കാവ്;വിശ്വാസം വേരൂന്നിയ മണ്ണ്

വലിയൊരു പാറയുടെ കീഴിലായി ആധുനികതയുടെ ഒച്ചപ്പാടുകളൊന്നും ഇല്ലാതെ ഒരു ജനത പവിത്രമായി കാത്തുസൂക്ഷിക്കുന്നിടം.അവിടെ ആദിമ താളമായ തുടിയുടെ നാദത്തിനൊപ്പം നൃത്തം വെക്കുന്ന ജനത.കോഴിക്കോട് ജില്ലയിലെ പൂനത്ത് ഗ്രാമത്തിലാണ് ഈ ദുര്‍ഗ്ഗാ ഭഗവതിക്കാവ് നിലകൊള്ളുന്നത്. ഈ കാവിന്റെ പിറവിക്ക് പിന്നില്‍ ഒരു കഥയുണ്ട്.ഇരുളാട്ടത്തോട്ടില്‍ രാത്രികുളിക്കാന്‍ പോയ വലിയച്ഛന്‍ കുളി കഴിഞ്ഞ് വരുമ്പോള്‍ ദേവിയും കൂടെ പോന്നു.ദേവി വന്നെത്തിയ സ്ഥലത്താണ് ഇന്ന് കാവ് സ്ഥിതിചെയ്യുന്നത്. പിന്നീട് എടക്കുന്നത്ത് ഇല്ലത്ത് പടിപ്പുരയും തീയിട്ട് പോരുന്ന സമയത്ത് കുട്ടിച്ചാത്തന്‍ വല്യച്ഛന്റെ ദേഹത്ത് കയറുകയും ഓലയില്‍ എഴുതി കാണിക്കുകയും ചെയ്തു.ഭാഗവാന് വേണ്ടി ഇന്നതെല്ലാം ചെയ്യാം എന്ന ഉടമ്പടി അവിടെ എഴുതുന്നു.ഇന്നത് തലമുറകളായി കൈമാറി പോരുന്ന ആചാരമാണ്. നാല്പത്തിയൊന്ന് ദിവസം നോമ്പ് എടുത്ത കുടുംബാഗങ്ങളാണ് കാവിലെ ചടങ്ങുകളെല്ലാം ചെയ്ത് പോരുന്നത്.അതിരാവിലെ കാവില്‍ ചടങ്ങുകള്‍ ആരംഭിക്കും.രാവിലെ ഗണപതിഹോമം കഴിഞ്ഞാല്‍ ഉടന്‍ തന്നെ കാവുണര്‍ത്തല്‍ ആണ്.അത് കഴിഞ്ഞാണ് കോലം കെട്ടുക.പിന്നീട് ഉത്സവത്തിന്റെ ആരംഭമായി.അത് തുടിയില്‍ ഉണര്‍ത്തണം എന്നാണ് വിധി.ആദ്യം ഗുരുവിനെ വണങ്ങിയിട്ടാണ് തറയിലേക്ക് കടക്കുന്നതാണ്.പിന്നീട് വെള്ളാട്ട് അതുകഴിഞ്ഞാല്‍ കൂളി എന്ന ഒരു ചടങ്ങ് നടത്തും.പിന്നീട് തനത് ശൈലിയിലുള്ള കൊട്ടും പാട്ടുമാണുള്ളത്.ഇവിടെ പ്രാധാന്യം കൂടുതല്‍ സ്ത്രീകള്‍ക്കാണ് കാരണം ഇവിടുത്തെ പ്രധാന ദേവത സ്ത്രീയാണ്.അതിനാല്‍ സ്ത്രീകള്‍ വിളിച്ചാല്‍ മാത്രമേ ഭഗവതി വരു എന്നുള്ള വിശ്വാസവും ഇവിടെ നില നില്‍ക്കുന്നുണ്ട്..
ഗാന്ധര്‍വ്വം;പ്രശസ്ത എഴുത്തുകാരി മായ കൃഷ്ണന്റെ ബാല്യകാല സ്മരണകളിലൂടെ..

