന് മുൻപേ തന്നെ ചിത്രം വിവാദങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. സിനിമയുടെ തിയേറ്റർ റിലീസിനെ ചുറ്റിപ്പറ്റി ഉയർന്ന വരുമാന പങ്കുവെപ്പ് തർക്കം സിനിമാ മേഖലയിലുടനീളം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, റിലീസിന്റെ ആദ്യ രണ്ട് ആഴ്ചകളിൽ കൂടുതൽ വരുമാന പങ്ക് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇതിന് എതിരായി കേരളത്തിലെ ചില തിയേറ്റർ ഉടമകൾ രംഗത്തെത്തിയതോടെ സിനിമയുടെ പ്രദർശനം സംബന്ധിച്ച് അനിശ്ചിതത്വം ഉയർന്നിരിക്കുകയാണ്. ഇതോടെ ആരാധകരിലും സിനിമാ മേഖലയിലും ആശങ്കയും ചർച്ചകളും ശക്തമായി. ഈ തർക്കത്തിന് ഒരു പരിഹാരം കണ്ടെത്തുമോ എന്നതാണ് സിനിമാ ലോകത്ത് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘Patriot’ പ്രഖ്യാപിച്ച തീയതിയിൽ തന്നെ തിയേറ്ററുകളിൽ എത്തുമോ, അല്ലെങ്കിൽ ഈ വിവാദം റിലീസിനെ ബാധിക്കുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും. മലയാള സിനിമയിലെ റിലീസ് രീതികളും നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള ബന്ധവും വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ, ‘Patriot’ വിവാദം ഇപ്പോൾ സിനിമാ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിയിരിക്കുകയാണ്.
കാവ്;വിശ്വാസം വേരൂന്നിയ മണ്ണ്

വലിയൊരു പാറയുടെ കീഴിലായി ആധുനികതയുടെ ഒച്ചപ്പാടുകളൊന്നും ഇല്ലാതെ ഒരു ജനത പവിത്രമായി കാത്തുസൂക്ഷിക്കുന്നിടം.അവിടെ ആദിമ താളമായ തുടിയുടെ നാദത്തിനൊപ്പം നൃത്തം വെക്കുന്ന ജനത.കോഴിക്കോട് ജില്ലയിലെ പൂനത്ത് ഗ്രാമത്തിലാണ് ഈ ദുര്‍ഗ്ഗാ ഭഗവതിക്കാവ് നിലകൊള്ളുന്നത്. ഈ കാവിന്റെ പിറവിക്ക് പിന്നില്‍ ഒരു കഥയുണ്ട്.ഇരുളാട്ടത്തോട്ടില്‍ രാത്രികുളിക്കാന്‍ പോയ വലിയച്ഛന്‍ കുളി കഴിഞ്ഞ് വരുമ്പോള്‍ ദേവിയും കൂടെ പോന്നു.ദേവി വന്നെത്തിയ സ്ഥലത്താണ് ഇന്ന് കാവ് സ്ഥിതിചെയ്യുന്നത്. പിന്നീട് എടക്കുന്നത്ത് ഇല്ലത്ത് പടിപ്പുരയും തീയിട്ട് പോരുന്ന സമയത്ത് കുട്ടിച്ചാത്തന്‍ വല്യച്ഛന്റെ ദേഹത്ത് കയറുകയും ഓലയില്‍ എഴുതി കാണിക്കുകയും ചെയ്തു.ഭാഗവാന് വേണ്ടി ഇന്നതെല്ലാം ചെയ്യാം എന്ന ഉടമ്പടി അവിടെ എഴുതുന്നു.ഇന്നത് തലമുറകളായി കൈമാറി പോരുന്ന ആചാരമാണ്. നാല്പത്തിയൊന്ന് ദിവസം നോമ്പ് എടുത്ത കുടുംബാഗങ്ങളാണ് കാവിലെ ചടങ്ങുകളെല്ലാം ചെയ്ത് പോരുന്നത്.അതിരാവിലെ കാവില്‍ ചടങ്ങുകള്‍ ആരംഭിക്കും.രാവിലെ ഗണപതിഹോമം കഴിഞ്ഞാല്‍ ഉടന്‍ തന്നെ കാവുണര്‍ത്തല്‍ ആണ്.അത് കഴിഞ്ഞാണ് കോലം കെട്ടുക.പിന്നീട് ഉത്സവത്തിന്റെ ആരംഭമായി.അത് തുടിയില്‍ ഉണര്‍ത്തണം എന്നാണ് വിധി.ആദ്യം ഗുരുവിനെ വണങ്ങിയിട്ടാണ് തറയിലേക്ക് കടക്കുന്നതാണ്.പിന്നീട് വെള്ളാട്ട് അതുകഴിഞ്ഞാല്‍ കൂളി എന്ന ഒരു ചടങ്ങ് നടത്തും.പിന്നീട് തനത് ശൈലിയിലുള്ള കൊട്ടും പാട്ടുമാണുള്ളത്.ഇവിടെ പ്രാധാന്യം കൂടുതല്‍ സ്ത്രീകള്‍ക്കാണ് കാരണം ഇവിടുത്തെ പ്രധാന ദേവത സ്ത്രീയാണ്.അതിനാല്‍ സ്ത്രീകള്‍ വിളിച്ചാല്‍ മാത്രമേ ഭഗവതി വരു എന്നുള്ള വിശ്വാസവും ഇവിടെ നില നില്‍ക്കുന്നുണ്ട്..
