ദൃശ്യം 3 നിയമക്കുരുക്കിൽ: ഒടിടി അവകാശം വിൽക്കുന്നതിന് ഡൽഹി ഹൈക്കോടതിയുടെ സ്റ്റേ

​മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ദൃശ്യം 3’ സിനിമയുടെ ഒടിടി അവകാശങ്ങൾ വിൽക്കുന്നതിന് ഡൽഹി ഹൈക്കോടതി താൽക്കാലിക വിലക്കേർപ്പെടുത്തി. ചിത്രത്തിന്റെ നിർമ്മാതാക്കൾ കരാർ ലംഘനം നടത്തുന്നു എന്ന് കാണിച്ച് ആമസോൺ പ്രൈം വീഡിയോ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നടപടി. ദൃശ്യം സിനിമയുടെ മുൻ ഭാഗങ്ങളുടെ സ്ട്രീമിംഗ് അവകാശം ആമസോണിനായിരുന്നു എന്നും, പുതിയ ഭാഗത്തിന്റെ കാര്യത്തിലും തങ്ങൾക്കു മുൻഗണന നൽകുന്ന കരാർ വ്യവസ്ഥകൾ നിലവിലുണ്ടെന്നുമാണ് കമ്പനിയുടെ വാദം. എന്നാൽ ഇത് പരിഗണിക്കാതെ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളുമായി നിർമ്മാതാക്കൾ ചർച്ച നടത്തുന്നു എന്നാരോപിച്ചാണ് ആമസോൺ കോടതിയെ സമീപിച്ചത്. കേസിൽ വ്യക്തത വരുന്നത് വരെ ഒടിടി അവകാശങ്ങൾ മറ്റ് കമ്പനികൾക്ക് കൈമാറരുതെന്ന് കോടതി കർശന നിർദ്ദേശം നൽകി. ദൃശ്യം 3-ന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കവെ പുറത്തുവന്ന ഈ വാർത്ത സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

‘പള്ളിച്ചട്ടമ്പി’ ചരിത്രത്തെ വെള്ളപൂശാനുള്ള ശ്രമം: സിനിമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് വാരിയർ

ടൊവിനോ തോമസ് നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘പള്ളിച്ചട്ടമ്പി’ എന്ന സിനിമയ്‌ക്കെതിരെ രാഷ്ട്രീയ വിവാദം പുകയുന്നു. ചരിത്രപരമായ വസ്തുതകളെ വളച്ചൊടിച്ചും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വീഴ്ചകളെ വെള്ളപൂശിയുമാണ് സിനിമ നിർമ്മിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ ആരോപിച്ചു. ചരിത്രപരമായ അനീതിയാണ്ചെറിയതുറ വെടിവെപ്പും ഫ്ലോറിയുടെ മരണവും വിമോചന സമര ചരിത്രത്തിലെ നിർണ്ണായക സംഭവങ്ങളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളെ വെള്ളപൂശി തങ്ങൾക്ക് അനുകൂലമായ ഒരു രാഷ്ട്രീയ ആഖ്യാനം നിർമിച്ചെടുക്കാനുള്ള സർക്കാരിന്റെ ശ്രമമാണ് “പള്ളിച്ചട്ടമ്പി’യിലൂടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.ഒരു ജനതയുടെ പ്രതിഷേധത്തെ വെറും ‘സാങ്കേതിക പിഴവുകളായോ’ പൊലീസിന്റെ വീഴ്ചയായോ ചുരുക്കിക്കാണിക്കുന്നത് നീതി നിഷേധിക്കപ്പെട്ടവരോട് ചെയ്യുന്ന അനീതിയാണ്.ബാലൻസിങ് കൊണ്ട് കാര്യമില്ലപുതുപ്പള്ളിയിൽ നിന്ന് എം.എൻ. ചാണ്ടിയെ പോലുള്ള കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സിനിമയിൽ ‘ബാലൻസിങ്’ നടത്താൻ ശ്രമിച്ചാലും വ്യാജ ചരിത്ര നിർമിതി മറച്ചുവെക്കാൻ കഴിയില്ലെന്നും സന്ദീപ് വാരിയർ പരിഹസിച്ചു. ഭരണകൂട ഭീകരതയെയും വീഴ്ചകളെയും മറയില്ലാതെ കാണിക്കാനുള്ള ആർജ്ജവം സിനിമാ പ്രവർത്തകർ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിനിമയുടെ രാഷ്ട്രീയവും ചരിത്രവും വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ, അണിയറ പ്രവർത്തകരുടെ പ്രതികരണത്തിനായി സിനിമാ ലോകം ഉറ്റുനോക്കുകയാണ്.

