വി. ഡി സതീശന്‍ മുഖ്യമന്ത്രിയാവുമോ? വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചു ജിബു ജേക്കബ്!

2021-ല്‍ പുറത്തിറങ്ങിയ ‘എല്ലാം ശരിയാകും’ എന്ന ചിത്രം ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ കത്തുന്ന ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അന്ന് വെള്ളിത്തിരയില്‍ കണ്ട വി.എം. സതീശന്‍ ഇന്ന് കേരള രാഷ്ട്രീയത്തിലെ ചര്‍ച്ചാകേന്ദ്രമാകുമ്പോള്‍, സംവിധായകന്‍ ജിബു ജേക്കബിന് പറയാനുള്ളത് വലിയൊരു ദീര്‍ഘവീക്ഷണത്തിന്റെ കഥയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയില്‍ കണ്ട ക്ലൈമാക്‌സ് ഇന്ന് കേരള രാഷ്ട്രീയത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച വി.എം. സതീശന്‍ എന്ന കഥാപാത്രം മുഖ്യമന്ത്രിയാകുന്ന രംഗം ഇന്ന് വെറുമൊരു സിനിമാ സീനല്ല, മറിച്ച് ഒരു പ്രവചനമായി മാറിയിരിക്കുകയാണ്. അന്ന് വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിട്ടില്ല. എന്നിട്ടും ജിബു ജേക്കബ് തന്റെ കഥാപാത്രത്തിന് ‘വി.എം. സതീശന്‍’ എന്ന് പേരിട്ടു. അത് വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് സംവിധായകന്റെ രാഷ്ട്രീയ നിരീക്ഷണമായിരുന്നു. ‘മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ജനങ്ങളല്ല, എംഎല്‍എമാരാണ്’ എന്ന ഡയലോഗും അതിന് സിദ്ദീഖ് നല്‍കുന്ന മാസ് മറുപടിയും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് കൃത്യമായി ഇണങ്ങുന്നതാണ്.ഇടത്-വലത് മുന്നണികളിലെ അധികാര തര്‍ക്കങ്ങളും ഗ്രൂപ്പ് വഴക്കുകളും സിനിമ പച്ചയായി കാണിച്ചു. ‘രാഷ്ട്രീയം ഞാന്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് സതീശന്‍ മുഖ്യമന്ത്രിയായി വരണം എന്നൊരു ആഗ്രഹം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഷാജോണിന്റെ കഥാപാത്രത്തിന് ആ പേര് നല്‍കിയതെന്നാണ് അദ്ദേഹം ഇതിന് നല്‍കിയ മറുപടി. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരാളും പാര്‍ട്ടിക്കുള്ളിലെ സമവാക്യങ്ങളും തമ്മിലുള്ള പോരാട്ടം ചിത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നു.2021-ല്‍ തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ആളുകള്‍ തിരഞ്ഞുപിടിച്ചു കാണുകയാണ്.സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഈ അപൂര്‍വ്വ ഒത്തുചേരല്‍ കേരളം എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.

എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്..