ഓര്‍മ്മകളുടെ ചില്ലുകൂടുകളില്‍, മണ്ണുകൊണ്ട് മെനഞ്ഞെടുത്ത ആ പഴയ നാലുകെട്ടിന് ഇന്നും മണ്ണിന്റെ ഗന്ധമുണ്ട്. മായ കൃഷ്ണന്റെ തൂലികയിലൂടെ നമ്മള്‍ എത്തിച്ചേരുന്നത് കാടാമ്പുഴയിലെ ‘അച്ചിപ്ര’ എന്ന ഉള്‍നാടന്‍ ഗ്രാമത്തിലേക്കാണ്. അവിടെ, ആ വലിയ തറവാട്ടിലെ നിശബ്ദമായ ഇടനാഴികളില്‍ ഒറ്റപ്പെട്ടുപോയ പത്തുവയസ്സുകാരിയുടെ ലോകത്തേക്ക്..അവര്‍ കുട്ടിക്കാലം ചെലവഴിച്ചത് കാടാമ്പുഴയിലെ അച്ചിപ്ര എന്ന് പറയുന്ന ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്തായിരുന്നു. അവിടെയായിരുന്നു മായ കൃഷ്ണന്റെ തറവാട് വീട്. അച്ഛനും അമ്മയും കുഞ്ഞനിയനും അച്ഛമ്മയും അച്ഛന്റെ ചേച്ചിയും മകനും ആയിരുന്നു ആ തറവാട്ടില്‍ ഉണ്ടായിരുന്നത്.ഈ ആള്‍ക്കാരുമായിട്ട് പ്രായം കൊണ്ടോ മനസ്സുകൊണ്ടോ പൊരുത്തപ്പെട്ടു പോകാന്‍ ആ പത്തുവയസ്സുകാരിക്ക് സാധിച്ചില്ല.അതുകൊണ്ടുതന്നെ ആ പെണ്‍ക്കുട്ടി പതുക്കെ ഇരുട്ടിലേക്ക് ഒതുങ്ങിപ്പോവാന്‍ തുടങ്ങി. വര്‍ഷങ്ങളോളം പഴക്കമുളള ആ തറവാടിന്റെ ഏറ്റവും വലിയ അത്ഭുതം, അത് ഉണ്ടാക്കിയിരിക്കുന്നത് മണ്ണ് കൊണ്ടാണ് എന്നതാണ്. ആ നാലുകെട്ട് മണ്ണ് മാത്രമാണ്. കയറിച്ചെല്ലുമ്പോള്‍ വലിയൊരു പൂമുഖം, അത് കഴിഞ്ഞിട്ട് ഉള്ളിലേക്ക് കടക്കുമ്പോള്‍ ഒരു നടുമുറ്റത്തിന്റെ ചുറ്റുമായിട്ട് തെക്കിനിത്തറയും വടക്കിനി കോലായയും അടുക്കളക്കെട്ടും.മുകളിലെ മുറിയില്‍ ആയിരുന്നു ആ പെണ്‍ക്കുട്ടി കിടന്നിരുന്നത്.അവിടെ തല ഉയര്‍ത്തി നിന്നിരുന്ന ഒരു കുറ്റന്‍ പാലമരം ഉണ്ടായിരുന്നു.അവിടേക്ക് പോവാന്‍ അച്ഛമ്മ അവളെ അനുവദിച്ചിരുന്നില്ല.അങ്ങോട്ട് പോകരുത്, അവിടെ ഗന്ധര്‍വ്വനുണ്ട്.’അച്ഛമ്മയുടെയും അമ്മായിയുടെയും വാക്കുകളില്‍ പേടിയേക്കാള്‍ കൗതുകമായിരുന്നു. ‘സുന്ദരികളെ തേടി വരുന്ന ഗന്ധര്‍വ്വന്റെ നോട്ടം ഏറ്റാല്‍ പിന്നെ മറ്റൊരു പുരുഷനെയും ഇഷ്ടപ്പെടില്ല’ എന്ന അമ്മായിയുടെ മുന്നറിയിപ്പ് ആ കൊച്ചു മനസ്സില്‍ വലിയൊരു മാന്ത്രികലോകം തന്നെ സൃഷ്ടിച്ചു. ഒരിക്കൽ ഒരു കാലൻ കോഴിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ വളരെ വിശിഷ്ടമായ ഒരു കാഴ്ചയാണ് അവള്‍ കണ്ടത്.ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന ആ പാലയുടെ ഏറ്റവും മുകളില്‍ ഉണ്ടായിരുന്ന ഒരു കൊമ്പില്‍, കാല്‍മേല്‍ കാല്‍ കേറ്റി വെച്ചിട്ട്, വെളുത്ത പട്ടുടുത്ത, കഴുത്തില്‍ ഒരു വെളുത്ത തോര്‍ത്ത് കവച്ചിട്ട, അതിസുന്ദരനായ ഒരു പുരുഷന്‍ തന്നെ നോക്കുന്നതും ചിരിക്കുന്നതും…പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം തൃശ്ശൂരിലെ മങ്ങാട്ട് വീട്ടിലേക്ക് പറിച്ചുനട്ട ആ ജീവിതവും തിരഞ്ഞത് ആ പഴയ ഗന്ധര്‍വ്വനെയാണ്. പക്ഷേ, അപ്പോഴേക്കും ആ പാലമരം വെട്ടിമാറ്റപ്പെട്ടിരുന്നു.എന്നാൽ അവളുടെ ഹൃദയത്തിൽ നിന്നും ആ ഗന്ധർവ്വനെ പറിച്ചുകളയാൻ കഴിഞ്ഞിരുന്നില്ല…
ജീവനെടുത്തവനെജീവനുതുല്യം ആരാധിക്കുന്ന ജനത!കൊലയാളി കൊമ്പൻ എങ്ങനെ പീലാണ്ടിയായി?