രൺവീർ മികച്ച നടനായിരിക്കാം, പക്ഷേ ശക്തിമാനല്ല! സൂപ്പർ ഹീറോ നായകനെ ചൊല്ലി തർക്കം മുറുകുന്നു.

നാലു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ പ്രേക്ഷകരുടെ മനസ്സിൽ കുടിയിരിക്കുന്ന ഏക സൂപ്പർ ഹീറോയാണ് ശക്തിമാൻ. ആ കഥാപാത്രം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുമ്പോൾ നായകൻ ആരായിരിക്കണം എന്ന കാര്യത്തിൽ നിർമ്മാതാക്കൾക്കും ആരാധകർക്കും പല അഭിപ്രായങ്ങളുണ്ട്. എന്നാൽ, ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്നയ്ക്ക് ഒരൊറ്റ കാര്യത്തിലേ നിർബന്ധമുള്ളൂ: “രൺവീർ സിംഗ് ആ വേഷത്തിന് ചേരില്ല”.​രൺവീറിന്റെ അഭിനയപാടവത്തെ മുകേഷ് ഖന്ന തള്ളിക്കളയുന്നില്ല. പക്ഷേ, ശക്തിമാൻ എന്നത് വെറുമൊരു പോരാളിയല്ല, മറിച്ച് കുട്ടികൾക്ക് നല്ല പാഠങ്ങൾ പകർന്നുനൽകുന്ന ഒരു ‘സൂപ്പർ ടീച്ചർ’ കൂടിയാണ്. രൺവീറിന്റെ വികൃതി നിറഞ്ഞതും എപ്പോഴും ഊർജ്ജസ്വലവുമായ ഇമേജ് ശക്തിമാന്റെ ഗൗരവത്തെയും ആത്മീയതയെയും ബാധിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. ഈ വേഷത്തിന് വേണ്ട ലാളിത്യമുള്ള ഒരു മുഖം കണ്ടെത്താൻ രാജ്യവ്യാപകമായി ഓഡിഷൻ നടത്തണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം.​സിനിമയുടെ ലാഭത്തേക്കാൾ താൻ മുൻഗണന നൽകുന്നത് കഥാപാത്രത്തിന്റെ തനിമയ്ക്കാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരു സൂപ്പർതാരത്തെ നായകനാക്കിയാൽ ലഭിക്കാവുന്ന കോടികളുടെ ലാഭം തനിക്ക് നഷ്ടമായാലും വേണ്ടില്ല, തന്റെ സൃഷ്ടി അപമാനിക്കപ്പെടരുത് എന്ന അദ്ദേഹത്തിന്റെ ഉറച്ച നിലപാട് സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. കാസ്റ്റിംഗിനെ ചൊല്ലിയുള്ള ഈ തർക്കം ബേസിൽ ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തെ എങ്ങനെ ബാധിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.

ഭരതനാട്യവും മോഹിനിയാട്ടവും കണ്ടു ഇനി…നാടോടിനൃത്തം?സസ്പെൻസ് പൊളിച്ച് സൈജു കുറുപ്പ്

കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം തിയേറ്ററുകളിൽ ചിരിയുടെ പൂത്തിരി കത്തിക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാവിഷയം ചിത്രത്തിന്റെ മൂന്നാം ഭാഗമാണ്. ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞ സ്ഥിതിക്ക് ഇനി ‘നാടോടിനൃത്തം’ വരുമോ എന്നാണ് ആരാധകരുടെ സംശയം. ഇതിന് സൈജു കുറുപ്പ് നൽകിയ മറുപടി ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പ്രേക്ഷകർ പറയുന്നതുപോലെ പോലെ ഭരതനാട്യം മൂന്നാം ഭാഗം നാടോടിനൃത്തം കുച്ചിപ്പുടി, കഥകളി, തുടങ്ങിയ പേരുകളല്ലെന്നും അത് മോഹിനിയാട്ടത്തിന് ഇടാൻ കരുതിയ ഇംഗ്ലീഷ് പേര് ആയിരിക്കുമെന്നുമാണ് താരം വ്യക്തമാക്കിയത്. ഇപ്പോൾ തിയേറ്ററുകളിൽ ആദ്യ ഭാഗത്തെക്കാൾ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് മോഹിനിയാട്ടം.‘ഭരതനാട്യ’ത്തിൽ ഭരതൻ നായരുടെ മരണത്തോടെയാണ് ആദ്യ ഭാഗം അവസാനിച്ചത്. എന്നാൽ ‘മോഹിനിയാട്ടത്തിൽ’ കഥ തുടരുന്നത് ഭരതൻ നായരുടെ അന്ത്യകർമ്മങ്ങളിൽ നിന്നാണ്. ഭരതൻ നായരുടെ രണ്ടാം ഭാര്യയായ രുക്മിണിയമ്മയുടെയും മകൻ അജയ് ഘോഷിന്റെയും നാട്ടിലേക്ക് ശശിധരൻ നായരും കുടുംബവും എത്തുന്നതും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മരണം പോലും ഹാസ്യമായി അവതരിപ്പിക്കപ്പെടുമ്പോൾ, ഇടയ്ക്കിടെ വില്ലന്റെ നെഗറ്റീവ് വശങ്ങൾ ആളുകളിലേക്ക് എത്തിച്ചുകൊണ്ട് അവരെ കുറ്റബോധത്തിൽ നിന്ന് മുക്തരാക്കി ഹാസ്യം ആസ്വദിക്കാനുള്ള ശ്രമവും സിനിമയിൽ ഒരുക്കുന്നുണ്ട്. എടുത്തു പറയേണ്ട മറ്റൊന്ന് അഭിനയ പ്രകടനം തന്നെയാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് കെ. നായർ തുടങ്ങിയവരും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.ഇനിഭാരതനാട്യത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ബോക്‌സ് ഓഫീസ് തൂക്കി ‘വാഴ 2’! 200 കോടി ക്ലബ്ബില്‍…

