വിവാദം പുകയുന്നു; ജൂൺ 4-ലെ ഒടിടി റിലീസിന് മുന്നെ ‘ധുരന്ധറിന്’ കേന്ദ്ര സെൻസർ ബോർഡിന്റെ പുനഃപരിശോധന

രണ്‍വീര്‍ സിങ് നായകനായി തിയറ്ററുകളിൽ വൻ വിജയം കൈവരിച്ച ‘ധുരന്ധർ’ എന്ന സിനിമയ്‌ക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾ പരിശോധിക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തോടും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോടും ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ സായുധ സേനയുടെ അതീവ രഹസ്യ സ്വഭാവമുള്ള പ്രവർത്തന രീതികളും തന്ത്രപരമായ നീക്കങ്ങളും വിദേശ രാജ്യങ്ങളിലെ രഹസ്യ ഏജന്റുമാരുടെ ദൗത്യങ്ങളും ചിത്രം പരസ്യപ്പെടുത്തുന്നുവെന്ന് കാണിച്ച് എസ്എസ്ബിയിലെ ഹെഡ് കോൺസ്റ്റബിൾ ദീപക് കുമാർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ ഈ ഉത്തരവ്.

സിനിമ ഒരു സാങ്കൽപ്പിക സൃഷ്ടിയാണെങ്കിൽ പോലും, രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന തരത്തിലുള്ള ആശങ്കകൾ പൂർണ്ണമായി തള്ളിക്കളയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാണിക്കുന്ന ഈ ഹർജിക്ക് മുൻപ്, സൈനികൻ മോഹിത് ശർമ്മയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചതെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത് ലോകമെമ്പാടുമായി 1600 കോടിയിലധികം രൂപ കളക്ഷൻ നേടിയ ഈ സൂപ്പർഹിറ്റ് ചിത്രം വരാനിരിക്കുന്ന ജൂൺ നാലിന് ഇന്ത്യയിൽ ഒടിടി റിലീസിന് തയ്യാറെടുക്കവെയാണ് ഈ നിയമനടപടികൾ നേരിടുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.