‘ഡാർക്ക് ഹ്യൂമറിലൂടെ ബോക്സ് ഓഫീസ് പിടിച്ച് നസ്‌ലെൻ’; തിയേറ്ററുകളിൽ ചിരിപൂരം തീർത്ത് ‘മോളിവുഡ് ടൈംസ്’

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ‘മോളിവുഡ് ടൈംസ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ കഴിയുമ്പോൾ തന്നെ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. സിനിമയെ സ്നേഹിക്കുന്ന ഏതൊരാൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു പക്കാ ഡാർക്ക് ഹ്യൂമർ എന്റർടൈനറാണ് ചിത്രം എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. നസ്‌ലെന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇതെന്ന് പ്രേക്ഷകർ അടിവരയിടുന്നു. സംവിധായകനാവാൻ കൊതിക്കുന്ന ‘വിനീത് മാധവൻ’ എന്ന യുവാവിന്റെ കഥയും അയാളുടെ സിനിമായാത്രയുമാണ് ചിത്രം പറയുന്നത്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കിയ ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ സംവിധാന മികവും എടുത്തുപറയേണ്ടതാണ്. ഷറഫുദ്ധീൻ, റോഷൻ, സംഗീത് പ്രതാപ്, ജഗദീഷ് എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. ഒരു മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കാൻ ക്യാമറയ്ക്ക് മുന്നിലും പിന്നിലും വലിയൊരു അണിയറപ്രവർത്തകരുടെ നിര തന്നെയുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണിത്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും നിധിൻ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. 2026ല്‍ നസ്‌ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. മേക്കപ്പിൽ റോണെക്സ് സേവ്യറും, വസ്ത്രാലങ്കാരത്തിൽ മാഷർ ഹംസയും, വിഎഫ്എക്സിൽ ഡിജി ബ്രിക്സും തങ്ങളുടെ മികവ് പുലർത്തിയപ്പോൾ ശ്രീക് വാരിയറുടെ കളറിംഗും ചിത്രത്തിന് കൂടുതൽ മിഴിവേകി. ചുരുക്കത്തിൽ, ഈ വാരം തിയേറ്ററുകളിൽ തകർക്കാൻ പോകുന്ന ഒന്നാന്തരം സിനിമാ വിരുന്ന് തന്നെയാണ് ‘മോളിവുഡ് ടൈംസ്’ എന്ന കാര്യം ഉറപ്പാണ്.
തിയേറ്ററിൽ മാസ്സ് എൻട്രി; ‘പെഡി’ ആദ്യ ദിനം 100 കോടി ക്ലബ്ബില്‍

ഗെയിം ചേഞ്ചറിന് ശേഷം ആഗോള ബോക്‌സ് ഓഫീസ് പിടിച്ച് റാം ചരണിന്റെ പാന്‍ ഇന്ത്യന്‍ മാസ്സ് എന്‍ട്രി. റാം ചരണിന്റെ മുന്‍ ചിത്രങ്ങളുടെ ഓപ്പണിംഗ് റെക്കോര്‍ഡുകളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പെഡി മുന്നേറുന്നത്. ഒരു കൊച്ചു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍, അവിടെയുള്ള നിവാസികളുടെ അവകാശത്തിനും അസ്തിത്വത്തിനും വേണ്ടി പോരാടുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. കഥയുടെ പൂര്‍ണ്ണ നിയന്ത്രണവും റാം ചരണിന്റെ കൈകളിലാണ്. ഗ്രാമത്തിന്റെ രക്ഷകനായി എത്തുന്ന ‘പെഡി’ എന്ന യുവാവായാണ് റാം ചരണ്‍ എത്തുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നീ മൂന്ന് വ്യത്യസ്ത കായിക ഇനങ്ങളിലൂടെയാണ് പെഡി തന്റെ ഗ്രാമത്തിനായി പോരാടുന്നത്. ഇതിനായി റാം ചരണ്‍ നടത്തിയ ശാരീരിക മാറ്റവും സ്‌ക്രീനിലെ പ്രകടനവും പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തും. സൂപ്പര്‍ഹിറ്റ് ചിത്രം ‘രംഗസ്ഥല’ത്തിന് ശേഷം റാം ചരണ്‍ കാഴ്ചവെച്ച ഏറ്റവും മികച്ച വൈകാരിക പ്രകടനമാണ് ഈ ചിത്രത്തിലേത്. ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ വളരെ വൈകാരികമായാണ് അവതരിപ്പിക്കുന്നത്. ഗ്രാമീണര്‍ അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ചുള്ള സന്ദേശം ക്ലൈമാക്‌സില്‍ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചു. റഹ്‌മാന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ ഇമോഷണല്‍ രംഗങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ‘മസ്സ മസ്സ’ എന്ന പാട്ടും പ്രീ-ഇന്റര്‍വെല്‍ സീക്വന്‍സും തിയേറ്ററില്‍ വലിയ കയ്യടി നേടുന്നുണ്ട്.പെഡിയുടെ ഗുസ്തി പരിശീലകനായി എത്തുന്ന കന്നഡ താരം ശിവ രാജ്കുമാര്‍, ഗ്രാമത്തലവനായി എത്തുന്ന ജഗപതി ബാബു എന്നിവരുടെ പ്രകടനം ചിത്രത്തിന് വലിയ കരുത്തേകുന്നു.റഹ്‌മാന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ ഇമോഷണല്‍ രംഗങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ‘മസ്സ മസ്സ’ എന്ന പാട്ടും പ്രീ-ഇന്റര്‍വെല്‍ സീക്വന്‍സും തിയേറ്ററില്‍ വലിയ കയ്യടി നേടുന്നുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുമ്പോഴും ആരാധകര്‍ക്കിടയില്‍ ഒരു ചെറിയ വിയോജിപ്പുമുണ്ട്. ജാന്‍വി കപൂര്‍ അവതരിപ്പിച്ച ‘അച്ചിയമ്മ’ എന്ന കഥാപാത്രവും റാം ചരണുമായുള്ള പ്രണയരംഗങ്ങളുമാണ് ചിത്രത്തിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്. ജാന്‍വിയുടെ കഥാപാത്രത്തിന് കഥയില്‍ വലിയ പ്രാധാന്യമില്ലെന്നും, വെറുമൊരു ഗ്ലാമര്‍ പ്രദര്‍ശനത്തിനായി മാത്രമാണ് നായികയെ ഉപയോഗിച്ചതെന്നുമുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ചെറിയ ചില പോരായ്മകള്‍ മാറ്റിനിര്‍ത്തിയാല്‍, തിയേറ്ററില്‍ ഫാമിലിയോടൊപ്പം ആസ്വദിക്കാനും രോമാഞ്ചം കൊള്ളാനും സാധിക്കുന്ന മികച്ചൊരു അനുഭവമാണ് ‘പെഡി’. വരും ദിവസങ്ങളില്‍ ബോക്‌സ് ഓഫീസില്‍ ഈ ചിത്രം വലിയ ചരിത്രം കുറിക്കുമെന്ന് ഉറപ്പാണ്.
മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം ‘അതിമനോഹരം’ പൂജ റിലീസിനില്ല; പുതിയ റിലീസ് തീയതി ഇങ്ങനെ

മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രമായ ‘അതിമനോഹരം’ ഒക്ടോബറിലെ പൂജ റിലീസായി തിയേറ്ററുകളില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് റിലീസ് മാറ്റിവെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. പുതിയ വിവരങ്ങള്‍ അനുസരിച്ച് ചിത്രം ഡിസംബര്‍ മാസത്തില്‍ തീയേറ്ററുകളിലേക്ക് എത്തിയേക്കും. ക്രിസ്മസ് റിലീസായി ചിത്രം എത്തിക്കാനുള്ള സാധ്യതകളും അണിയറപ്രവര്‍ത്തകര്‍ പരിശോധിക്കുന്നുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ്വിവരം. അതിനുശേഷമായിരിക്കും വിപുലമായ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കുക. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ക്കേ വലിയ ഹൈപ്പാണ് സിനിമയ്ക്കുള്ളത്. എല്‍.ജെ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഒരു സാധാരണക്കാരനായ കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. റിലീസ് തീയതി നീട്ടിയത് ആരാധകരെ ഒരല്പം നിരാശരാക്കുമെങ്കിലും, തികച്ചും പെര്‍ഫെക്റ്റായ ഒരു ഔട്ട്പുട്ടുമായി പ്രേക്ഷകരിലേക്ക് എത്താനാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും സംഘവും ശ്രമിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്.