പുതുമുഖങ്ങള്‍ ചരിത്രം കുറിക്കുന്നു! ‘വാഴ 2 – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് 200 കോടി തൊട്ടിരിക്കുകയാണ്. നവാഗത സംവിധായകനും പുതുമുഖ താരങ്ങളും ചേര്‍ന്ന് ഈ നേട്ടം കൈവരിക്കുന്നത് മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യം. ഇന്‍സ്റ്റാഗ്രാം സെന്‍സേഷന്‍സ് ഹാഷിര്‍, അലന്‍, അജിന്‍, വിനായക്, അമീന്‍ എന്നിവര്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്നു. ടിക്കറ്റ് ബുക്കിംഗില്‍ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളെപ്പോലും പിന്നിലാക്കിയാണ് കുതിപ്പ്.ഹ്യൂമറില്‍ തുടങ്ങി ഇമോഷണല്‍ ഡ്രാമയായി മാറുന്ന ചിത്രം സൗഹൃദവും പ്രണയവും ഒപ്പം ഗൗരവകരമായ സാമൂഹിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു. എസ്. സവിന്‍ എന്ന നവാഗത സംവിധായകന്റെ മികവും വിപിന്‍ ദാസ് ഉള്‍പ്പെടെയുള്ളവരുടെ നിര്‍മ്മാണ പങ്കാളിത്തവും ചിത്രത്തെ വേറെ ലെവലില്‍ എത്തിച്ചു. സൂപ്പര്‍താരങ്ങളായ അജു വര്‍ഗീസ്, വിജയ് ബാബു, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് കരുത്തേകി. ചിരിയുടെയും ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ‘വാഴ 2’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്..

പ്രേമലു ആരാധകര്‍ക്ക് ഹൃദയം തകരുന്ന വാര്‍ത്ത; ‘സച്ചിന്‍-റീനു’ പ്രണയം ഇനിയില്ല?

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ‘പ്രേമലു 2’ ഉപേക്ഷിച്ചോ? നിര്‍മ്മാതാവ് ദിലീഷ് പോത്തന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. സിനിമ പാതിവഴിയില്‍ നിലച്ചെന്ന സൂചനകളാണ് പുറത്തുവരുന്നത്. സച്ചിൻ – റീനു പ്രണയം വീണ്ടും കാണാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ തിരക്കഥയിലെ അഭിപ്രായ വ്യത്യാസങ്ങളും സാങ്കേതിക കാരണങ്ങളും വില്ലനായെന്നാണ് റിപ്പോര്‍ട്ടുകള്‍.’പ്രേമലു 2′ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന്, പകരം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന പ്രോജക്റ്റിലേക്ക് കാര്യങ്ങള്‍ മാറിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.പ്രേമലു ടീം വീണ്ടും ഒന്നിക്കുന്നുണ്ടെങ്കിലും അത് ‘പ്രേമലു 2’ ആയിരിക്കില്ല, മറിച്ച് മറ്റൊരു ഫ്രഷ് സ്റ്റോറി ആയിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.പകരം വരുന്നത് നിവിന്‍ പോളി – മമിത ബൈജു കോമ്പോ ആയിരിക്കും. നിവിന്‍ പോളിയെ നായകനാക്കി ഒരുങ്ങുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന പുതിയ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് ഒരുങ്ങുന്നത്. 2026 ഓണം റിലീസായി ചിത്രം തിയറ്ററില്‍ എത്തുമെന്നാണ് വിവരം.പുതിയ ചിത്രത്തിലൂടെ ആ പഴയ ‘പ്രേമലു മാജിക്’ വീണ്ടും കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഒരു ദുരൂഹ സാഹചര്യത്തില്‍;ത്രില്ലറല്ല, ആക്ഷനും കോമഡിയും ചേര്‍ന്നൊരു പക്കാ ഫാമിലി പാക്കേജ്!

