സ്വന്തം സുഹൃത്തിന്റെ 16 വയസ്സുള്ള മകളെ ഉറക്കത്തിൽ പീഡിപ്പിച്ചു എന്നതാണ് ഒടുവിലത്തെ സംഭവം. ഇതിന് മുൻപ് 12-ഉം 14-ഉം വയസ്സുള്ള കുരുന്നുകളെ കെണിയിൽ പെടുത്തുകയും, അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത വേറെയും മൂന്ന് കേസുകൾ ഇവർക്കെതിരെയുണ്ട്. സമ്മാനങ്ങളും സ്വർണ്ണ ബ്രേസ്ലെറ്റുമൊക്കെ നൽകി വാത്സല്യം നടിച്ച്, ഒരു നാണവുമില്ലാതെയാണ് ഇവർ കുട്ടികളെ ഇരയാക്കിയത്. പോരാത്തതിന് ഒരു രാഷ്ട്രീയ നേതാവിനെ വഴിയിലിട്ട് ഹെൽമെറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച കേസും വേറെയുണ്ട്.
അപകടകാരിയായ ഈ സ്ത്രീ പുറത്തിറങ്ങി നടക്കുന്നത് നമ്മുടെ നാടിനും വരുംതലമുറയ്ക്കും എത്രത്തോളം ഭീഷണിയാണ്?
നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് ഇവർക്കൊക്കെ ഇത്ര എളുപ്പത്തിൽ ജാമ്യം കിട്ടുന്നത് നമ്മുടെ നിയമവ്യവസ്ഥയ്ക്ക് തന്നെ നാണക്കേടാണ്.
ഇത്തരം സൈക്കോ ക്രിമിനലുകൾക്ക് കൊടുക്കേണ്ടത് ജാമ്യമല്ല, സമൂഹത്തിൽ നിന്ന് മാറ്റിനിർത്തിയുള്ള കഠിനശിക്ഷയാണ്. നമ്മുടെ മക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇനിയെങ്കിലും നിയമം കൺതുറക്കണം.