കേരള ബോക്സ് ഓഫീസ് കീഴടക്കി അന്യഭാഷാ ചിത്രങ്ങൾ; റെക്കോർഡ് നേട്ടത്തിൽ സൂര്യയും അർജുനും മൈക്കലും

2026 കേരള ബോക്സ് ഓഫീസ് ഒരു വസന്തകാലമായി തുടരവേ, തിയേറ്ററുകളിൽ മലയാള സിനിമകൾക്കൊപ്പം അന്യഭാഷാ ചിത്രങ്ങളും വെന്നിക്കൊടി പാറിക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. തമിഴ്, ഹിന്ദി, ഹോളിവുഡ് ചിത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി കോടികളാണ് കേരള മണ്ണിൽ നിന്ന് കൊയ്യുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് മക്കൾ സെൽവൻ സൂര്യ നായകനായി എത്തിയ ‘കറുപ്പ്’ കേരളത്തിൽ സൃഷ്ടിക്കുന്നത് സമാനതകളില്ലാത്ത തരംഗമാണ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രം വെറും 20 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 14.21 കോടി രൂപയാണ്. ആഗോള ബോക്‌സ് ഓഫീസിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിക്കഴിഞ്ഞു. ബോളിവുഡ് സൂപ്പർസ്റ്റാർ രൺവീർ സിംഗിന്റെ ‘ധുരന്ദർ 2’ ഇതിനൊപ്പം വെന്നിക്കൊടി പാറിക്കുന്നുണ്ട്. രൺവീറിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിലൊന്നെന്ന് പ്രേക്ഷകർ വിധിയെഴുതിയ ചിത്രം 45 ദിവസം കൊണ്ട് 19.22 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. മികച്ച മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് തുണയായി. പോപ്പ് കിങ് മൈക്കൽ ജാക്സന്റെ ജീവിതകഥ പറയുന്ന ‘മൈക്കൽ’ എന്ന ഹോളിവുഡ് ചിത്രത്തിനും കേരളം ഇരു കൈയും നീട്ടിയാണ് സ്വീകരണം നൽകിയത്. ആഗോള ബോക്‌സ് ഓഫീസിൽ 858 മില്യൺ ഡോളർ വാരിയ ചിത്രം കേരളത്തിൽ നിന്ന് 3.87 കോടി രൂപ കളക്ട് ചെയ്തു. ഇതിൽ ജാഫർ ജാക്സൺ, നിയ ലോംഗ് എന്നിവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്ന മറ്റൊരു തമിഴ് ചിത്രമാണ് ‘ബ്ലാസ്റ്റ്’. അർജുൻ, പ്രീതി മുകുന്ദൻ, അഭിരാമി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഹൗസ് ഫുൾ ഷോകളോടെയാണ് മുന്നേറുന്നത്. കേരളത്തിൽ നിന്ന് ഇതുവരെ 6.36 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം 27 കോടിയും ആഗോളതലത്തിൽ 34 കോടിയോളം രൂപയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്.