‘ഒരു ദുരൂഹ സാഹചര്യത്തില്‍ ‘ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന് കരുതിയോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി! മലയാള സിനിമയുടെ പുത്തന്‍ പരീക്ഷണങ്ങളുമായെത്തിയ ഈ ചിത്രം ഒരു പക്കാ എന്റര്‍ടൈന്‍മെന്റ് ആണ്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നത്.വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയപിക്‌ചേഴ്‌സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വയനാട്ടിലെ തിരുനെല്ലിയുടെ പശ്ചാത്തലത്തിലാണ് കഥ.അവിടുത്തെ സാധാരണക്കാരുടെ ജീവിതത്തിലേക്ക് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടാക്കുന്ന സ്വാധീനമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ആദ്യ പകുതിയില്‍ രസകരമായ ജീവിത നിമിഷങ്ങളാണെങ്കില്‍, രണ്ടാം പകുതി ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ വഴികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രത്തില്‍ നിസ്സഹായനായ ‘നിഷ്‌കു’ സേതുവായിട്ടാണ് ചാക്കോച്ചന്‍ അഭിനയിക്കുന്നത് ഒപ്പം മാനസിക വെല്ലുവിളികള്‍ നേരിടുന്ന മധുവിന്റെ വേഷത്തില്‍ ദിലീഷ് പോത്തനും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.ഇവര്‍ക്കൊപ്പം മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകന്‍ ചിദംബരം അര്‍മിയാസെന്നയും സജിന്‍ ഗോപു, ജാഫര്‍ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ്,രാജേഷ് മാധവന്‍, ഷാഹി കബീര്‍, പി.പി. കുഞ്ഞികൃഷ്ണന്‍, ദിവ്യ രതീഷ് പൊതുവാള്‍ എന്നീ താരങ്ങളും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.ഡോണ്‍ വിന്‍സെന്റിന്റെ പശ്ചാതല സംഗീതവും ചിത്രത്തിന്റെ സസ്‌പെന്‍സ് നിലനിര്‍ത്തുന്നതാണ്. ഫാമിലിയായി പോയി ധൈര്യമായി ടിക്കറ്റ് എടുത്ത് ആവോളം രസിക്കാന്‍ പറ്റിയ ഒരു പക്കാ എന്റര്‍ടൈന്‍മെന്റാണ് ചിത്രം എന്നതില്‍ സംശയം വേണ്ട.

ആ പഴയ യക്ഷി തിരിച്ചുവരുന്നു! സുരേഷ് ഗോപി ചിത്രത്തിലൂടെ മേഘ്‌ന രാജ് വീണ്ടും മലയാളത്തിലേക്ക്.

വിനയൻ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന രാജ്. പിന്നീട് നിരവധി ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളത്തിൽ തിളങ്ങിയ താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ്. സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന തന്റെ രണ്ടാം വരവ് അറിയിക്കുന്നത്.വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെയും വേദനകളെയും അതിജീവിച്ച് വീണ്ടും സജീവമാകുന്ന മേഘ്‌നയെ വലിയ ആവേശത്തോടെയാണ് സിനിമാലോകം വരവേൽക്കുന്നത്. “സിനിമയിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്തതായിരുന്നു, ഇപ്പോൾ സുരേഷ് ഗോപി സാറിന്റെ ചിത്രത്തിലൂടെ വീണ്ടും തിരികെ വരുന്നു” എന്ന് താരം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ ഒരു മാസ്സ് ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. പ്രിയതാരത്തെ വീണ്ടും മലയാള സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

വിഷുക്കൈനീട്ടമായി ‘അതിമനോഹരം’