ഗാന്ധര്‍വ്വം;പ്രശസ്ത എഴുത്തുകാരി മായ കൃഷ്ണന്റെ ബാല്യകാല സ്മരണകളിലൂടെ..

ഓര്‍മ്മകളുടെ ചില്ലുകൂടുകളില്‍, മണ്ണുകൊണ്ട് മെനഞ്ഞെടുത്ത ആ പഴയ നാലുകെട്ടിന് ഇന്നും മണ്ണിന്റെ ഗന്ധമുണ്ട്. മായ കൃഷ്ണന്റെ തൂലികയിലൂടെ നമ്മള്‍ എത്തിച്ചേരുന്നത് കാടാമ്പുഴയിലെ ‘അച്ചിപ്ര’ എന്ന ഉള്‍നാടന്‍ ഗ്രാമത്തിലേക്കാണ്. അവിടെ, ആ വലിയ തറവാട്ടിലെ നിശബ്ദമായ ഇടനാഴികളില്‍ ഒറ്റപ്പെട്ടുപോയ പത്തുവയസ്സുകാരിയുടെ ലോകത്തേക്ക്..അവര്‍ കുട്ടിക്കാലം ചെലവഴിച്ചത് കാടാമ്പുഴയിലെ അച്ചിപ്ര എന്ന് പറയുന്ന ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്തായിരുന്നു. അവിടെയായിരുന്നു മായ കൃഷ്ണന്റെ തറവാട് വീട്. അച്ഛനും അമ്മയും കുഞ്ഞനിയനും അച്ഛമ്മയും അച്ഛന്റെ ചേച്ചിയും മകനും ആയിരുന്നു ആ തറവാട്ടില്‍ ഉണ്ടായിരുന്നത്.ഈ ആള്‍ക്കാരുമായിട്ട് പ്രായം കൊണ്ടോ മനസ്സുകൊണ്ടോ പൊരുത്തപ്പെട്ടു പോകാന്‍ ആ പത്തുവയസ്സുകാരിക്ക് സാധിച്ചില്ല.അതുകൊണ്ടുതന്നെ ആ പെണ്‍ക്കുട്ടി പതുക്കെ ഇരുട്ടിലേക്ക് ഒതുങ്ങിപ്പോവാന്‍ തുടങ്ങി. വര്‍ഷങ്ങളോളം പഴക്കമുളള ആ തറവാടിന്റെ ഏറ്റവും വലിയ അത്ഭുതം, അത് ഉണ്ടാക്കിയിരിക്കുന്നത് മണ്ണ് കൊണ്ടാണ് എന്നതാണ്. ആ നാലുകെട്ട് മണ്ണ് മാത്രമാണ്. കയറിച്ചെല്ലുമ്പോള്‍ വലിയൊരു പൂമുഖം, അത് കഴിഞ്ഞിട്ട് ഉള്ളിലേക്ക് കടക്കുമ്പോള്‍ ഒരു നടുമുറ്റത്തിന്റെ ചുറ്റുമായിട്ട് തെക്കിനിത്തറയും വടക്കിനി കോലായയും അടുക്കളക്കെട്ടും.മുകളിലെ മുറിയില്‍ ആയിരുന്നു ആ പെണ്‍ക്കുട്ടി കിടന്നിരുന്നത്.