കുഞ്ഞൂഞ്ഞിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; മമ്മൂക്ക ഉമ്മൻചാണ്ടിയാകണമെന്ന ആഗ്രഹം പങ്കുവെച്ച് മകൻ ചാണ്ടി ഉമ്മൻ

തന്റെ മനസ്സിലെ സിനിമാമോഹങ്ങളും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ബയോപിക്കിനെക്കുറിച്ചുമുള്ള വിശേഷങ്ങളും പങ്കുവെച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. പ്രശസ്ത സംവിധായകൻ നാദിർഷയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ”സിനിമയിൽ അവസരം ലഭിച്ചാൽ അഭിനയിക്കുമോ?” എന്ന നാദിർഷയുടെ ചോദ്യത്തിന് ചിരിയോടെയായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി.”ആലോചിക്കാം… വേണ്ടെന്ന് വെച്ചിരിക്കുവാ, വേണമെങ്കിൽ ആലോചിക്കാം. വില്ലൻ റോൾ മതി. ആരെങ്കിലും വിളിക്കണ്ടേ. വിളിച്ചാൽ അല്ലേ പോകാൻ പറ്റൂ.”ഉടൻ തന്നെ “ഞാൻ വിളിച്ചാൽ വരുമോ?” എന്ന് നാദിർഷ ചോദിച്ചപ്പോൾ, “വരാം” എന്ന് ചാണ്ടി ഉമ്മൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് “ഞാനൊരു ആവേശത്തിൽ പറഞ്ഞതാണെന്ന്” പറഞ്ഞ് ഒഴിയില്ലല്ലോ എന്ന് നാദിർഷ തമാശയായി ചോദിച്ചപ്പോൾ, താനും തമാശയ്ക്കാണ് പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം വെള്ളിത്തിരയിൽ ഉമ്മൻ ചാണ്ടിയുടെ ജീവിതം ഒരു സിനിമയാക്കണമെന്ന ആഗ്രഹവും ചാണ്ടി ഉമ്മൻ പങ്കുവെച്ചു. സിനിമയുടെ പേര് ‘ഉമ്മൻ ചാണ്ടി’ എന്ന് തന്നെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനനായകൻ ഉമ്മൻ ചാണ്ടിയായി വെള്ളിത്തിരയിൽ എത്താൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണ്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുക, ഒപ്പം അദ്ദേഹത്തിന്റെ ജനകീയ രാഷ്ട്രീയ പാരമ്പര്യം ചരിത്രത്തിൽ രേഖപ്പെടുത്തുക എന്നിവയാണ് ഈ സിനിമയിലൂടെ താൻ ലക്ഷ്യം വെക്കുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ദൃശ്യം 3യെ വെട്ടിവീഴ്ത്തി ‘ബ്ലാസ്റ്റ്’കേരളത്തിലും തമിഴിലും ഒരുപോലെ തരംഗം!

ബോക്‌സ് ഓഫീസില്‍ ദൃശ്യം 3യെ വിറപ്പിച്ചുകൊണ്ട് ആക്ഷന്‍ കിംഗ് അര്‍ജുന്റെ പവര്‍പാക്ക് പ്രകടനം. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ മാറി. അര്‍ജുന്‍ സര്‍ജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത സിനിമയാണ് ബ്ലാസ്റ്റ്.കേരളത്തിലും തമിഴ്നാട്ടിലും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമ, ഇതിനോടകം കേരളത്തില്‍ നിന്ന് മാത്രം 2.60 കോടി നേടിക്കഴിഞ്ഞു.പ്രീതി മുകുന്ദന്‍, അഭിരാമി എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും രവി ബസ്റൂരിന്റെ മാസ്സ് സംഗീതവും ചിത്രത്തെ വേറെ ലെവലിലാണ് എത്തിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവും ബ്ലാസ്റ്റാണ്. വെറൈറ്റി ഇന്ത്യയുടെ കണക്ക് പ്രകാരം വെള്ളി മുതല്‍ ഞായര്‍ വരെയുള്ള 3 ദിനങ്ങളില്‍ 13.95 കോടിയാണ് ബ്ലാസ്റ്റ് നേടിയത്.മറാഠി ചിത്രം ഡിയോള്‍ ബന്ദ് 2 ആണ് രണ്ടാം സ്ഥാനത്തുള്ളത്.13.85 കോടിയാണ് ചിത്രം നേടിയത്. മൂന്നാം സ്ഥാനത്തുള്ള ദൃശ്യം 3 നേടിയത് 13.40 കോടിയും സൂര്യയുടെ തമിഴ് ചിത്രം കറുപ്പ് നാലാം സ്ഥാനത്തുമാണുള്ളത് .