ഇലക്ഷൻ കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആർസി (RC) ആണോ, കെസി (KC) ആണോ അതോ വിഡി (VD) ആണോ എന്ന ചർച്ചകൾക്ക് ഇപ്പോഴും വിരാമമായിട്ടില്ലെന്ന് മാത്രമല്ല, ഓരോ നിമിഷവും സസ്പെൻസ് കൂടി വരികയാണ്. ഡൽഹിയിൽ നിന്നും പറന്നിറങ്ങിയ കെ.സി. വേണുഗോപാലിന് (KC) എംഎൽഎമാർക്കിടയിൽ വലിയ മുൻതൂക്കമുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് വലിയ വിവാദമായിരുന്നു. 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും കെ.സി.യെ പിന്തുണയ്ക്കുന്നു എന്നാണ് പുറത്തുവരുന്ന കണക്ക്. മലബാറിലെ ഭൂരിപക്ഷം എംഎൽഎമാരും കെ.സി. പക്ഷത്താണെന്നും, സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായും വാർത്തകൾ വരുന്നു. “നമ്പറുകളാണ് ജനാധിപത്യത്തിൽ പ്രധാനം” എന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാക്കുകൾ കൂടി വന്നതോടെ കെ.സി. ക്യാമ്പ് ആവേശത്തിലാണ്.മറുഭാഗത്ത്, സീനിയോറിറ്റിയും അനുഭവപരിചയവുമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടതെന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല (RC). ഐ ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയും 23-ഓളം എംഎൽഎമാരുടെ കൂറും ചെന്നിത്തല അവകാശപ്പെടുന്നു. “ഇതൊരു പരീക്ഷണത്തിനുള്ള സമയമല്ല” എന്ന് അദ്ദേഹത്തിന്റെ അനുയായികൾ സോഷ്യൽ മീഡിയയിൽ ഓർമ്മിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ‘ദളപതി’ വിജയ് മുഖ്യമന്ത്രിയാവാൻ തയ്യാറെടുക്കുന്നു, പക്ഷേ സീറ്റില്ല. ഇവിടെയാണെങ്കിൽ ആവശ്യത്തിന് സീറ്റുണ്ട്, പക്ഷേ ആര് തലപ്പത്തിരിക്കണം എന്നതിൽ ഇപ്പോഴും തർക്കം തുടരുകയാണ്! നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാറ്റുന്നത് ജനവിധിയോടുള്ള വെല്ലുവിളിയാണെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. ഭദ്രനെപ്പോലെയുള്ള സിനിമാ സംവിധായകരും സാംസ്കാരിക പ്രവർത്തകരും പരസ്യമായി സതീശന് വേണ്ടി രംഗത്തുണ്ട്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണയും സതീശന് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സതീശനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നെട്ടോട്ടത്തിലാണ്. ഗണപതിഹോമം മുതൽ ആത്മഹത്യാശ്രമങ്ങൾ വരെ… നേതാക്കളുടെ താമസ്ഥലത്തിന് മുന്നിലെ ഭീഷണി നിറഞ്ഞ ഫ്ലെക്സ് ബോർഡുകളും, സൈബറിടങ്ങളിലെ പെയ്ഡ് പിആർ ക്യാമ്പയിനുകളും കൊണ്ട് നാട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടയിൽ ‘ക്യാപ്റ്റൻ’ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്ന സി.പി.എം നിലപാടും ചർച്ചയാകുന്നു. മൂന്ന് നേതാക്കളെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളെ വൈകുന്നേരത്തോടെയെങ്കിലും ‘വെളുത്ത പുക’ ഉയരുമോ അതോ ഈ തർക്കം നീണ്ടുപോകുമോ? സാധാരണക്കാരൻ അന്തംവിട്ടു നോക്കിനിൽക്കുകയാണ്!

വിജയ്‌ക്കൊപ്പം കണ്ടത് നമ്മുടെ ഗവർണറെയോ? സംഗതി ഡബിൾ ആണ് മോനേ!