അവിടെ തല ഉയര്‍ത്തി നിന്നിരുന്ന ഒരു കുറ്റന്‍ പാലമരം ഉണ്ടായിരുന്നു.അവിടേക്ക് പോവാന്‍ അച്ഛമ്മ അവളെ അനുവദിച്ചിരുന്നില്ല.അങ്ങോട്ട് പോകരുത്, അവിടെ ഗന്ധര്‍വ്വനുണ്ട്.’അച്ഛമ്മയുടെയും അമ്മായിയുടെയും വാക്കുകളില്‍ പേടിയേക്കാള്‍ കൗതുകമായിരുന്നു. ‘സുന്ദരികളെ തേടി വരുന്ന ഗന്ധര്‍വ്വന്റെ നോട്ടം ഏറ്റാല്‍ പിന്നെ മറ്റൊരു പുരുഷനെയും ഇഷ്ടപ്പെടില്ല’ എന്ന അമ്മായിയുടെ മുന്നറിയിപ്പ് ആ കൊച്ചു മനസ്സില്‍ വലിയൊരു മാന്ത്രികലോകം തന്നെ സൃഷ്ടിച്ചു. ഒരിക്കൽ ഒരു കാലൻ കോഴിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ വളരെ വിശിഷ്ടമായ ഒരു കാഴ്ചയാണ് അവള്‍ കണ്ടത്.ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന ആ പാലയുടെ ഏറ്റവും മുകളില്‍ ഉണ്ടായിരുന്ന ഒരു കൊമ്പില്‍, കാല്‍മേല്‍ കാല്‍ കേറ്റി വെച്ചിട്ട്, വെളുത്ത പട്ടുടുത്ത, കഴുത്തില്‍ ഒരു വെളുത്ത തോര്‍ത്ത് കവച്ചിട്ട, അതിസുന്ദരനായ ഒരു പുരുഷന്‍ തന്നെ നോക്കുന്നതും ചിരിക്കുന്നതും…പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം തൃശ്ശൂരിലെ മങ്ങാട്ട് വീട്ടിലേക്ക് പറിച്ചുനട്ട ആ ജീവിതവും തിരഞ്ഞത് ആ പഴയ ഗന്ധര്‍വ്വനെയാണ്. പക്ഷേ, അപ്പോഴേക്കും ആ പാലമരം വെട്ടിമാറ്റപ്പെട്ടിരുന്നു.എന്നാൽ അവളുടെ ഹൃദയത്തിൽ നിന്നും ആ ഗന്ധർവ്വനെ പറിച്ചുകളയാൻ കഴിഞ്ഞിരുന്നില്ല…
ജീവനെടുത്തവനെജീവനുതുല്യം ആരാധിക്കുന്ന ജനത!കൊലയാളി കൊമ്പൻ എങ്ങനെ പീലാണ്ടിയായി?

