അൽഫോൻസ് പുത്രനും നടൻ നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രെൻഡ് സെറ്ററുകളിൽ ഒന്നായ ‘പ്രേമ’ത്തിന് ശേഷം സംവിധായകൻ അൽഫോൻസ് പുത്രനും നടൻ നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു. നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിക്കുന്ന പുതിയ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ നാഴികക്കല്ലാകുന്ന 50-ാമത് ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഈ പുതിയ സിനിമയ്ക്കുണ്ട്.

താൽക്കാലികമായി ‘എൻപി 50’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് വരും ദിവസങ്ങളിൽ കൊച്ചിയിലെ പ്രമുഖ തിയേറ്ററിൽ വച്ച് നടക്കുമെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്.
മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ഒരു കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതു കൊണ്ടുതന്നെ പ്രഖ്യാപന സമയം മുതൽ സിനിമാ പ്രേമികൾക്കിടയിൽ വലിയ ഹൈപ്പാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേമത്തിന് മുൻപ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘നേര’ത്തിലും നിവിൻ പോളി തന്നെയാണ് നായകനായെത്തിയത്. നിവിൻ പോളിയുടെ കരിയറിന്റെ തുടക്കകാലത്തെ ഏറ്റവും ശ്രദ്ധേയമായ വിജയങ്ങളായിരുന്നു ഈ രണ്ട് സിനിമകളും. പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘ഗോൾഡ്’ തിയേറ്ററുകളിൽ വേണ്ടത്ര ജനപ്രീതി നേടിയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പുതിയ ചിത്രത്തിലൂടെ അൽഫോൻസ് പുത്രന്റെ ശക്തമായ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
സംവിധാനത്തിന് പുറമെ ഒരു നടനെന്ന നിലയിലും അൽഫോൻസ് പുത്രൻ അടുത്തിടെ മലയാള സിനിമയിൽ സജീവമായിരുന്നു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ പോലെയുള്ള ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെ നിവിൻ പോളി-അൽഫോൻസ് പുത്രൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം മോട്ടോക്രോസ് (ബൈക്ക് റേസിംഗ്) പശ്ചാത്തലമാക്കിയുള്ള ഒന്നായിരിക്കുമെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ സിനിമയുടെ പ്രമേയത്തെയും മറ്റു താരങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വലിയ ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.