എന്റെ കാര്യത്തില്‍ ഇടപെടാന്‍ അനുവാദമുള്ളത് ഒരാള്‍ക്ക് മാത്രം’, ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കി തൃഷ

തമിഴകത്തിന്റെ പ്രിയതാരം തൃഷ കൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതും തൃഷയും തമ്മിലുള്ള സൗഹൃദവും വലിയ ചര്‍ച്ചയായിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമായപ്പോഴാണ് ഇതിന് മറുപടിയുമായി തൃഷ രംഗത്തെത്തിയത്. തുടര്‍ച്ചയായി ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തൃഷ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഒരു ചിത്രം പങ്കുവച്ചത്. വളര്‍ത്തുനായ കട്ടിലില്‍ ശാന്തമായി കിടന്നുറങ്ങുന്ന ഒരു ക്ലിപ്പായിരുന്നു അത്. എന്നാല്‍, ആരാധകരുടെ ശ്രദ്ധ കവര്‍ന്നത് അതിന് തൃഷ നല്‍കിയ അടിക്കുറിപ്പായിരുന്നു. ‘എന്റെ കാര്യത്തില്‍ ഇടപെടാന്‍ ഞാന്‍ അനുവദിക്കുന്ന ഏക ആള്‍ ഇതാണ്,’ എന്നായിരുന്നു തൃഷ കുറിച്ചത്. വ്യക്തിജീവിതത്തെക്കുറിച്ച് നിരന്തരം സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ക്കും ഗോസിപ്പ് നിര്‍മാതാക്കള്‍ക്കും നേരെ തൃഷ തൊടുത്തുവിട്ട കൂരമ്പുകളായിരുന്നു ആ വാക്കുകള്‍. ഇതുവരെ വിജയും തൃഷയും ഈ വിഷയത്തില്‍ നേരിട്ട് പ്രതികരിച്ചിരുന്നില്ല. ഇത്തരം പ്രതികരണങ്ങളിലൂടെ താന്‍ ഈ ഗോസിപ്പ് ചര്‍ച്ചകളെ എത്രത്തോളം നിസ്സാരമായാണ് കാണുന്നത് എന്നത് തൃഷയുടെ മറുപടിയില്‍ നിന്ന് വ്യക്തമാണ്. തെന്നിന്ത്യന്‍ താരം അജിത്തിന്റെ മാതാവ് മോഹിനി മണിയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ വിജയ്യും തൃഷയും അജിത്തിന്റെ വസതിയില്‍ ഒന്നിച്ച് എത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇങ്ങനെയുള്ള വിവാദങ്ങള്‍ ആളിക്കത്തുമ്പോഴും തൃഷ നേരിട്ട് പ്രതികരിച്ചിരുന്നില്ല. ഇതിനിടെ തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും തൃഷ പങ്കുവെച്ചിരുന്നു.‘നാല്‍പ്പതുകളിലും ഇരുപത്തഞ്ചുകാരെപ്പോലെ ഇരിക്കുക എന്നതല്ല ലക്ഷ്യം. മറിച്ച്, നാല്‍പ്പതുകള്‍ എന്നത് ജീവിതത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കേണ്ട ഒന്നാണെന്ന് ഇരുപതുകളിലുള്ള സ്ത്രീകള്‍ക്ക് കാണിച്ചുകൊടുക്കുക എന്നതാണ്,’ തൃഷയുടെ ഈ വാക്കുകള്‍ ഇതിനിടയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ആ ആത്മവിശ്വാസമാണ് കരിയറിന്റെ വിജയമുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയുടെ മുന്‍നിരയില്‍ ‘സൗത്ത് ക്വീന്‍’ ആയി തൃഷയെ നിലനിര്‍ത്തുന്നത്.