ഒൻപതു പേരെ കൊലപ്പെടുത്തി ഒരു നാടിനെയാകെ വിറപ്പിച്ചകൊലയാളി കൊമ്പൻ എങ്ങനെ പീലാണ്ടി ചന്ദ്രു ആയിമാറി?അതിന് പിന്നിൽ ഒരു കഥയുണ്ട്. അട്ടപ്പാടിയിലെ ഒരു ആദിവാസി യുവാവ് ആയിരുന്നു പീലാണ്ടി.അട്ടപ്പാടിയിലെ കാടുകളിൽ കറങ്ങി നടന്നിരുന്ന പീലാണ്ടി ഏവർക്കും പ്രിയങ്കരനായിരുന്നു.മീൻ പിടിക്കലും മദ്യം കഴിക്കലുമായിരുന്നു പീലാണ്ടിയുടെ ഇഷ്ട വിനോദം. വാഴത്തോട്ടത്തിലെ ജോലിക്കാരനായി ജോലി ചെയ്ത് ഒരു അവധൂതനായി കറങ്ങി നടന്ന പീലാണ്ടിയുടെ ജീവിതത്തിലേക്ക് കൊലയാളിയായി കടന്നു വന്നതാണ് പീലാണ്ടി ചന്ദ്രു . വാഴത്തോട്ടത്തിൽ ഇറങ്ങിയ പീലാണ്ടിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത് 7 പേർക്കാണ്.അതിൽ ആദ്യം ജീവനെടുത്തത് പീലാണ്ടിയുടേത് ആയിരുന്നു.തന്റെ പ്രിയപ്പെട്ടവന്റെ ജീവനെടുത്ത ആ കൊമ്പന് അട്ടപ്പാടിക്കാർ നൽകിയ പേരായിരുന്നു ‘പീലാണ്ടി’.പിന്നീട് ഒൻപത് പേരുടെ ജീവനെടുത്ത പീലാണ്ടിയെന്ന കാട്ടാന നാട്ടിലിറങ്ങുന്നതും ആളെ കൊല്ലുന്നതും തടയാൻ കഴിയാതെ വന്നതോടെ,കോടനാട് ആനക്കളരിയിൽ മര്യാദ പഠിപ്പിക്കാൻ എത്തിച്ചു. ഒരു വർഷത്തെ കഠിന പരിശീലനത്തിനൊടുവിൽ മര്യാദക്കാരനായി മാറിയ പീലാണ്ടിയെകോടനാട് ചന്ദ്രശേഖരൻഎന്ന പേരിട്ടെങ്കിലുംഅട്ടപ്പാടിക്കാർക്ക് അത് സമ്മതമായിരുന്നില്ല.പീലാണ്ടി എന്നുള്ള പഴയ പേര് തന്നെ വേണം എന്ന നിർബന്ധത്തിന് വഴങ്ങിയാണ് പിന്നീട് പീലാണ്ടി ചന്ദ്രു എന്നാക്കി മാറ്റിയത്.9 പേരെ കൊന്നിട്ടും ആദിവാസികൾക്കിടയിൽ പീലാണ്ടിക്ക് ഭഗവാൻ പരിവേഷമാണ് ഉള്ളത്. പീലാണ്ടി ഇറങ്ങിയ കൃഷിയിടത്തിൽഅടുത്ത വർഷങ്ങളിൽ വൻ വിളവെടുപ്പ് ലഭിച്ചതാണ് ഇതിന്കാരണം. ഇത് പിന്നീട്തുടർകഥയായി മാറുകയും ഇന്നും അട്ടപ്പാടിയിലെ ആദിവാസികൾ പീലാണ്ടിയെ ആരാധിക്കുകയും ചെയ്തു പോരുന്നു..
“പീലാണ്ടി’’ എന്ന അവധൂതന്‍…

കുഞ്ഞേട്ടന് അട്ടപ്പാടിയുമായി ഉണ്ടായിരുന്ന ബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. അട്ടപ്പാടിയില്‍ പുഴയുടെ വക്കിലുള്ള സ്ഥലത്താണ് കുഞ്ഞേട്ടന്‍ വാഴ കൃഷി തുടങ്ങിയത്.നല്ല മണ്ണും ശുദ്ധജലവുമുള്‍പ്പെടെ കൃഷിക്ക് അനുയോജ്യമായ ഇടമായിരുന്നു അവിടം.അങ്ങനെ വാഴയൊക്കെ നന്നായി തെളിഞ്ഞു വന്നു.ആഴ്ചയില്‍ രണ്ട് പ്രാവശ്യം കുഞ്ഞേട്ടന്‍ അവിടെ പോകും.എന്നിട്ട് പണിയൊക്കെ നോക്കി വേണ്ട നിര്‍ദ്ദേശങ്ങള്‍ നൽകും.