ഇന്ന് രാവിലെ സോഷ്യൽ മീഡിയയിലും ടിവിയിലും ഒക്കെ ഒരു ചിത്രം വല്ലാതെ വൈറലാവുന്നുണ്ട്. തമിഴ്നാട്ടിലെ രാഷ്ട്രീയ താരം, ദളപതി വിജയ് ഗവർണറെ കാണാൻ പോകുന്ന ചിത്രം. പക്ഷെ ആ ചിത്രം കണ്ട മലയാളികൾ ഒന്നടങ്കം ചോദിച്ചു… ‘ഇത് നമ്മുടെ കേരള ഗവർണർ അർലേക്കർ അല്ലേ?’ അതെ, നിങ്ങൾ കണ്ടത് ശരിയാണ്! കേരളത്തിന്റെ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എങ്ങനെയാണ് ഇപ്പോൾ തമിഴ്നാടിന്റെ വിധി നിർണ്ണയിക്കുന്ന കസേരയിൽ ഇരിക്കുന്നത്? ഈ ഇലക്ഷൻ സമയത്ത് ഇതെങ്ങനെ സംഭവിച്ചു? നമുക്ക് നോക്കാം.” ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ നടന്ന ഒരു കാലയളവാണിത്.​ഗവർണർമ2026 മാർച്ച് 5-ന് രാഷ്ട്രപതി നടത്തിയ വലിയൊരു പുനഃസംഘടനയുടെ ഭാഗമായാണ് ഈ മാറ്റങ്ങൾ ഉണ്ടായത്.​ തമിഴ്നാട് ഗവർണറായിരുന്ന ആർ.എൻ. രവിയെ പശ്ചിമ ബംഗാളിലേക്ക് മാറ്റി നിയമിച്ചു.പുതിയൊരു ഗവർണറെ ഉടൻ നിയമിക്കുന്നതിന് പകരം, കേരള ഗവർണറായ അർലേക്കർക്ക് തമിഴ്നാടിന്റെ ‘അധിക ചുമതല’ (Additional Charge) കൂടി നൽകുകയായിരുന്നു.​ഭരണഘടന പറയുന്നത്: ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 153 അനുസരിച്ച് ഒരാൾക്ക് തന്നെ ഒന്നിലധികം സംസ്ഥാനങ്ങളുടെ ഗവർണറായി സേവനമനുഷ്ഠിക്കാൻ അനുവാദമുണ്ട്. ഇതൊരു വെറും ഔദ്യോഗിക പദവി മാത്രമല്ല. തമിഴ്നാട് ഇപ്പോൾ നിൽക്കുന്ന നിർണ്ണായക സാഹചര്യത്തിൽ അർലേക്കറുടെ റോൾ വളരെ വലുതാണ്. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല.ഏറ്റവും വലിയ ഒറ്റകക്ഷിയായ ടി.വി.കെ (TVK) നേതാവ് സി. ജോസഫ് വിജയ്, സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.​ മെയ് 6-ന് ചെന്നൈയിലെ രാജ്ഭവനിൽ വെച്ച് വിജയ് ഗവർണറെ കണ്ടത് വെറുമൊരു കൂടിക്കാഴ്ചയല്ല. ഭൂരിപക്ഷം തെളിയിക്കാൻ ആരെ ക്ഷണിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ഇപ്പോൾ നമ്മുടെ കേരള ഗവർണറുടെ കൈകളിലാണ്.​​”അപ്പോൾ സംഗതി ക്ലിയർ ആണല്ലോ? കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോൾ ഒരേ ഗവർണറാണ് ഭരിക്കുന്നത്. തമിഴ്നാട്ടിൽ ഒരു പുതിയ സർക്കാർ വരുന്നത് വരെ ഈ ‘ഡബിൾ റോൾ’ തുടരും. വിജയ് മുഖ്യമന്ത്രിയാകുമോ അതോ തമിഴ്നാട് രാഷ്ട്രീയം മറ്റൊരു വഴിക്ക് തിരിയുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം! ഇനി അടുത്തത് നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്ന കടമ്പയിലെക്കാണ് ഗവർണർ കടക്കുന്നത്

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കനക്കും; തീരുമാനം ഹൈക്കമാൻഡിന് മുന്നിൽ