വിലക്കുകൾ നീങ്ങി; ലോകത്തെ കരയിപ്പിച്ച ഹിന്ദ് റജബിന്റെ ദൃശ്യാവിഷ്കാരത്തിന് സെൻസർ ബോർഡ് പച്ചക്കൊടി വീശി

ഗസ്സയിലെ ക്രൂരമായ യുദ്ധഭൂമിയിൽ നിന്നും ലോകത്തിന്റെ മനസ്സാക്ഷിയെ ഉലച്ച അഞ്ചുവയസ്സുകാരി ഹിന്ദ് റജബിന്റെ ഓർമ്മകൾ ഇനി ഇന്ത്യൻ ചലച്ചിത്ര ലോകത്തും പ്രകാശം പരത്തും. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ ‘ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രത്തിന് ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സെൻസർ ബോർഡ് മുതിർന്നവർക്ക് മാത്രം കാണാവുന്ന തരത്തിലുള്ള പ്രദർശനാനുമതി (എ സർട്ടിഫിക്കറ്റ്) നൽകി. ഇന്ത്യ-ഇസ്രായേൽ നയതന്ത്ര ബന്ധങ്ങളെ ബാധിക്കുമെന്ന വിചിത്രമായ വാദമുയർത്തി ചിത്രത്തിന് നേരത്തെ കേന്ദ്ര സെൻസർ ബോർഡ് വിലക്കേർപ്പെടുത്തിയിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. “എന്നെ വന്ന് രക്ഷിക്കൂ, എനിക്ക് പേടിയാകുന്നു.” 2024 ജനുവരിയിൽ ഇസ്രായേൽ സൈന്യത്തിന്റെ യുദ്ധവാഹനങ്ങൾക്ക് നടുവിൽ അകപ്പെട്ടുപോയ ഹിന്ദ് റജബ്, റെഡ് ക്രസന്റ് രക്ഷാപ്രവർത്തകരോട് ജീവനായി യാചിച്ച ആ അവസാന ഫോൺ കോളുകളുടെയും ശബ്ദരേഖകളുടെയും പശ്ചാത്തലത്തിലാണ് കൗതർ ബെൻ ഹനിയ ഈ ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്ക് ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനെതിരെ ചലച്ചിത്ര-രാഷ്ട്രീയ മേഖലകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പ്രതിപക്ഷ കക്ഷികളിലെ എട്ട് പാർലമെന്റ് അംഗങ്ങൾ കേന്ദ്ര വാർത്താവിതരണ മന്ത്രിക്ക് കത്തയക്കുകയും, ചലച്ചിത്ര രംഗത്തെ പ്രമുഖർ ഒപ്പിട്ട സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തതോടെയാണ് അധികൃതർ നിലപാട് മാറ്റാൻ നിർബന്ധിതരായത്.ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ഓസ്കറിന്റെ നാമനിർദ്ദേശ പട്ടികയിൽ വരെ ഇടം നേടിയ ഈ ചിത്രം, യുദ്ധത്തിന്റെ ദാരുണമായ മുഖം തുറന്നുകാട്ടുന്ന ഒന്നാണ്. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രേക്ഷകർ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ഈ ചിത്രത്തെ വരവേറ്റത്. എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോൾ അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വലിയൊരു വിജയം കൂടിയായി മാറുകയാണ്.
‘കുമ്പളങ്ങി’ക്ക് ശേഷം മധു സി.നാരായണൻ വരുന്നു…നായകനായി നസ്‌ലെനും

മലയാള സിനിമയിൽ നിന്ന് പാൻ ഇന്ത്യൻ തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട ‘കുമ്പളങ്ങി നൈറ്റ്സ്’ ഓർമ്മയില്ലേ? ആ കൾട്ട് ക്ലാസിക് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിട്ട് ഏഴ് വർഷങ്ങൾ പിന്നിടുമ്പോഴും സംവിധായകൻ മധു സി. നാരായണന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികൾ.ഇപ്പോഴിതാ ആ കാത്തിരിപ്പിന് വിരാമമാകുന്നു. മധു സി. നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ യൂത്തിന്റെ പ്രിയതാരം നസ്‌ലെനാണ് നായകനായെത്തുന്നത്.യൂത്തിനൊപ്പം വലിയൊരു ഫാമിലി ഓഡിയൻസിനെയും കൈയിലെടുത്ത നസ്‌ലെൻ, മധു സി. നാരായണൻ ചിത്രത്തിലൂടെ കരിയറിലെ മറ്റൊരു വലിയ ലാൻഡ്മാർക്കിലേക്ക് കടക്കുകയാണ്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളിക്ക് ഒട്ടനവധി മാന്ത്രിക ഗാനങ്ങൾ സമ്മാനിച്ച റെക്സ് വിജയൻ ആണ്. ‘സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള’ ഒരു സിനിമയായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന സൂചനകൾ. അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ അനന്ദു ആണ് ചിത്രം നിർമ്മിക്കുന്നത്.