ഒൻപതു പേരെ കൊലപ്പെടുത്തി ഒരു നാടിനെയാകെ വിറപ്പിച്ചകൊലയാളി കൊമ്പൻ എങ്ങനെ പീലാണ്ടി ചന്ദ്രു ആയിമാറി?അതിന് പിന്നിൽ ഒരു കഥയുണ്ട്. അട്ടപ്പാടിയിലെ ഒരു ആദിവാസി യുവാവ് ആയിരുന്നു പീലാണ്ടി.അട്ടപ്പാടിയിലെ കാടുകളിൽ കറങ്ങി നടന്നിരുന്ന പീലാണ്ടി ഏവർക്കും പ്രിയങ്കരനായിരുന്നു.മീൻ പിടിക്കലും മദ്യം കഴിക്കലുമായിരുന്നു പീലാണ്ടിയുടെ ഇഷ്ട വിനോദം. വാഴത്തോട്ടത്തിലെ ജോലിക്കാരനായി ജോലി ചെയ്ത് ഒരു അവധൂതനായി കറങ്ങി നടന്ന പീലാണ്ടിയുടെ ജീവിതത്തിലേക്ക് കൊലയാളിയായി കടന്നു വന്നതാണ് പീലാണ്ടി ചന്ദ്രു . വാഴത്തോട്ടത്തിൽ ഇറങ്ങിയ പീലാണ്ടിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത് 7 പേർക്കാണ്.അതിൽ ആദ്യം ജീവനെടുത്തത് പീലാണ്ടിയുടേത് ആയിരുന്നു.തന്റെ പ്രിയപ്പെട്ടവന്റെ ജീവനെടുത്ത ആ കൊമ്പന് അട്ടപ്പാടിക്കാർ നൽകിയ പേരായിരുന്നു ‘പീലാണ്ടി’.പിന്നീട് ഒൻപത് പേരുടെ ജീവനെടുത്ത പീലാണ്ടിയെന്ന കാട്ടാന നാട്ടിലിറങ്ങുന്നതും ആളെ കൊല്ലുന്നതും തടയാൻ കഴിയാതെ വന്നതോടെ,കോടനാട് ആനക്കളരിയിൽ മര്യാദ പഠിപ്പിക്കാൻ എത്തിച്ചു. ഒരു വർഷത്തെ കഠിന പരിശീലനത്തിനൊടുവിൽ മര്യാദക്കാരനായി മാറിയ പീലാണ്ടിയെകോടനാട് ചന്ദ്രശേഖരൻഎന്ന പേരിട്ടെങ്കിലുംഅട്ടപ്പാടിക്കാർക്ക് അത് സമ്മതമായിരുന്നില്ല.പീലാണ്ടി എന്നുള്ള പഴയ പേര് തന്നെ വേണം എന്ന നിർബന്ധത്തിന് വഴങ്ങിയാണ് പിന്നീട് പീലാണ്ടി ചന്ദ്രു എന്നാക്കി മാറ്റിയത്.9 പേരെ കൊന്നിട്ടും ആദിവാസികൾക്കിടയിൽ പീലാണ്ടിക്ക് ഭഗവാൻ പരിവേഷമാണ് ഉള്ളത്. പീലാണ്ടി ഇറങ്ങിയ കൃഷിയിടത്തിൽഅടുത്ത വർഷങ്ങളിൽ വൻ വിളവെടുപ്പ് ലഭിച്ചതാണ് ഇതിന്കാരണം. ഇത് പിന്നീട്തുടർകഥയായി മാറുകയും ഇന്നും അട്ടപ്പാടിയിലെ ആദിവാസികൾ പീലാണ്ടിയെ ആരാധിക്കുകയും ചെയ്തു പോരുന്നു..