മോഹൻലാൽ 366-ാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിഷുദിനത്തിൽ പുറത്തിറങ്ങി. ആരാധകർക്ക് വിഷുക്കൈനീട്ടമായി എത്തിയ പോസ്റ്റർ ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ‘തുടരും’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഒരുങ്ങുന്ന ഈ ചിത്രം ഇതുവരെ L366 എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ വിഷുദിനത്തിൽ രാവിലെ 10:10ന് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു. പോസ്റ്ററിലെ ദൃശ്യമാണ് പ്രധാന ആകർഷണം.കാക്കി വേഷത്തിലുള്ള മോഹൻലാൽ, കൈകൾ വിരിച്ച് ആകാശത്തേക്ക് നോക്കുന്ന ഭാവത്തിൽ നിൽക്കുന്നു. ചുറ്റും ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തരുടെ തിരക്ക് — ആ തിരക്കിനിടയിൽ ഒരു പോലീസ് ഓഫീസർ എന്ന കോൺട്രാസ്റ്റ് തന്നെയാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ഫീൽ ഗുഡ് വൈഫ് സൃഷ്ടിച്ച ഈ വിഷ്വൽ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. മോഹൻലാൽ 366-ാം ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. ആദ്യമായി പുറത്തുവന്ന അപ്‌ഡേറ്റുകൾ പ്രകാരം പോലീസ് കഥാപാത്രമാണെന്ന് സൂചന ലഭിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ രതീഷ് രവി ഒരുക്കുന്നു. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിങ് വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ ഗോകുൽദാസ്, കോസ്റ്റ്യൂം മഷാർ ഹംസ. പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ, മേക്കപ്പ് റോണെക്‌സ് സേവിയർ. ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. മലയാള സിനിമ ലോകവും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രഖ്യാപനത്തോടൊപ്പം തന്നെ വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. –

വിഷുവിനു ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് “മോഹിനിയാട്ടം”; ആദ്യ ഭാഗത്തേക്കാൾ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുന്നു…

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ‘ഭരതനാട്യം’ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം’ ഒരു പക്കാ ഫാമിലി എന്റർടെയ്നറാണ്. സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സും തോമസ് തിരുവല്ല ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒടിടിയിൽ ലഭിച്ച വൻ പ്രേക്ഷകസ്വീകാര്യത കണക്കിലെടുത്ത് തിയേറ്ററിലെത്തിയ “മോഹിനിയാട്ടം” ആദ്യ ഭാഗത്തേക്കാൾ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. “ആദ്യ സിനിമ തിയേറ്ററിൽ പൊട്ടിക്കുകയും അതേ സിനിമയുടെ രണ്ടാം ഭാഗം സൂപ്പർഹിറ്റാക്കുകയും ചെയ്ത മിഥുൻ ആണ് ഞങ്ങളുടെ പ്രചോദനം,” എന്ന് എഴുതി കാണിച്ചുകൊണ്ടാണ് ചിത്രം ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയത്. ‘ഭരതനാട്യ’ത്തിൽ ഭരതൻ നായരുടെ മരണത്തോടെയാണ് ആദ്യ ഭാഗം അവസാനിച്ചത്. എന്നാൽ ‘മോഹിനിയാട്ടത്തിൽ’ കഥ തുടരുന്നത് ഭരതൻ നായരുടെ അന്ത്യകർമ്മങ്ങളിൽ നിന്നാണ്. ഭരതൻ നായരുടെ രണ്ടാം ഭാര്യയായ രുക്മിണിയമ്മയുടെയും മകൻ അജയ് ഘോഷിന്റെയും നാട്ടിലേക്ക് ശശിധരൻ നായരും കുടുംബവും എത്തുന്നതും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മരണം പോലും ഹാസ്യമായി അവതരിപ്പിക്കപ്പെടുമ്പോൾ, ഇടയ്ക്കിടെ വില്ലന്റെ നെഗറ്റീവ് വശങ്ങൾ ആളുകളിലേക്ക് എത്തിച്ചുകൊണ്ട് അവരെ കുറ്റബോധത്തിൽ നിന്ന് മുക്തരാക്കി ഹാസ്യം ആസ്വദിക്കാനുള്ള ശ്രമവും സിനിമയിൽ ഒരുക്കുന്നുണ്ട്. എടുത്തു പറയേണ്ട മറ്റൊന്ന് അഭിനയ പ്രകടനം തന്നെയാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് കെ. നായർ തുടങ്ങിയവരും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. മൊത്തത്തിൽ ലോജിക് നോക്കാതെ, കുറച്ചുനേരം അടിച്ചുപൊളിച്ച് ചിരിക്കണമെന്നുണ്ടെങ്കിൽ ‘മോഹിനിയാട്ടത്തിന്’ ധൈര്യമായി ടിക്കറ്റെടുക്കാം!