ഇങ്ങനെയുള്ള ദിവസങ്ങളില്‍ പുഴയില്‍ കുളിക്കും പിന്നെ രാത്രികളില്‍ അവിടെ തങ്ങും. അവിടെയുള്ള ജോലിക്കാരില്‍ ഒരാളായിരുന്നു പീലാണ്ടി എന്നു പേരുള്ള ഒരു വയോധികന്‍. മീന്‍പിടുത്തം ആയിരുന്നുപീലാണ്ടിയുടെ ഇഷ്ട വിനോദം.രാത്രിയായാല്‍ ഒരു ആറേഴ് കിലോമീറ്ററില്‍ പുഴയുടെ വക്കിലൂടെ പീലാണ്ടി നടക്കും.എന്നിട്ട് ചൂണ്ടല്‍ കെട്ടിയിടും.അതിരാവിലേ പോയിട്ട് ചൂണ്ടല്‍ ശേഖരിക്കും.അതില്‍ കുടുങ്ങിയ മത്സ്യങ്ങള്‍ പിന്നീട് വില്‍പ്പന നടത്തും.കച്ചവടകാര്‍ക്ക് രാവിലെ പുഴമത്സ്യം വേണമെങ്കിൽ പീലാണ്ടിയെ കണ്ടാല്‍ മതി എന്നുള്ള സ്ഥിതി വന്നു. പീലാണ്ടിക്ക് ആവശ്യമായ കാശ് കിട്ടിയാല്‍ ബാക്കി മത്സ്യങ്ങളെല്ലാം വെറുതെ കൊടുക്കും.ഇതിനൊപ്പം മദ്യം കഴിക്കുന്നതും പീലാണ്ടിയുടെ ഇഷ്ട വിനോദം ആയിരുന്നു.പീലാണ്ടിക്ക് ഭാര്യയും രണ്ട് മക്കളും ആണുള്ളത്.ഇടയ്ക്ക് ഭാര്യയുടെയും മക്കളുടെയും അടുത്ത് പോവും പിന്നെ അവധൂതനായിട്ട് അങ്ങനെ നടക്കും.ഇതിനൊപ്പം രണ്ട് മൂരികളെ കൂടി പീലാണ്ടി വളര്‍ത്തിയിരുന്നു.ഇങ്ങനെ അയാള്‍ സന്തോഷവാനായി കഴിഞ്ഞുകൂടി. ഒരു ദിവസം ആരോ വന്ന് പീലാണ്ടിയോട് ഈ മൂരികളെ കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചു.ആദ്യം മടിച്ചു വേണ്ടാന്ന് പറഞ്ഞെങ്കിലും പുല്ലരിയലും ഇവയെ നോക്കലും എല്ലാം കൂടി ആലോചിച്ചിട്ട് പീലാണ്ടി അതിന് സമ്മതിച്ചു.രണ്ട് മൂരികളും കൂടി 32,000 രൂപയ്ക്ക് കച്ചവടമാക്കി. ഒരുമുണ്ട് മാത്രമാണ് പീലാണ്ടിയുടെ വേഷം.മുണ്ടിന്റെ മടക്കിക്കുത്തില്‍ പീലാണ്ടിയുടെ മുറുക്കാന്‍ പൊതിയും ചൂണ്ടക്കൊളുത്തുകളുമുണ്ടാവും.അങ്ങനെ പീലാണ്ടിയുടെ എല്ലാമായിട്ടുള്ള സര്‍വ്വസ്വവും ഈ മടക്കിക്കെട്ടിലാണുള്ളത്.കാശ് എവിടെ വെക്കും എന്ന ആലോചനയിലായി പിലാണ്ടി. ഒടുവിൽ മുണ്ടിന്റെ മടക്കിക്കുത്തില്‍ തന്നെ വെച്ചു.വൈകുന്നേരം ചൂണ്ടയിടാന്‍ പുഴയിലേക്ക് പോയപ്പോഴാണ് ഇതിന്റെ അപകടം മനസിലായത്. വെള്ളത്തിലിറങ്ങാന്‍ വയ്യ, കാശ് നനയും.എവിടെയെങ്കിലും ചാടി പോകുമെന്നുള്ള പേടിയായി പിന്നീട്.ഇടയ്ക്കിടയ്ക്ക് മടി തപ്പി നോക്കും.പീലാണ്ടിക്ക് മീന്‍ പിടിക്കാന്‍ ചൂണ്ടല്‍ കെട്ടാന്‍ പോലും സാധിച്ചിരുന്നില്ല.ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പോലും പറ്റിയില്ല.ധാരാളം ചിരിച്ച് സംസാരിച്ചിരുന്ന പീലാണ്ടി ആരോടും ഒന്നും സംസാരിക്കാതെയായി.എല്ലാവരും എന്താ പീലാണ്ടിക്ക് പറ്റിയത് എന്ന ചിന്തയിലായി.അന്ന് വൈകുന്നേരം കുഞ്ഞേട്ടന്‍ കൃഷി നോക്കാന്‍ വേണ്ടിയിട്ട് അട്ടപ്പാടിയില്‍ ചെന്നു.