“പീലാണ്ടി’’ എന്ന അവധൂതന്‍…

കുഞ്ഞേട്ടന് അട്ടപ്പാടിയുമായി ഉണ്ടായിരുന്ന ബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. അട്ടപ്പാടിയില്‍ പുഴയുടെ വക്കിലുള്ള സ്ഥലത്താണ് കുഞ്ഞേട്ടന്‍ വാഴ കൃഷി തുടങ്ങിയത്.നല്ല മണ്ണും ശുദ്ധജലവുമുള്‍പ്പെടെ കൃഷിക്ക് അനുയോജ്യമായ ഇടമായിരുന്നു അവിടം.അങ്ങനെ വാഴയൊക്കെ നന്നായി തെളിഞ്ഞു വന്നു.ആഴ്ചയില്‍ രണ്ട് പ്രാവശ്യം കുഞ്ഞേട്ടന്‍ അവിടെ പോകും.എന്നിട്ട് പണിയൊക്കെ നോക്കി വേണ്ട നിര്‍ദ്ദേശങ്ങള്‍ നൽകും.ഇങ്ങനെയുള്ള ദിവസങ്ങളില്‍ പുഴയില്‍ കുളിക്കും പിന്നെ രാത്രികളില്‍ അവിടെ തങ്ങും. അവിടെയുള്ള ജോലിക്കാരില്‍ ഒരാളായിരുന്നു പീലാണ്ടി എന്നു പേരുള്ള ഒരു വയോധികന്‍. മീന്‍പിടുത്തം ആയിരുന്നുപീലാണ്ടിയുടെ ഇഷ്ട വിനോദം.രാത്രിയായാല്‍ ഒരു ആറേഴ് കിലോമീറ്ററില്‍ പുഴയുടെ വക്കിലൂടെ പീലാണ്ടി നടക്കും.എന്നിട്ട് ചൂണ്ടല്‍ കെട്ടിയിടും.അതിരാവിലേ പോയിട്ട് ചൂണ്ടല്‍ ശേഖരിക്കും.അതില്‍ കുടുങ്ങിയ മത്സ്യങ്ങള്‍ പിന്നീട് വില്‍പ്പന നടത്തും.കച്ചവടകാര്‍ക്ക് രാവിലെ പുഴമത്സ്യം വേണമെങ്കിൽ പീലാണ്ടിയെ കണ്ടാല്‍ മതി എന്നുള്ള സ്ഥിതി വന്നു. പീലാണ്ടിക്ക് ആവശ്യമായ കാശ് കിട്ടിയാല്‍ ബാക്കി മത്സ്യങ്ങളെല്ലാം വെറുതെ കൊടുക്കും.ഇതിനൊപ്പം മദ്യം കഴിക്കുന്നതും പീലാണ്ടിയുടെ ഇഷ്ട വിനോദം ആയിരുന്നു.പീലാണ്ടിക്ക് ഭാര്യയും രണ്ട് മക്കളും ആണുള്ളത്.ഇടയ്ക്ക് ഭാര്യയുടെയും മക്കളുടെയും അടുത്ത് പോവും പിന്നെ അവധൂതനായിട്ട് അങ്ങനെ നടക്കും.ഇതിനൊപ്പം രണ്ട് മൂരികളെ കൂടി പീലാണ്ടി വളര്‍ത്തിയിരുന്നു.ഇങ്ങനെ അയാള്‍ സന്തോഷവാനായി കഴിഞ്ഞുകൂടി. ഒരു ദിവസം ആരോ വന്ന് പീലാണ്ടിയോട് ഈ മൂരികളെ കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചു.ആദ്യം മടിച്ചു വേണ്ടാന്ന് പറഞ്ഞെങ്കിലും പുല്ലരിയലും ഇവയെ നോക്കലും എല്ലാം കൂടി ആലോചിച്ചിട്ട് പീലാണ്ടി അതിന് സമ്മതിച്ചു.രണ്ട് മൂരികളും കൂടി 32,000 രൂപയ്ക്ക് കച്ചവടമാക്കി. ഒരുമുണ്ട് മാത്രമാണ് പീലാണ്ടിയുടെ വേഷം.മുണ്ടിന്റെ മടക്കിക്കുത്തില്‍ പീലാണ്ടിയുടെ മുറുക്കാന്‍ പൊതിയും ചൂണ്ടക്കൊളുത്തുകളുമുണ്ടാവും.അങ്ങനെ പീലാണ്ടിയുടെ എല്ലാമായിട്ടുള്ള സര്‍വ്വസ്വവും ഈ മടക്കിക്കെട്ടിലാണുള്ളത്.കാശ് എവിടെ വെക്കും എന്ന ആലോചനയിലായി പിലാണ്ടി. ഒടുവിൽ മുണ്ടിന്റെ മടക്കിക്കുത്തില്‍ തന്നെ വെച്ചു.വൈകുന്നേരം ചൂണ്ടയിടാന്‍ പുഴയിലേക്ക് പോയപ്പോഴാണ് ഇതിന്റെ അപകടം മനസിലായത്. വെള്ളത്തിലിറങ്ങാന്‍ വയ്യ, കാശ് നനയും.എവിടെയെങ്കിലും ചാടി പോകുമെന്നുള്ള പേടിയായി പിന്നീട്.ഇടയ്ക്കിടയ്ക്ക് മടി തപ്പി നോക്കും.