കേരളത്തിൽ പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തിയതോടെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമാകുകയാണ്. വൻ വിജയം നേടിയെങ്കിലും പ്രമുഖ നേതാക്കൾക്കിടയിലെ മത്സരം നിയന്ത്രിക്കുകയും ഏകോപനം ഉറപ്പാക്കുകയും ചെയ്യുക എന്നത് ഹൈക്കമാൻഡിന് മുന്നിലുള്ള വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നീ നേതാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ രാഷ്ട്രീയ ചർച്ചകൾ പുരോഗമിക്കുന്നത്. തർക്കം കടുപ്പമാകുന്ന സാഹചര്യത്തിൽ ഹൈക്കമാൻഡ് നിരീക്ഷക സംഘത്തെ കേരളത്തിലേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. എം.എൽ.എമാരുടെ അഭിപ്രായം നേരിട്ട് കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനത്തിലേക്ക് കടക്കുക. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും പങ്കെടുത്ത ഡൽഹി യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈകൊണ്ടത്. കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് പാർട്ടിക്കുള്ളിലെ ഐക്യം നിലനിർത്തിക്കൊണ്ട് അധികാര കൈമാറ്റം സുഗമമാക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി പ്രതിപക്ഷ നേതാവെന്ന നിലയിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ ശക്തമായ പോരാട്ടം നയിച്ച വി.ഡി. സതീശന് പാർട്ടിയിലും യു.ഡി.എഫ് ഘടകകക്ഷികളിലും വലിയ പിന്തുണയുണ്ടെന്നാണ് വിലയിരുത്തൽ. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള മുന്നണി കക്ഷികളുടെ പിന്തുണ അദ്ദേഹത്തിന് കരുത്ത് പകരുന്ന ഘടകമാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ജനങ്ങൾക്കിടയിൽ നേടിയ സ്വീകാര്യതയും സതീശൻ ക്യാമ്പ് മുന്നോട്ടുവയ്ക്കുന്നു. എന്നാൽ ചില സമുദായ സംഘടനകളുടെ വിമുഖതയും കെ.സി. വേണുഗോപാലിനോട് അനുകൂലമായി നിൽക്കുന്ന എം.എൽ.എമാരുടെ എണ്ണം സംബന്ധിച്ച ചർച്ചകളും അദ്ദേഹത്തിന്റെ സാധ്യതകളെ ചുറ്റിപ്പറ്റി അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രി ചർച്ചകളിൽ അപ്രതീക്ഷിതമായി ശക്തമായി ഉയർന്നുവന്ന പേരാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെത്. നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിട്ടില്ലെങ്കിലും വിജയിച്ച പല എം.എൽ.എമാരും വേണുഗോപാൽ പക്ഷക്കാരാണെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ ശക്തി. രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും സംഘടനാ തലത്തിലെ സ്വാധീനവും അദ്ദേഹത്തിന് അനുകൂലമായി വിലയിരുത്തപ്പെടുന്നു. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കരുതെന്ന നിലവിലെ പാർട്ടി നിലപാട് നിലനിൽക്കെ, വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെങ്കിൽ ഹൈക്കമാൻഡിന് പ്രത്യേക രാഷ്ട്രീയ ഇളവുകൾ നൽകേണ്ടിവരുമെന്ന ചർച്ചയും സജീവമാണ്. മുൻ ആഭ്യന്തര മന്ത്രിയും കെ.പി.സി.സി മുൻ പ്രസിഡന്റുമായ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദം ശക്തമായി മുന്നോട്ടുവയ്ക്കുന്നുണ്ട്. ഭരണപരിചയവും ദീർഘകാല രാഷ്ട്രീയ പാരമ്പര്യവുമാണ് ചെന്നിത്തല ക്യാമ്പ് പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. വിവിധ സമുദായ സംഘടനകളുമായുള്ള അടുത്ത ബന്ധവും അദ്ദേഹത്തിന് അനുകൂലമായ ഘടകമായി വിലയിരുത്തപ്പെടുന്നു. ഹൈക്കമാൻഡ് നേതൃത്വവുമായി ചർച്ച നടത്തുന്നതിനായി ചെന്നിത്തല ഡൽഹിയിലെത്തിയതും രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ചൂടേകിയിരിക്കുകയാണ്. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള അധികാരാവസരം തനിക്കനുകൂലമാക്കാൻ അദ്ദേഹം സജീവ നീക്കങ്ങളാണ് നടത്തുന്നത്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ കേരളത്തിലെ സമുദായ സമവാക്യങ്ങൾ നിർണായക ഘടകമാകുമെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെയും നായർ-ഈഴവ സമുദായങ്ങളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള നേതൃനിരയെ മുന്നോട്ടുവയ്ക്കണമെന്ന സമ്മർദ്ദം ഹൈക്കമാൻഡിനുമുന്നിലുണ്ട്. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരുകൾ പൂർണ്ണമായും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന കർശന നിർദ്ദേശമാണ് രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ നിരീക്ഷക സംഘം നടത്തുന്ന ചർച്ചകളും എം.എൽ.എമാരുടെ നിലപാടുകളും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് നിർണ്ണയിക്കുന്നതിൽ നിർണായകമാകും. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കണമെന്നും മികച്ച ഭരണമാണ് ഇനി ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും യു.ഡി.എഫ് നേതൃത്വത്തിന് വ്യക്തമായ സന്ദേശമായി മാറിയിരിക്കുകയാണ്.