അപ്പോള്‍ പീലാണ്ടി കെട്ടിയുണ്ടാക്കിയ ഷെഡില്‍ കയറി വന്നു.സാധാരണ ഒരുപാട് സംസാരിക്കുന്നപിലാണ്ടി അന്ന് ഒന്നും മിണ്ടിയില്ല.സാധാരണ എത്ര വൈകിയാലും വീട്ടില്‍ പോകുന്ന ആളാണ് കാരണം അവിടെ രണ്ടു മൂരികളുണ്ട്. അവയ്ക്ക് തിന്നാന്‍ കൊടുക്കണം വെള്ളം കാണിക്കണം.ഇതിനൊക്കെ ആയി വീട്ടില്‍ പോണം.പീലാണ്ടിക്ക് ഭാര്യയെയും മക്കളെക്കാളും ഇഷ്ടം മൂരികളോട് ആയിരുന്നു. പീലാണ്ടിയുടെ കൈവശത്തില്‍ ഒരു ചീനിക്കുഴല്‍ ഉണ്ടായിരുന്നു.ആദിവാസികളുടെ ഇടയില്‍ ആരെങ്കിലും മരിച്ചാല്‍ നാല്‍പ്പത്തിയൊന്നാം ദിവസം ചീരണി എന്ന് പറഞ്ഞിട്ട് ഒരു ചടങ്ങുണ്ട്. അത് വായിക്കാന്‍ വിദഗ്തന്‍ ആയിരുന്നു പീലാണ്ടി.രാത്രി ആയപ്പോൾ പീലാണ്ടി അത്വായിക്കുകയാണ്.ഒരു വിഷാദ സ്വരമായിരുന്നു ആ ഗാനത്തിന്.പിറ്റേന്ന് പണിക്കും പീലാണ്ടി ചെന്നിരുന്നില്ല. ആഴ്ചകള്‍ക്കിപ്പുറം കുഞ്ഞേട്ടന്‍ പീലാണ്ടിയെ കണ്ടത് അതീവ സന്തോഷവാനായിട്ടാണ്.ഇങ്ങനെ സന്തോഷവാനാവാനുള്ള കാരണം രാജന്‍ എന്ന് പറയുന്ന കാര്യസ്ഥനോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്.പീലാണ്ടിയുടെ പ്രശ്നം മൂരിയെ വിറ്റ കാശ് ആയിരുന്നു.അങ്ങനെ പീലാണ്ടി കാര്യം തീരുമാനിച്ചു.എങ്ങനെ എങ്കിലും കാശ് ഒഴിവാക്കാം.ആനക്കട്ടിയിലെഓരോരുത്തര്‍ക്കും അവിടെ പീലാണ്ടിയുടെ പരിചയത്തിലും പരിചയമില്ലാത്തവര്‍ക്കും പീലാണ്ടി കള്ള് വാങ്ങി കൊടുത്തു. പീലാണ്ടിയും ധാരാളം കുടിച്ചു.തിരിച്ചുപോരാന്‍ അഞ്ചിന്റെ പൈസ ഇല്ലാതിരുന്ന പീലാണ്ടി.തലേദിവസം കള്ള് വാങ്ങി കൊടുത്ത ആരുടെയോ എടുത്ത് നിന്ന് 15രൂപ കടം വാങ്ങി ഗൂളിക്കടവില്‍ക്ക് തിരിച്ചു. അന്ന് വൈകുന്നേരം പുഴയില്‍ വീണ്ടും ചൂണ്ടയിടാന്‍ തുടങ്ങി.ഇങ്ങനെ ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം. കുഞ്ഞേട്ടന്‍ കൃഷിചെയ്യാന്‍ ഇവിടെ എത്തിയത് തന്നെ 5000 വാഴവെച്ച്കാശുണ്ടാക്കാന്‍ വേണ്ടിയല്ലെ? സമ്പത്തും സന്തോഷവും തമ്മിലുള്ള ദൂരം എത്രയാണെന്ന് പീലാണ്ടി എന്ന വയോധികന്‍ കാണിച്ചുതരുന്നു.വാഴത്തോപ്പിലെ ജോലിക്കാരനില്‍ നിന്നും, പുഴയിലെ മീന്‍പിടുത്തക്കാരനില്‍ നിന്നും ജീവിതത്തിന്റെ വലിയൊരു തത്വശാസ്ത്രം തന്നെ അദ്ദേഹം പഠിപ്പിച്ചു തരുന്നുണ്ട് ഈ കഥയില്‍…
യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളം ഇത്രത്തോളം മതേതരമാവില്ല -പ്രൊഫ. സി. രവീന്ദ്രനാഥ്