പീലാണ്ടിക്ക് മീന്‍ പിടിക്കാന്‍ ചൂണ്ടല്‍ കെട്ടാന്‍ പോലും സാധിച്ചിരുന്നില്ല.ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പോലും പറ്റിയില്ല.ധാരാളം ചിരിച്ച് സംസാരിച്ചിരുന്ന പീലാണ്ടി ആരോടും ഒന്നും സംസാരിക്കാതെയായി.എല്ലാവരും എന്താ പീലാണ്ടിക്ക് പറ്റിയത് എന്ന ചിന്തയിലായി.അന്ന് വൈകുന്നേരം കുഞ്ഞേട്ടന്‍ കൃഷി നോക്കാന്‍ വേണ്ടിയിട്ട് അട്ടപ്പാടിയില്‍ ചെന്നു.അപ്പോള്‍ പീലാണ്ടി കെട്ടിയുണ്ടാക്കിയ ഷെഡില്‍ കയറി വന്നു.സാധാരണ ഒരുപാട് സംസാരിക്കുന്നപിലാണ്ടി അന്ന് ഒന്നും മിണ്ടിയില്ല.സാധാരണ എത്ര വൈകിയാലും വീട്ടില്‍ പോകുന്ന ആളാണ് കാരണം അവിടെ രണ്ടു മൂരികളുണ്ട്. അവയ്ക്ക് തിന്നാന്‍ കൊടുക്കണം വെള്ളം കാണിക്കണം.ഇതിനൊക്കെ ആയി വീട്ടില്‍ പോണം.പീലാണ്ടിക്ക് ഭാര്യയെയും മക്കളെക്കാളും ഇഷ്ടം മൂരികളോട് ആയിരുന്നു. പീലാണ്ടിയുടെ കൈവശത്തില്‍ ഒരു ചീനിക്കുഴല്‍ ഉണ്ടായിരുന്നു.ആദിവാസികളുടെ ഇടയില്‍ ആരെങ്കിലും മരിച്ചാല്‍ നാല്‍പ്പത്തിയൊന്നാം ദിവസം ചീരണി എന്ന് പറഞ്ഞിട്ട് ഒരു ചടങ്ങുണ്ട്. അത് വായിക്കാന്‍ വിദഗ്തന്‍ ആയിരുന്നു പീലാണ്ടി.രാത്രി ആയപ്പോൾ പീലാണ്ടി അത്വായിക്കുകയാണ്.ഒരു വിഷാദ സ്വരമായിരുന്നു ആ ഗാനത്തിന്.പിറ്റേന്ന് പണിക്കും പീലാണ്ടി ചെന്നിരുന്നില്ല. ആഴ്ചകള്‍ക്കിപ്പുറം കുഞ്ഞേട്ടന്‍ പീലാണ്ടിയെ കണ്ടത് അതീവ സന്തോഷവാനായിട്ടാണ്.ഇങ്ങനെ സന്തോഷവാനാവാനുള്ള കാരണം രാജന്‍ എന്ന് പറയുന്ന കാര്യസ്ഥനോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്.പീലാണ്ടിയുടെ പ്രശ്നം മൂരിയെ വിറ്റ കാശ് ആയിരുന്നു.അങ്ങനെ പീലാണ്ടി കാര്യം തീരുമാനിച്ചു.എങ്ങനെ എങ്കിലും കാശ് ഒഴിവാക്കാം.ആനക്കട്ടിയിലെഓരോരുത്തര്‍ക്കും അവിടെ പീലാണ്ടിയുടെ പരിചയത്തിലും പരിചയമില്ലാത്തവര്‍ക്കും പീലാണ്ടി കള്ള് വാങ്ങി കൊടുത്തു. പീലാണ്ടിയും ധാരാളം കുടിച്ചു.തിരിച്ചുപോരാന്‍ അഞ്ചിന്റെ പൈസ ഇല്ലാതിരുന്ന പീലാണ്ടി.തലേദിവസം കള്ള് വാങ്ങി കൊടുത്ത ആരുടെയോ എടുത്ത് നിന്ന് 15രൂപ കടം വാങ്ങി ഗൂളിക്കടവില്‍ക്ക് തിരിച്ചു. അന്ന് വൈകുന്നേരം പുഴയില്‍ വീണ്ടും ചൂണ്ടയിടാന്‍ തുടങ്ങി.ഇങ്ങനെ ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം. കുഞ്ഞേട്ടന്‍ കൃഷിചെയ്യാന്‍ ഇവിടെ എത്തിയത് തന്നെ 5000 വാഴവെച്ച്കാശുണ്ടാക്കാന്‍ വേണ്ടിയല്ലെ? സമ്പത്തും സന്തോഷവും തമ്മിലുള്ള ദൂരം എത്രയാണെന്ന് പീലാണ്ടി എന്ന വയോധികന്‍ കാണിച്ചുതരുന്നു.വാഴത്തോപ്പിലെ ജോലിക്കാരനില്‍ നിന്നും, പുഴയിലെ മീന്‍പിടുത്തക്കാരനില്‍ നിന്നും ജീവിതത്തിന്റെ വലിയൊരു തത്വശാസ്ത്രം തന്നെ അദ്ദേഹം പഠിപ്പിച്ചു തരുന്നുണ്ട് ഈ കഥയില്‍…
യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളം ഇത്രത്തോളം മതേതരമാവില്ല -പ്രൊഫ. സി. രവീന്ദ്രനാഥ്

കഴിഞ്ഞ 10 വർഷത്തെ ഭരണത്തിന്റെ തുടർച്ചയായി ഇത്തവണയും പിണറായി സർക്കാർ ഭരണത്തിൽ വരുമെന്ന് പ്രവചിച്ച് പ്രൊഫ. സി രവീന്ദ്രനാഥ്.മൂന്നാം തവണയും പിണറായി സർക്കാർ ഭരണത്തിൽ വരുമെന്നും അതിന് ചില കാരണങ്ങളുണ്ടെന്നും ചാപ്റ്റർ ഫോറിനു നൽകിയഅഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്ത് ആകമാനം ഒരു ഫാസിസ്റ്റ് പ്രവണത വളർന്നു വരികയാണ്. വർഗീയത എന്ന് പറയുന്നത് ഇന്ത്യക്ക് ഭീഷണിയാണ്. ആ ഭീഷണി രാജ്യത്ത് നിൽക്കുമ്പോൾ അതിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന കേരളം സ്വാഭാവികമായും മതേതരമാവണം എന്ന് ചിന്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വർഗീയ പ്രവർത്തങ്ങൾ നടക്കുമ്പോൾ ഒരു മതേതര ഗവൺമെന്റ് വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കും.ഇത്തരത്തിലു ള്ള ചിന്ത ആദ്യം വരുന്നത് മലയാളികൾക്കാണ്. കാരണം മതേതര സംസ്കാരം ഇന്ത്യക്ക് തന്നെ സംഭാവന ചെയ്യുന്നത് മലയാളികളാണെന്നും കൂടാതെ,അനുഭവത്തിന്റെ വെളിച്ചത്തിലുള്ള നേട്ടങ്ങൾ ജ്വലിക്കണമെങ്കിൽഎൽഡിഎഫ് തന്നെ അധികാരത്തിൽ വരണമെന്നും പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. മണിപ്പൂരിലെ വിഷയം ഇത്രയും രൂക്ഷമായത് ഒരു മതേതര ഗവൺമെന്റ് ഇല്ലാതിരുന്നതിനാലാണ്.യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വന്നാൽ കേരളം ഇത്രത്തോളം മതേതരമാവില്ലെന്നും പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
പുതിയ വിദ്യാഭ്യാസ നയം അപകടമാണ്, കേരളം അതൊരിക്കലും അംഗീകരിക്കില്ല -പ്രൊഫ.സി. രവീന്ദ്രനാഥ്

കേന്ദ്രസർക്കാറിന്റെ 2020-ലെ പുതിയ വിദ്യാഭ്യാസ നയം ഇന്ത്യയെ പിന്നോട്ടടിക്കുന്നതാണെന്ന വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി പ്രെഫ.സി. രവീന്ദ്രനാഥ്.കേരളത്തിൽ അത് നടപ്പിലാക്കാൻ പറ്റില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഈ നയം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. കാരണംമതനിരപേക്ഷവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ രീതിയാണ് കേരളത്തിന്റേത്. സെക്കുലർ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ മാതൃക സംരക്ഷിക്കപ്പെടണം.ഇതിന് വിരുദ്ധമാണ്കേന്ദ്രത്തിന്റെ പുതിയ നയം.ഈ നയം നടപ്പിലാക്കിയാൽ അത് കേരളത്തിലെ ജനങ്ങളെയും വിദ്യാഭ്യാസ നിലവാരത്തെയും കാലങ്ങൾ പിന്നോട്ട് നയിക്കുമെന്നും പ്രൊ.സി രവീന്ദ്രനാഥ് പറഞ്ഞു.