വിജയയെപ്പോലെ മോഹൻലാലും തിരഞ്ഞെടുപ്പിൽ മത്സരിച്ചാലോ…

കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇപ്പോള്‍ ശക്തമായി ഉയരുന്നത് സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാദപ്രതിവാദങ്ങളാണ്.തമിഴ്നാട്ടില്‍ നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ കൈവരിച്ച മുന്നേറ്റം ഈ ചര്‍ച്ചകള്‍ക്ക് പുതിയ ആവേശം നല്‍കിയിരിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ തന്നെ, കേരളത്തിലും സമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഉയരുന്നത്. ഈ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂടേകിയത്, മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു കമന്റാണ്. രാം ചരണ്‍റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിക്കുന്ന അബിന്‍ മധു എന്ന അക്കൗണ്ടില്‍നിന്നാണ് ചര്‍ച്ചയ്ക്ക് തുടക്കമായ ആ കുറിപ്പ് വന്നത്. “വിജയ് മത്സരിച്ചപ്പോള്‍ ഇങ്ങനെയാണെങ്കില്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലാലേട്ടന്‍ മത്സരിച്ചാല്‍ എന്തായിരിക്കും അവസ്ഥ?” എന്നായിരുന്നു അതിലെ ചോദ്യം. വോട്ട് ചെയ്യാനെത്തിയ മോഹന്‍ലാലിന്റെ ചിത്രത്തോടൊപ്പം പങ്കുവെച്ച ഈ കുറിപ്പ് വേഗത്തില്‍ ശ്രദ്ധ നേടുകയായിരുന്നു. കമന്റ് വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ ഭിന്നത വ്യക്തമായി. ഒരു വിഭാഗം ആളുകള്‍ മോഹന്‍ലാല്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന വാദമാണ് മുന്നോട്ടുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ ജനപ്രീതി നേരിട്ട് വോട്ടുകളായി മാറുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. മറുവശത്ത്, സിനിമയും രാഷ്ട്രീയവും ഒരുപോലെയല്ലെന്നും, താരപ്രശസ്തി മാത്രം വിജയത്തിന് മതിയാകില്ലെന്നും മറ്റൊരു വിഭാഗം ശക്തമായി പ്രതികരിക്കുന്നു. തമിഴ്നാട്ടിലെ ആരാധനാ സംസ്കാരവും കേരളത്തിലെ രാഷ്ട്രീയ ബോധവുമാണ് ഈ വാദപ്രതിവാദങ്ങളുടെ കേന്ദ്ര വിഷയം. തമിഴ്നാട്ടില്‍ താരങ്ങളെ ദൈവികമായി കാണുന്ന പ്രവണത കൂടുതലാണെന്നും, എന്നാല്‍ കേരളത്തില്‍ ജനങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. മോഹന്‍ലാലിനെ മികച്ച നടനായി മാത്രമാണ് മലയാളികള്‍ കാണുന്നതെന്നും, അതുകൊണ്ട് സിനിമയിലെ ജനപ്രീതി രാഷ്ട്രീയ വിജയം ഉറപ്പാക്കില്ലെന്നും ഇവര്‍ വിലയിരുത്തുന്നു. ഇതിനിടെ, തമിഴ്നാട്ടില്‍ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ച വിജയിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ നല്‍കിയ വിശ്വാസം വലിയ ബഹുമതിയാണെന്നും, പുതിയ രാഷ്ട്രീയ യാത്ര ലക്ഷ്യബോധത്തോടെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രിസ്ഥാനം ആര്‍ക്കെന്ന ചര്‍ച്ചകള്‍ സജീവമാണ്. അതിനൊപ്പം തന്നെ, മോഹന്‍ലാല്‍, മമ്മൂട്ടി പോലുള്ള സൂപ്പര്‍ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന ആകാംക്ഷയും ആരാധകരിലും പൊതുജനങ്ങളിലും തുടരുകയാണ്. വരുന്ന ദിവസങ്ങളിലും ഈ വിഷയത്തെ ചുറ്റിപ്പറ്റിയ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ട്.