കഴിഞ്ഞ 10 വർഷത്തെ ഭരണത്തിന്റെ തുടർച്ചയായി ഇത്തവണയും പിണറായി സർക്കാർ ഭരണത്തിൽ വരുമെന്ന് പ്രവചിച്ച് പ്രൊഫ. സി രവീന്ദ്രനാഥ്.മൂന്നാം തവണയും പിണറായി സർക്കാർ ഭരണത്തിൽ വരുമെന്നും അതിന് ചില കാരണങ്ങളുണ്ടെന്നും ചാപ്റ്റർ ഫോറിനു നൽകിയഅഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്ത് ആകമാനം ഒരു ഫാസിസ്റ്റ് പ്രവണത വളർന്നു വരികയാണ്. വർഗീയത എന്ന് പറയുന്നത് ഇന്ത്യക്ക് ഭീഷണിയാണ്. ആ ഭീഷണി രാജ്യത്ത് നിൽക്കുമ്പോൾ അതിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന കേരളം സ്വാഭാവികമായും മതേതരമാവണം എന്ന് ചിന്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വർഗീയ പ്രവർത്തങ്ങൾ നടക്കുമ്പോൾ ഒരു മതേതര ഗവൺമെന്റ് വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കും.ഇത്തരത്തിലു ള്ള ചിന്ത ആദ്യം വരുന്നത് മലയാളികൾക്കാണ്. കാരണം മതേതര സംസ്കാരം ഇന്ത്യക്ക് തന്നെ സംഭാവന ചെയ്യുന്നത് മലയാളികളാണെന്നും കൂടാതെ,അനുഭവത്തിന്റെ വെളിച്ചത്തിലുള്ള നേട്ടങ്ങൾ ജ്വലിക്കണമെങ്കിൽഎൽഡിഎഫ് തന്നെ അധികാരത്തിൽ വരണമെന്നും പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. മണിപ്പൂരിലെ വിഷയം ഇത്രയും രൂക്ഷമായത് ഒരു മതേതര ഗവൺമെന്റ് ഇല്ലാതിരുന്നതിനാലാണ്.യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വന്നാൽ കേരളം ഇത്രത്തോളം മതേതരമാവില്ലെന്നും പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
പുതിയ വിദ്യാഭ്യാസ നയം അപകടമാണ്, കേരളം അതൊരിക്കലും അംഗീകരിക്കില്ല -പ്രൊഫ.സി. രവീന്ദ്രനാഥ്

കേന്ദ്രസർക്കാറിന്റെ 2020-ലെ പുതിയ വിദ്യാഭ്യാസ നയം ഇന്ത്യയെ പിന്നോട്ടടിക്കുന്നതാണെന്ന വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി പ്രെഫ.സി. രവീന്ദ്രനാഥ്.കേരളത്തിൽ അത് നടപ്പിലാക്കാൻ പറ്റില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഈ നയം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. കാരണംമതനിരപേക്ഷവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ രീതിയാണ് കേരളത്തിന്റേത്. സെക്കുലർ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ മാതൃക സംരക്ഷിക്കപ്പെടണം.ഇതിന് വിരുദ്ധമാണ്കേന്ദ്രത്തിന്റെ പുതിയ നയം.ഈ നയം നടപ്പിലാക്കിയാൽ അത് കേരളത്തിലെ ജനങ്ങളെയും വിദ്യാഭ്യാസ നിലവാരത്തെയും കാലങ്ങൾ പിന്നോട്ട് നയിക്കുമെന്നും പ്രൊ.സി രവീന്ദ്രനാഥ് പറഞ്ഞു.