ഒരാൾ പോയാൽ തളരുന്നതല്ല ഈ പ്രസ്ഥാനം; പ്രൊഫ. സി. രവീന്ദ്രനാഥ്

പാർട്ടിക്കുള്ളിലെ വിഭാഗീയതയെയും കൊഴിഞ്ഞുപോക്കിനെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയുമായി മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്.ചാപ്റ്റർ ഫോറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിക്കുള്ളിൽ നിരന്തരം പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ പാർട്ടിക്കുള്ളിൽ വിഭാഗിതയില്ല എന്ന് മാത്രമല്ല നിലവിൽ ആരും പാർട്ടി വിട്ടു പോകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കുഞ്ഞിക്കണ്ണൻ മാഷിനെ പോലുള്ളവർ ആരോപിക്കുന്ന അഴിമതി ആരോപണങ്ങൾ ഇടതുപക്ഷ അനുഭാവികളെ സ്വാധീനിക്കില്ല.ഒന്ന് രണ്ട് അനുഭവങ്ങൾ ഉണ്ടായെങ്കിലും സിപിഎമ്മിനുള്ളിൽ അതൊരു ചെറിയ ചലനം പോലും സൃഷ്ടിക്കുമെന്ന്കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല സ്വർണ്ണകൊള്ള ഉൾപ്പെടെയുള്ള കേസുകളിൽ പാർട്ടി ഉത്തരം പറയുകയും കൃത്യമായ നിലപാട് എടുക്കുകയും ചെയ്തിട്ടുണ്ട്. ആ നിലപാട് കൃത്യമാണ് എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. അതിനാൽ ഇന്നും പാർട്ടി എടുക്കുന്ന നിലപാട് കൃത്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നും പ്രൊഫ. സി. രവീന്ദ്രനാഥ്പറഞ്ഞു.
‘എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ പത്മകുമാര്‍ ശ്രമിച്ചു’- തുറന്ന് പറഞ്ഞ് അടൂര്‍ പ്രകാശ്

തനിക്കെതിരെ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി.1996-ല്‍ ആദ്യമായി കോന്നിയില്‍ മത്സരിച്ചത് മുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്റെ പിന്നാലെ കൂടിയിട്ടുണ്ടെന്നും ഇതിന് പിന്നില്‍ എ.പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. 96- ല്‍ ആദ്യമായി മത്സരിക്കുമ്പോള്‍, എതിര്‍സ്ഥാനാര്‍ഥി പത്മകുമാറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.അന്നുമുതല്‍ തന്നെ പരാജയപ്പെടുത്താന്‍ നിരീക്ഷണം നടത്തി പത്മകുമാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ പിന്നാലെകൂടി.സോളാര്‍ കേസ്, അഴിമതി കേസ്, വിജിലന്‍സ് കേസ് ഇങ്ങനെ തിരഞ്ഞെടുപ്പ് വരുന്നതിന്റെ തൊട്ടു മുന്‍പ് ഏതെങ്കിലും കള്ളക്കേസുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. 1996-ല്‍ ജയിച്ചതിന് ശേഷമുള്ളആദ്യ കേസ് പത്തനംതിട്ടയിലുള്ള ഒരു സ്ഥാപനത്തിനെതിരെയായിരുന്നു.ശ്രീ നാരായണഗുരു ദേവന്റെ ജയന്തി ആഘോഷിക്കാന്‍ വേണ്ടി സ്വന്തം സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരുന്നു.അന്ന് സ്ഥാപനം നോക്കുന്നതിന് വേണ്ടി ഒരു ജീവനക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.അവിടെയുണ്ടായിരുന്ന ജീവനക്കാരന് മദ്യം കൊടുത്ത്, അത് കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പോലീസിനെ വിട്ടു അറസ്റ്റ് ചെയ്യിച്ചു.അന്ന് ലൈസന്‍സ് അമ്മയുടെ പേരില്‍ ആയിരുന്നു.അതിനാല്‍ അമ്മയെ ഒളിവില്‍ താമസിപ്പിക്കേണ്ടി വന്നതായും അടൂര്‍ പ്രകാശ് വെളിപ്പെടുത്തി. ആ സംഭവത്തിന് ശേഷം ഒരു ശുപാര്‍ശയുമായും ആരുടെ അടുത്തും ചെന്നിട്ടില്ല.