51 വെട്ടുകൾക്ക് കേരളം കൊടുത്ത മധുരപ്രകാരം : കെ.കെ രമ

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ മെയ് 4 ഒരു നിമിത്തമായി മാറിയിരിക്കുകയാണ്. റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) നേതാവ് കെ.കെ രമയുടെ ഈ തെരഞ്ഞെടുപ്പ് വിജയം കേവലം ഒരു സീറ്റിലെ വിജയം മാത്രമല്ല, അത് നീതിക്ക് വേണ്ടിയുള്ള ഒരു വലിയ പോരാട്ടത്തിന്റെ വിജയമാണ്. ടി.പി ചന്ദ്രശേഖരന്റെ 14-ാം ചരമദിനത്തിൽ തന്നെ ഈ വിജയം വന്നെത്തിയെന്നുള്ളത് കാലത്തിന്റെ കാവ്യനീതിയായി രാഷ്ട്രീയ കേരളം വിലയിരുത്തുന്നു. “പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി!! കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു…” എന്ന രമയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. തന്റെ വിജയം സഖാവ് ടി.പി ചന്ദ്രശേഖരന് സമർപ്പിക്കുന്നു എന്നാണ് കെ.കെ രമ വൈകാരികമായി പ്രതികരിച്ചത്. 51 വെട്ടേറ്റ് വീണ ഒരു നേതാവിന്റെ ആശയങ്ങളെയും രാഷ്ട്രീയത്തെയും ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള ജനങ്ങളുടെ ശക്തമായ മറുപടിയാണിത് .കുലംകുത്തി എന്ന് വിളിച്ച് ആക്ഷേപിച്ചവർക്കും ഇല്ലാതാക്കാൻ ശ്രമിച്ചവർക്കും ജനങ്ങൾ നൽകിയ ശക്തമായ തിരിച്ചടി. ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് വേണ്ടി കേരളം നൽകിയ ഈ അംഗീകാരം ആ രാഷ്ട്രീയത്തിന് കിട്ടിയ വലിയ വിജയമാണ്. ആ പഴയ മുറിവുകൾക്ക് മേൽ ജനങ്ങൾ നൽകിയ ഈ സ്നേഹം കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ഒരു വലിയ താക്കീത് കൂടിയാണ്. എൽ.ഡി.എഫിന് ഇത്തവണ നേരിടേണ്ടി വന്ന വലിയ തോൽവി അവർക്കുള്ള ഒരു ശിക്ഷയായിട്ടാണ് രമ കാണുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിച്ചത് കാണിക്കുന്നത് ജനങ്ങൾ രമയെയും ടി.പിയുടെ ആശയങ്ങളെയും എത്രത്തോളം ഹൃദയത്തോട് ചേർക്കുന്നു എന്നതാണ്. ഒഞ്ചിയത്ത് നിന്ന് തുടങ്ങിയ ഈ പോരാട്ടം ഇന്ന് കേരളമാകെ പടർന്നിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾ നീതിക്ക് ഒപ്പമാണെന്ന് ഈ ഫലം ഒരിക്കൽ കൂടി തെളിയിക്കുന്നു. ഇത് വെറുമൊരു വോട്ടെടുപ്പ് ഫലമല്ല, മറിച്ച് പൊരുതുന്ന ഒരു സ്ത്രീക്കും അവരോടൊപ്പം നിൽക്കുന്ന ഒരു നാടിനും കിട്ടിയ നീതിയാണ്