ബെംഗളൂരുവിലെ ബസ് കണ്ടക്ടർ ടു ഇന്ത്യൻ സിനിമയുടെ ‘തലൈവർ’; സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ആ ഐഡന്റിറ്റി കാർഡ്

ഇന്ത്യൻ സിനിമയിലെ ഇതിഹാസമായി മാറുന്നതിനും മുൻപ്, ബെംഗളൂരുവിലെ തിരക്കേറിയ തെരുവുകളിൽ 10എ നമ്പർ ബസിൽ ടിക്കറ്റ് കീറി നൽകിയിരുന്ന ഒരു സാധാരണക്കാരനുണ്ടായിരുന്നു—ശിവാജി റാവു ഗെയ്ക്‌വാദ്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ അദ്ദേഹത്തിന്റെ 1971-ലെ പഴയൊരു ഐഡന്റിറ്റി കാർഡ്, ആ പഴയ ഓർമ്മകളെ വീണ്ടും ജനമനസ്സുകളിലേക്ക് എത്തിച്ചിരിക്കുകയാണ്. വെറും 275 രൂപ പ്രതിമാസ ശമ്പളം വാങ്ങിയിരുന്ന ആ ഇരുപതുകാരൻ കണ്ടക്ടറിൽ നിന്നും, ഇന്ന് കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്ന്, ഒരു സിനിമയ്ക്ക് 150 കോടിയിലധികം പ്രതിഫലം വാങ്ങുന്ന ‘സൂപ്പർസ്റ്റാർ രജനീകാന്ത്’ എന്ന പദവിയിലേക്കുള്ള വളർച്ച കേവലമൊരു സിനിമാക്കഥയേക്കാൾ വിസ്മയിപ്പിക്കുന്നതാണ്. പണത്തിന്റെയോ പ്രശസ്തിയുടെയോ കണക്കുകൾക്കപ്പുറം, കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് ഈ കാർഡ്.അന്ന് ബെംഗളൂരുവിലെ സിറ്റി ബസുകളിൽ യാത്രക്കാർക്കായി അസാധാരണമായ വേഗത്തിൽ നോട്ടുകൾ എണ്ണുകയും, സ്റ്റൈലായി ടിക്കറ്റ് കീറുകയും, ചടുലതയോടെ വിസിൽ മുഴക്കുകയും ചെയ്തിരുന്ന ആ ചെറുപ്പക്കാരനിലാണ് ഇന്ന് ലോകം കാണുന്ന പല ‘രജനി ട്രേഡ്‌മാർക്കുകളും’ രൂപപ്പെട്ടത്. എത്ര വലിയ ഉയരങ്ങളിൽ എത്തിയിട്ടും തന്റെ ഭൂതകാലത്തെയോ, സിനിമാമോഹങ്ങൾക്ക് കൂട്ടായിരുന്ന ബസ് ഡ്രൈവർ രാജ് ബഹാദൂറിനെപ്പോലെയുള്ള സുഹൃത്തുക്കളെയോ അദ്ദേഹം മറന്നിട്ടില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് ജയനഗറിലെ ബസ് ഡിപ്പോയിൽ അപ്രതീക്ഷിതമായി സന്ദർശനം നടത്തി അവിടുത്തെ ജീവനക്കാർക്കൊപ്പം സമയം ചെലവഴിച്ച രജനീകാന്ത്, എളിയ തുടക്കങ്ങളിൽ നിന്ന് വരുന്നവർക്ക് ഇന്നും വലിയൊരു പ്രചോദനമാണ്.