അതിന് കാരണം കൂടെ നില്‍ക്കുന്നവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അനുഭവിക്കണം എന്നുള്ളത് കൊണ്ടാണെന്നും അടൂര്‍ പ്രകാശ്പറഞ്ഞു.ഇതിനു പിന്നില്‍ പത്മകുമാര്‍ ആയിരുന്നു തന്നെ അറസ്റ്റ് ചെയ്യാന്‍ ആയിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി.ചാപ്റ്റര്‍ ഫോറിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാണക്കാരൻ ആയിരുന്ന എന്നെ പാകപ്പെടുത്തിയത് മാർഷ്യൽ ആർട്സ് ആണ്-എൻ.എ നസീർ

ഒരുകാലത്ത് നാലുപേരോട് സംസാരിക്കാൻ പോലും മടിച്ചിരുന്ന ആ പഴയ ‘നാണക്കാരൻ’ ഇന്നില്ല. നാണക്കാരനിൽ നിന്നും തന്നെ പാകപ്പെടുത്തിയതും ആത്മവിശ്വാസം വളർത്തിയതും മാർഷ്യൽ ആർട്സ് ആണെന്ന് വെളിപ്പെടുത്തി പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായിരുന്ന എൻ. എ നസീർ. “പണ്ട് ഞാൻ ഭയങ്കര നാണക്കാരൻ ആയിരുന്നു . ഒരു കടയിൽ കേറാനും ആളുകളോട് സംസാരിക്കാനും മടിയായിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ആളുകളെ സ്കാൻ ചെയ്യുന്ന പോലെ ഇന്നെനിക്ക് അറിയാൻ സാധിക്കുന്നുണ്ട്.അതിന് പ്രാപ്തനാക്കിയത് മാർഷ്യൽ ആർട്സ് ആണ്.” മാർഷ്യൽ ആർട്സ് പഠിക്കാൻ ഇന്ന് ചെറിയ കുട്ടികളടക്കംഎൻ.എ നസീറിന്റെ അടുക്കൽ വരാറുണ്ട്.ഇതിൽലൂടെ സ്വയം പ്രതിരോധം, ശാരീരിക ക്ഷമത, അച്ചടക്കം, മെഡിറ്റേഷൻ എന്നിവയ്ക്കെല്ലാം എൻ. എ നസീർ പരിശീലനം നൽകുന്നുണ്ട്.സമൂഹത്തിൽ വലിയ മാറ്റം വരണമെങ്കിൽ ഇത്തരം പഠനങ്ങൾ വിദ്യാഭ്യാസത്തിൽ കൊണ്ടുവരണമെന്നും എൻ. എ നസീർ അഭിപ്രായപ്പെട്ടു.പണ്ടത്തെ ഹിസ്റ്ററിയെക്കാൾ ഇത്തരം പഠനങ്ങൾക്കാണ് ഇന്ന് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.
പാളയം മാര്‍ക്കറ്റില്‍ എന്ത് സംഭവിച്ചു? വെളിപ്പെടുത്തി ഡോ. ബീന ഫിലിപ്പ്

പാളയം മാര്‍ക്കറ്റ് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടു ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കച്ചവട യൂണിയനുകള്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തി മുന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ചാപ്റ്റര്‍ ഫോറിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പദ്ധതിയുടെ ഓരോ ഘട്ടത്തിലും ചര്‍ച്ചകള്‍ക്കായി യൂണിയനുകളെ വിളിച്ചിരുന്നു.എന്നാല്‍ ചിലര്‍ മനപ്പൂര്‍വ്വം ഈ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നു.വിളിക്കുമ്പോള്‍ വരാതിരുന്നവരാണ് പിന്നീട് ഏറ്റവും ബഹളം ഉണ്ടാക്കിയ കച്ചവടക്കാരുടെ യൂണിയന്‍.അവര്‍ പിന്നീട് പലതിലും പങ്കെടുത്തില്ല.അത് ബോധപ്പൂര്‍വ്വം ചെയ്തതാണെന്നും ബീന ഫിലിപ്പ് പറഞ്ഞു. കച്ചവടം കുറയും എന്നതാണ് പ്രതിഷേധിക്കുന്നവരുടെ പ്രധാന ആശങ്ക.എന്നാല്‍ തൃശൂരും തിരുവനന്തപുരത്തും മാര്‍ക്കറ്റ് മാറ്റി സ്ഥാപിച്ചപ്പോള്‍ കച്ചവടം വര്‍ധിക്കുകയാണ് ചെയ്തത്.അനുബന്ധ കച്ചവടക്കാരെ കൂടി കൊണ്ടുപോകണം എന്ന ആവശ്യമുള്‍പ്പെടെ അവര്‍ പറഞ്ഞ മുഴുവന്‍ തടസ്സങ്ങളും പരിഹരിക്കും എന്ന ഉറപ്പ് നല്‍കിയാണ് പദ്ധതിയുമായി മുന്നോട്ട് പോയതെന്നും ഡോ.ബീന ഫിലിപ്പ് വ്യക്തമാക്കി.