ഒഴുക്കിൽപ്പെട്ടപ്പോൾ ചില്ലിക്കൊമ്പൻ രക്ഷപ്പെടാൻ ഒരു ശ്രമവും നടത്തിയില്ല എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ആനയെ കരയ്ക്ക് കയറാൻ പ്രേരിപ്പിക്കുന്ന ശബ്ദങ്ങൾ വിഡിയോയിൽ വ്യക്തമായി കേൾക്കാമെങ്കിലും, അവൻ അതിന് മുതിർന്നില്ല. മരണം മുന്നിൽ കണ്ടിട്ടും ശാന്തനായി അവൻ നിന്നു.
ശാരീരിക അവശതകളോ പ്രായക്കൂടുതലോ കൊണ്ട് വലയുമ്പോൾ ആനകൾ പുഴയിലെ കയങ്ങളിൽ ജീവനൊടുക്കാറുണ്ടെന്നതിന് സാക്ഷ്യമുണ്ട്. പ്രശസ്ത വേട്ടക്കഥാകാരൻ കെന്നത്ത് ആൻഡേഴ്സന്റെ ‘ദി ടൈഗർ റോർസ് എന്ന പുസ്തകത്തിലെ ‘അട്ടപ്പാടിയിലെ വയോധികൻ’ എന്ന അധ്യായത്തിൽ ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
വയസ്സായ ആനകൾ ഭക്ഷണം ഉപേക്ഷിച്ച്, ശാന്തമായി വെള്ളത്തിലിറങ്ങി മരണം വരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. തന്റെ ദീർഘകാല അന്വേഷണങ്ങൾക്ക് ആ പുസ്തകം ഉത്തരം നൽകിയതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
നെല്ലിയാമ്പതി മേഖലയിലെ പ്രശസ്തനായ ചില്ലിക്കൊമ്പൻ അത്തരത്തിൽ ഒരു യാത്രയായിരുന്നോ തിരഞ്ഞെടുത്തത്? അതോ ഇതൊരു നിർഭാഗ്യകരമായ അപകടം മാത്രമോ?
പ്രകൃതിയുടെ നിഗൂഢതകൾക്ക് മുന്നിൽ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ ഗജവീരന്റെ മരണം അവശേഷിക്കുന്നു.





